ഈ കാര്യത്തെ കുറിച്ചുള്ള വിവരം പത്ര മാദ്ധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളൂ; ഈയൊരു വിഷയം സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ വിഷയമാണ്; കേരള സർവകലാശാലയിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ മുഖ്യമന്ത്രിയും സർക്കാരും ഇടപെട്ട് പരിഹരിക്കും; തുറന്നടിച്ച് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ
കേരള സർവകലാശാലയും ഗവർണർക്കുമിടയിലെ പ്രശ്നങ്ങൾ ഇപ്പോഴും പുകയുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി സ്പീക്കർ എ. എൻ. ഷംസീർ രംഗത്ത് വന്നിരിക്കുകയാണ്. കേരള സർവകലാശാലയിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ സംസ്ഥാന സർക്കാർ പരിഹരിക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ വ്യക്തമാക്കി . കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോഗ്യരാക്കിയായിരുന്നു.
ഈ കാര്യത്തെ കുറിച്ചുള്ള വിവരം പത്ര മാദ്ധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഈയൊരു വിഷയം സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ വിഷയമാണ്. അതുകൊണ്ട് ഭരണഘടനാ പദവി വഹിക്കുന്നയാളെന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇടപെട്ട് പരിഹരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം ഗവർണ്ണറോട് ധിക്കാരം കാണിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് കൊണ്ടുള്ള പ്രതികാര നടപടി ഗവര്‍ണര്‍ സ്വീകരിച്ചിരുന്നു . ചാന്‍സലറുടെ നോമിനികളായ 15 പേരെ പിന്‍വലിച്ച് കൊണ്ടുള്ള പ്രതികാര നടപടിയാണ് ഗവർണ്ണർ സ്വീകരിച്ചിരിക്കുന്നത് . അവസാനം കൂടിയ സെനറ്റ് യോഗത്തിൽ നിന്നും ചില സെനറ്റ് അംഗങ്ങൾ വിട്ടു നിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ വരികയും സെനറ്റ് യോഗം ചേരാനാകാതെ പിരിയേണ്ടിയും വന്നു.
അപ്പോൾ സെനറ്റ് പ്രതിനിധിയെ അറിയിക്കാൻ കഴിഞ്ഞില്ല. വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള തരത്തിലേക്ക് ഗവർണറെ ചൊടിപ്പിച്ചത് . ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു . പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാനായിരുന്നു യോഗം വിളിച്ചത്എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു. വിസിയും ഗവർണർ നാമനിർദ്ദേശം ചെയ്ത 2 പേരും 10 യുഡിഎഫ് അംഗങ്ങളും ഉൾപ്പെടെ 13 പേർ ആണ് ഉണ്ടായിരുന്നത്. ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ 11 പേരും പ്രോ വൈസ് ചാൻസലറുംയോഗത്തിൽ ചേരാതെ വിട്ടു നിൽക്കുകയായിരുന്നു.
ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല.ആകെ സെനറ്റ് അംഗങ്ങളുടെ എണ്ണം . 103 ആണ് . നിലവിലുള്ള അംഗങ്ങൾ 91 ആണ്. ഇപ്പോഴുള്ള അംഗങ്ങളുടെ അഞ്ചിലൊന്ന് മാത്രമാണ് ക്വോറം. . നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവുകുകയാണ് . ഇത് വരെ ഗവർണ്ണറുടെ നിർദേശപ്രകാരം സെനറ്റ് പ്രതിനിധിയെ അറിയിച്ചിട്ടില്ല. സെനറ്റ് പ്രതിനിധിയെ തീരുമാനിക്കുന്ന കാര്യത്തിൽ കുറച്ച് ദിവസങ്ങളായി വിസിയും ഗവർണറും തമ്മിൽ ഉടക്കാണ്.
https://www.facebook.com/Malayalivartha