മരുമകളുടെ അടിയേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവം, 'പരാതിയില്ല മരുമകളെ ഒന്നും ചെയ്യരുതെന്ന് നളിനി! ഇതാണ് ഒരമ്മയുടെ മനസ്സ്

കഴിഞ്ഞ ദിവസം വേദനയോടെ മാത്രം കേട്ട ഒരു വാർത്തയാണ് അമ്മായിയമ്മയോടുള്ള മരുമകളുടെ ക്രൂരത.കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന വാർത്തകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്.
ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യചെയ്യുന്നതും ക്രൂരമായി കൊലചെയ്യപ്പെടുന്നതുമായ പെൺകുട്ടികളുടെ വർത്തകൾ ഒരു വശത്ത് വരുമ്പോൾ മറുവശത്ത് അമ്മായിയമ്മയെ അതിക്രൂരമായി ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും ഒക്കെ ചെയ്യുന്നു എന്നും കേൾക്കേണ്ട അവസ്ഥ.കേരളം മനഃസാക്ഷിമരവിച്ച ആളുകളാൽ നിറഞ്ഞിരിക്കുന്നു എന്നുവേണം ഈ വാർത്തകൾ കൊണ്ട് വിലയിരുത്താൻ.
ഏറ്റവും ഒടുവിലായി തൃശ്ശൂരിൽ നളിനി എന്ന വയോധികയ്ക്ക് അനുഭവിക്കേണ്ടി വന്ന യാതനയുടെ വാർത്ത നമ്മൾ കേട്ടതാണ്.അടിയേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിൽ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശ്ശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ ഭാര്യ നളിനി (67) ആണ് ശരീരമാസകലം പരിക്കോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. കൊല്ലം പുന്തലത്താഴത്തുള്ള വീട്ടിൽവെച്ച് മകന്റെ ഭാര്യ അതിക്രൂരമായി മർദിച്ച് പരിക്കേല്പിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ എരൂരിൽ താമസിക്കുന്ന നളിനിയുടെ സഹോദരനാണ് കൊല്ലത്തുനിന്ന് ഇവരെ കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിലാക്കിയത്.ഭർത്താവ് മരിച്ച ഇവരുടെ ഏക മകനാണ് കൊല്ലത്ത് വാടകയ്ക്ക് താമസിക്കുന്നത്. ഒന്നര വർഷം മുമ്പാണ് ഇവർ മകനൊപ്പം താമസിക്കാനെത്തിയത്.
ഉപദ്രവിക്കരുതെന്ന് മകൻ പറഞ്ഞിട്ടും മരുമകൾ വകവെച്ചില്ല. തനിക്ക് പരാതിയൊന്നും ഇല്ലെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ആഗ്രഹമെന്നും നളിനി പറയുന്നു. ക്ഷീണിച്ച് എല്ലും തോലുമായ അവസ്ഥയിലാണിവർ. ആശുപത്രിയിൽ ബന്ധുക്കൾ കൂടെയുണ്ട്. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് തൃപ്പൂണിത്തുറ എസ്.ഐ. അറിയിച്ചു.
ഇന്നു തന്നെ മരുമകളെ അറസ്റ്റു ചെയ്യാൻ പൊലീസ് നടപടി തുടങ്ങും. അതിനിടെ മകളും മരുമകളും ഒളിവിൽ പോയെന്നും സൂചനയുണ്ട്. എങ്ങനേയും നളിനിയെ പറഞ്ഞു സമാധാനിപ്പിച്ച് കേസൊഴിവാക്കാനും ചില ബന്ധുക്കൾ ശ്രമിക്കുന്നുണ്ട്. മതാപിതാക്കളെ രക്ഷിക്കേണ്ടത് മക്കളുടെ കടമയാക്കുന്ന നിയമം പോലും കേരളത്തിലുണ്ട്. അത്തരമൊരു നാട്ടിലാണ് മരുമകളുടെ അടിയേറ്റ് വൃദ്ധയുടെ കാഴ്ച പോയതെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കർശനമായ നിയമ നടപടികൾ അനിവാര്യമാണ് ഈ കേസിൽ.
https://www.facebook.com/Malayalivartha



























