Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ തിരുവനന്തപുരത്ത് പട്ടിപിടിത്തം തുടങ്ങി

06 NOVEMBER 2015 09:42 AM IST
മലയാളി വാര്‍ത്ത.

ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍, നഗരത്തില്‍ നിന്ന് തെരുവു നായ്ക്കളെ പിടികൂടി തുടങ്ങി. നായ്ക്കളെ പിടികൂടുന്നതിന് രണ്ടു സംഘങ്ങളുണ്ട്. ഇതുവരെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാത്ത തെരുവു നായ്ക്കളെ പിടികൂടാനുള്ളതാണ് ആദ്യസംഘം. പ്രാഥമിക പരിശോധനയില്‍ പേവിഷബാധ, മാരക രോഗം എന്നിവയുണ്ടെന്ന് കണ്ടെത്തുന്നവയെ പിടികൂടുന്ന സംഘമാണ് രണ്ടാമത്തേത്. വന്ധ്യംകരണത്തിനായി പതിനഞ്ചോളം നായ്ക്കളെ പിടികൂടിക്കഴിഞ്ഞു. കലക്ടറേറ്റ് പരിസരത്തു നിന്നാണ് കൂടുതല്‍ നായ്ക്കളെ പിടികൂടിയത്.
പേവിഷബാധ, രോഗം എന്നിവ സംശയിക്കുന്ന നായ്ക്കളെ രണ്ടു മൂന്നു ദിവസം നീരീക്ഷിച്ച ശേഷം സ്ഥിരീകരിച്ചാല്‍ തുടര്‍ നടപടി കൈക്കൊള്ളും. അത്തരത്തില്‍ വളരെ കുറച്ചു നായ്ക്കളെ മാത്രമേ ഇന്നലെ കണ്ടത്തൊന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍, നായ്ക്കളെ പിടികൂടുന്ന രീതിയോട് പലയിടത്തും എതിര്‍പ്പുണ്ടായിട്ടുണ്ട്. നായ് സ്‌നേഹത്തിന്റെ പേരില്‍ എതിര്‍പ്പുമായി രംഗത്തെത്തുന്നവരും തലവേദന സൃഷ്ടിക്കുന്നു.
തെരുവുനായ ശല്യം ഒഴിവാക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ക്രിയാത്മക നടപടിയുമായി കലക്ടര്‍ അധ്യക്ഷനായ കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രംഗത്തെത്തിയത്, തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും മൃഗക്ഷേമ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ.് സര്‍ക്കാര്‍ ഉത്തരവുകളുടെയും കോടതി നിര്‍ദേശങ്ങളുടെയും പേരു പറഞ്ഞു കോര്‍പറേഷന്‍ മുന്‍ ഭരണസമിതി അഞ്ചു കൊല്ലം ഉഴപ്പിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കോടതി നിര്‍ദേശം വന്ന് അടുത്ത ദിവസം നായ്ക്കളെ പിടികൂടുന്ന സംഘം തെരുവിലിറങ്ങിയത്, തെരുവുനായ ശല്യത്തില്‍ നിന്നു മോചനമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ജീവന്‍ വച്ചിട്ടുണ്ട്.

തെരുവുനായ്ക്കളെ സംരക്ഷിക്കാനും നിരീക്ഷിക്കാനും തിരുവല്ലത്തും പേട്ടയിലുമാണ് രണ്ട് ഡോഗ് ഷെല്‍ട്ടര്‍ ഹൗസുകളുള്ളത്. പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കുന്നതിനു തിരുവല്ലത്ത് കോര്‍പറേഷന്റെ മൃഗാശുപത്രിയോടു ചേര്‍ന്നുള്ള ഷെല്‍ട്ടര്‍ ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പേട്ട മൃഗാശുപത്രിയില്‍ രണ്ട് ഷിഫ്റ്റുകളായാണ് വന്ധ്യംകരണം നടത്താന്‍ ഉദ്ദേശിക്കുന്നത്്്.

ഇതിനായി രണ്ടു ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. വന്ധ്യംകരിച്ചതിനു ശേഷം നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ വിടും. താല്‍പര്യമുള്ളവര്‍ക്ക് ഷെല്‍റ്റര്‍ ഹൗസ് നിര്‍മിച്ചു തെരുവുനായ്ക്കളെ സംരക്ഷിക്കാനും അനുമതിയുണ്ട്. ഇതിനായി കോര്‍പറേഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം. അപകടകാരികളായ നായ്ക്കളെ സംബന്ധിച്ചു 96059 62471 എന്ന നമ്പറില്‍ വിവരം അറിയിക്കാം. പേ വിഷബാധയുള്ള നായ്ക്കളെ കൊല്ലുമ്പോള്‍, അവയുടെ പോസ്റ്റുമോര്‍ട്ടം നടത്തും.

പൂന്തുറയില്‍ സ്‌കൂള്‍ വളപ്പില്‍ കയറി പാച്ചല്ലൂര്‍ സ്വദേശിയായ യുകെജി വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചുകുടഞ്ഞതോടെയാണ് ഇവയുടെ ശല്യം ഒഴിവാക്കണമെന്ന ആവശ്യം തലസ്ഥാനത്ത് ഉയര്‍ന്നത്. ശേഷം, പ്രഭാത സവാരിക്കിറങ്ങിയവരും രാത്രി വൈകി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയവരും ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായി. ബൈക്ക് യാത്രക്കാരായിരുന്നു മറ്റൊരു ഇര. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ തീരുമാനങ്ങള്‍ പലതവണ ഉണ്ടായെങ്കിലും, കോര്‍പറേഷന്‍ മുന്‍ ഭരണസമിതി ക്രിയാത്മക നടപടി കൈക്കൊണ്ടിരുന്നില്ല. പ്രതിഷേധം ശക്തമായപ്പോള്‍, ഹൈദരാബാദ് ആസ്ഥാനമായ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനലിനെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്താന്‍ ഏല്‍പ്പിച്ചു.

എന്നിട്ടും, തെരുവുനായശല്യത്തിന് അറുതിവരുത്താനായില്ല. തെരുവുനായ്ക്കളെ പിടികൂടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് ഹൈേേക്കാടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും, അതിലേക്ക് ഒരു മേല്‍നോട്ട സമിതിക്ക് രൂപം നല്‍കുമെന്നും കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അധ്യക്ഷന്‍ കലക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു. പ്രായോഗികവും യുക്തിസഹവുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് എബിസി നിയമം പുതുക്കണമെന്ന് ഫ്രാറ്റ് ആവശ്യപ്പെട്ടു.

ഡോഗ് ഷെല്‍ട്ടര്‍ തിരുവല്ലത്തു നിന്നു മാറ്റി സിവില്‍ സ്‌റ്റേഷന്‍ പരിസരത്താക്കണമെന്നു വി. ശിവന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. ചുരുങ്ങിയ ദിവസത്തെ ഭരണാധികാരമുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ധൃതിപിടിച്ചു തീരുമാനമെടുക്കുന്നതിനു പകരം വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (8 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (10 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (10 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (10 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (11 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends