'വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ മനുഷ്യൻ്റെ അനാട്ടമി ശാസ്ത്രീയമായി പഠിച്ച ഒരു കൂട്ടം ഡോക്ടറൻമ്മാർ അത്യാധുനികമായ ശസ്ത്രക്രിയ ഉപകരണങ്ങലാൽ അതീവ ശ്രദ്ദയോടെ ഒരു ഓപ്പറേഷൻ തിയറ്ററിൽ ചെയ്യുന്നതാണ്. ഏതെങ്കിലും മന്ത്രവാദിക്ക് വെട്ടിനുറുക്കി മാന്തി പറിച്ച് ഏതെങ്കിലും ആശുപത്രിയിൽ എത്തിച്ച് പണം വാങ്ങാൻ കഴിയില്ല. അതിനു പോലും കർശനമായ നിയമ വ്യവസ്ഥകൾ വരെയുണ്ട്...' ജസ്ല മാടശ്ശേരി കുറിക്കുന്നു
കേരളത്തെ മുൾമുനയിൽ നിർത്തിയ ഇലന്തൂർ ഇരട്ടനരബലി കേസിൽ ഓരോ വരുന്നത് നിർണായക വിവരങ്ങളാണ്. അതി ഏറ്റവും കൂടുതലായി തന്നെ ചർച്ചചെയ്യപ്പെടുന്നത് അവയവ മാഫിയകളുടെ പങ്കാണ്. എന്നാൽ 'വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ മനുഷ്യൻ്റെ അനാട്ടമി ശാസ്ത്രീയമായി പഠിച്ച ഒരു കൂട്ടം ഡോക്ടറൻമ്മാർ അത്യാധുനികമായ ശസ്ത്രക്രിയ ഉപകരണങ്ങലാൽ അതീവ ശ്രദ്ദയോടെ ഒരു ഓപ്പറേഷൻ തിയറ്ററിൽ ചെയ്യുന്നതാണ്. ഏതെങ്കിലും മന്ത്രവാദിക്ക് വെട്ടിനുറുക്കി മാന്തി പറിച്ച് ഏതെങ്കിലും ആശുപത്രിയിൽ എത്തിച്ച് പണം വാങ്ങാൻ കഴിയില്ല. അതിനു പോലും കർശനമായ നിയമ വ്യവസ്ഥകൾ വരെയുണ്ട്' എന്ന് കുറിക്കുകയാണ് ജസ്ല മാടശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ് മരണശേഷം അവൻ്റെ അവയവങ്ങൾ ദാനം ചെയ്യുക എന്നത്. കരള് വൃക്ക പോലുള്ള അവയവങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ദാനം ചെയ്യുന്നുമുണ്ട്. അത് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ ഭാഗമാണ്. ആധുനിക ശസ്ത്രക്രിയയിലൂടെയാണ് അത് വേർപെടുത്തുന്നതും മറ്റൊരാളിൽ വച്ചു പിടിപ്പിക്കുന്നതും.
അത് സ്വീകരിക്കുന്ന ആളിൻ്റെ ശരീരത്തിന് സ്വീകരിക്കാൻ കഴിയുന്നത് കൂടിയാവണം. വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ മനുഷ്യൻ്റെ അനാട്ടമി ശാസ്ത്രീയമായി പഠിച്ച ഒരു കൂട്ടം ഡോക്ടറൻമ്മാർ അത്യാധുനികമായ ശസ്ത്രക്രിയ ഉപകരണങ്ങലാൽ അതീവ ശ്രദ്ദയോടെ ഒരു ഓപ്പറേഷൻ തിയറ്ററിൽ ചെയ്യുന്നതാണ്. ഏതെങ്കിലും മന്ത്രവാദിക്ക് വെട്ടിനുറുക്കി മാന്തി പറിച്ച് ഏതെങ്കിലും ആശുപത്രിയിൽ എത്തിച്ച് പണം വാങ്ങാൻ കഴിയില്ല. അതിനു പോലും കർശനമായ നിയമ വ്യവസ്ഥകൾ വരെയുണ്ട്.
അങ്ങനെ മാർക്കറ്റിൽ മീനിൻ്റെയും, ബീഫിൻ്റേയും, ആടിൻ്റേയും, കോഴിയുടേയും കരൾ വിക്കുകയും വാങ്ങുകയും ചെയ്യുന്നതു പോലെയും അല്ല. ഒരു സംഭവം ഉണ്ടായാൽ എന്ത് ഊഹാപോഹങ്ങളും എഴുതി വിട്ട് ഭീതിയും അന്ധവിശ്വാസവും അവയവദാനം പോലുള്ള ഏറ്റവും ഉന്നതമായ ഒന്നിനെ ഗൂഡാലോചന സിദ്ദാന്തങ്ങൾ കൊണ്ട് തെറ്റിധരിപ്പിക്കുക. മറുവശത്ത് വലിയ അന്തി ചർച്ചകളിൽ സ്വയം ആറാടുക.. കഷ്ടം എന്നേ പറയാനുള്ളു മാധ്യമ ധർമ്മമ്മേ..
https://www.facebook.com/Malayalivartha