ഡോ.എ. പി ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല വി സി നിയമനം റദ്ദാക്കി സുപ്രീം കോടതി; ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്; യു ജി സി ചട്ടപ്രകാരമല്ല നിയമനമെന്നാരോപിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്ത് നൽകിയ ഹർജിയിലാണ് വിധി; വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഡോ. രാജശ്രീ എം എസ്

ഡോ.എ. പി ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല വി സി നിയമനം റദ്ദാക്കി സുപ്രീം കോടതി വിധി . ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിക്കാണ് സുപ്രീംകോടതി ഇപ്പോൾ റദ്ദാക്കൽ നടപടി കൊണ്ട് വന്നത് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവിട്ടിരിക്കുന്നത് ഈ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നു ഡോ. രാജശ്രീ വ്യക്തമാക്കി.
കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിക്കുകയായിരുന്നു. എന്നാൽ ഈ നടപടി ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്ത് കോടതിയിൽ ഹർജി നൽകുവായിരുന്നു. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചതാണെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഹർജി കൊടുത്തത് .
സാങ്കേതിക സർവകലാശാല വിസിയായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ തന്നെ നിരീക്ഷിച്ച കാര്യമാണ് . ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇപ്പോഴത്തെ ഉത്തരവ്. ചാൻസിലർക്ക് പാനലിന് പകരം നൽകിയത് ഒരു വ്യക്തിയുടെ പേര് മാത്രമാണ് ന്ന ആക്ഷേപവും ഉയർന്നു.
നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കിയ കാര്യമാണ്. യു ജി സി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെർച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറണം.
പക്ഷേ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയത് എന്താണ് ശ്രദ്ധേയമായ കാര്യം . ഈ നടപടി ചട്ടലംഘനമാണെന്നാണ് കോടതി നീരീക്ഷിച്ചത് . അതേസമയം കേരള വി സി യുടെ കാലവാദധി 24ന് തീരുകയാണ്.
നിലവിലെ വൈസ് ചാന്‍സലറുടെ കാലാവധി 24-ന് അവസാനിക്കാറായിട്ടും പുതിയ വി.സി.യെ തിരഞ്ഞെടുക്കാനാകാത്തത് ശരിയല്ല. വി.സി.യെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ സര്‍വകലാശാല പാലിക്കുന്നില്ല എന്നതാണ് പ്രധാനമായ കാര്യം ഗവർണ്ണരുമായി ഈ വിഷയത്തിൽ വിസയും ഉടക്കാണ് ,എന്തിനേറെ പറയുന്നു .
https://www.facebook.com/Malayalivartha



























