ശരീരത്തിലെ പ്രേതബാധ ഒഴിപ്പിക്കാൻ നഗ്‌നപൂജ നടത്തണം..! വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകൾ പൂജാ സ്ഥലങ്ങൾ..എല്ലാത്തിനും കൂട്ട് ഭർതൃവീട്ടുകാർ.. പോലീസിൽ പരാതിപെടുമെന്നായപ്പോൾ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന ഭീഷണി..

മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും വിവിധ ഇടങ്ങളിൽ കൊണ്ടുപോയെന്നാണ് യുവതിയുടെ ആരോപണം. അബ്ദുൾ ജബ്ബാർ എന്ന് പരിചയപ്പെടുത്തിയ മന്ത്രവാദിയുടെ മുന്നിലാണ് ബാധ ഒഴിപ്പിക്കാൻ കൊണ്ടു പോയത്. കൊടുങ്ങല്ലൂർ, നഗരൂർ, ബീമാപള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലേക്ക് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഭർതൃവീട്ടുകാർ കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി പറയുന്നു.
നഗ്‌നപൂജ നടത്തണമെന്നായിരുന്നു മന്ത്രവാദിയായ അബ്ദുൾ ജബ്ബാറിന്റെ ആവശ്യം. ഇയാൾ നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ലൈംഗികമായി ഉപയോഗിച്ചുവെന്നും യുവതി വെളിപ്പെടുത്തി. യുവതിയുടെ ചടയമംഗലത്തെ വീട്ടിലെത്തിയും മന്ത്രവാദം നടത്തിയിരുന്നു. ഭർതൃവീട്ടുകാരുടെ പിന്തുണയോടെയാണ് ഇതെല്ലാം ചെയ്തിരുന്നത്. ഇവർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു.
യുവതിയുടെ വാക്കുകള്‍;
കല്ല്യാണം കഴിഞ്ഞ് പോയ രാത്രി മുതല്‍ അബ്ദുള്‍ ജബ്ബാര്‍ എന്നയാള്‍ ആ വീട്ടിലുണ്ട്. ഭര്‍ത്താവിന്റെ പെങ്ങളുടെ റൂമിലാണ് അയാള്‍ താമസിച്ചത്. ആരാണെന്ന് ചോദിച്ചപ്പോള്‍ ശ്രുതിയെ(ഭര്‍തൃസഹോദരി) വിവാഹം കഴിക്കാന്‍ പോകുന്ന ആളാണെന്ന് പറഞ്ഞു. ആ മുറിയില്‍ തന്നെയായിരുന്നു എപ്പോഴും അയാള്‍.. പുറത്തേക്ക് പോലും ഇറങ്ങില്ലായിരുന്നു.
ഒരിക്കല്‍ ഹണിമൂണിന് പോകാമെന്ന് പറഞ്ഞ് എന്നെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. എന്റെ ദേഹത്ത് ബാധയുണ്ടെന്നും അതൊഴിപ്പിക്കണമെന്നുമായിരുന്നു ഇവരുടെ ലക്ഷ്യം. അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ നഗ്നയാക്കി പുറത്ത് പറയാന്‍ പറ്റാത്ത രീതിയില്‍ ആക്കിയാണ് പൂജയ്ക്കിരുത്തുന്നത്. അവിടെ കുറേ കാര്യങ്ങള്‍ കൂടി കണ്ടപ്പോള്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി. തിരിച്ചുപോകണമെന്ന് പറഞ്ഞപ്പോള്‍, എന്നെ നിര്‍ബന്ധിച്ച് പൂജയ്ക്കിരുത്താന്‍ ശ്രമിച്ചു. ഇതൊന്നും എന്റെ വീട്ടില്‍ പോലും അറിയിക്കാന്‍ സമ്മതിച്ചില്ല.
നാഗൂര്‍, ഏര്‍വാടി, കൊടുങ്ങല്ലൂര്‍, ബീമാപ്പള്ളി എന്നിവിടങ്ങളിലാണ് അയാളുടെ പ്രധാന കേന്ദ്രങ്ങള്‍. രണ്ട്‌നില വീട് പുറത്തുനിന്ന് മറയ്ക്കാന്‍ മുന്നില്‍ കെട്ടിടങ്ങളൊക്കെ കെട്ടിമറച്ചു.
https://www.facebook.com/Malayalivartha



























