വിമാനത്താവളത്തിൽ സ്വർണ്ണത്തോർത്ത് !കുളിക്കാനുള്ളതല്ല കേട്ടോ ഇത് കടത്താനുള്ളതാ.. അമ്പട കേമാ...കയ്യോടെ പൊക്കിയത് ഇങ്ങനെ

സ്വർണ്ണക്കടത്ത് കേരളത്തിന് അത്ര പുത്തരിയൊന്നുമല്ല..സ്വർണ്ണം ശരീരത്തിനകത്ത് കാപ്‌സ്യൂൾ രുപത്തിലാക്കിക്കടത്തൽ..മലദ്വാരത്തിലൊളിപ്പിച്ച് കടത്തൽ,നാക്കിനടയിൽ ഒളിപ്പിച്ചുള്ള രീതി,ഇപ്പോൾ ഏറ്റവും പുതിയതായി സ്വർണ്ണം മിശ്രിതമാക്കിയൊക്കെ സ്വർണ്ണക്കടത്തുകാർ പരീക്ഷണം നടത്തുന്നുണ്ട്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോളിതാ മറ്റൊരു സ്വർണ്ണക്കടത്ത് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്തിരിക്കുകയാണ്.സ്വർണ്ണതോർത്തെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ...കുളിക്കാനുള്ളതല്ല കേട്ടോ ഇത് കടത്താനുള്ളതാ..
അനധികൃത സ്വര്‍ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ ശക്തമാക്കിയതോടെ പുത്തന്‍ രീതികള്‍ പരീക്ഷിക്കുകയാണ് കള്ളക്കടത്ത് സംഘം. ഇക്കുറി പിടിച്ചത് സ്വര്‍ണ ലായനിയില്‍ മുക്കിയ തോര്‍ത്തുകളാണ്. ഗള്‍ഫില്‍നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി ഫഹദ് (26) ആണ് കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണത്തോര്‍ത്തുമായി പിടിയിലായത്.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍നിന്ന് ഈ മാസം 10-നാണ് ഇയാളെത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത ശേഷം ഇവ നന്നായി പായ്ക്കുചെയ്താണ് കൊണ്ടുവന്നത്. പരിശോധനയില്‍ തോര്‍ത്തിന് നനവുള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്.
ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ അഞ്ചു തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെ സ്വര്‍ണക്കടത്താണെന്ന സംശയം ബലപ്പെട്ടു. യാത്രാ രേഖകള്‍ വാങ്ങിവെച്ച് ഇയാളെ വിട്ടയച്ച ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മുക്കിയതാണെന്ന് തെളിഞ്ഞത്. ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയെടുക്കുമെന്നും ശാസ്ത്രീയ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.ആദ്യമായാണ് ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് പിടികൂടുന്നത്. യാത്രക്കാരനെ വിളിച്ചുവരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഇപ്പോൾ കേരളത്തിൽ ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന സംഭവമാണ് സ്വർണ്ണക്കടത്തു കേസ്. വർഷങ്ങളായി സ്വർണ്ണക്കടത്തുമായിട്ടുള്ള വാർത്തകൾ ഉണ്ടാകാറുണ്ടെങ്കിലും ഭരണ രാഷ്ട്രീയ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് 2020 ജൂലൈയിൽ നടന്ന സ്വർണ്ണക്കടത്തു കേസാണ്. ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന പ്രത്യേകത കൂടിയുണ്ടിതിന്.
സ്വർണ്ണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും ചില പ്രതികളെ പിടികൂടിയതും.ആ വിവാദങ്ങളൊക്കെ ഇപ്പോഴും കെട്ടടങ്ങാതെ തന്നെ കിടക്കുകയാണ്.
https://www.facebook.com/Malayalivartha



























