വിശദമായ വാദം കേൾക്കേണ്ട ഹർജിയാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് സുപ്രീംകോടതി; കേസ് നവംബറിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത്; അടുത്ത മാസം 8 ന് ഇപ്പോൾ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് വിരമിക്കും; പിണറായിയുടെ ഭാവി ഇനി പുതിയ ജസ്റ്റിസുമാരുടെ കൈകളിൽ; ലാവ്‌ലിൻ കേസ് മാറി മറിയുന്നു .

ലാവ്ലിൻ കേസിൽകഴിഞ്ഞ ദിവസം വീണ്ടും സുപ്രീം കോടതി മാറ്റിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐയാണ് ഹർജി നൽകിയിത്. വിശദമായ വാദം കേൾക്കേണ്ട ഹർജിയാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് നിരീക്ഷിച്ചത്.
അതുകൊണ്ടാണ് ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി വച്ചിരിക്കുന്നത് . എന്നാൽ അതിലേറെ ശ്രദ്ധേയമായ കാര്യം ഇനി ഈ കേസ് പരിഗണിക്കുന്നത് പുതിയ ബെഞ്ചാണ് എന്നതാണ് . സുപ്രീംകോടതിയുടെ പരിഗണനയിൽ ഇപ്പോഴുള്ളത് രണ്ടെണ്ണമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ കുറ്റവിമുക്തരാക്കിയതിന് എതിരായ സി.ബി.ഐയുടെ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട മൂന്ന് പ്രതികളുടെ ഹർജിയുമാണ് ഉള്ളത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അടുത്ത മാസം 8 ന് വിരമിക്കുകയാണ്.
ഇനി പുതിയ ബെഞ്ചിനെ പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിശ്ചയിക്കുവനാണ് പോകുന്നത് .ലാവലിൻ കേസിൽ ഹ്രസ്വമായ വാദം കേൾക്കലേ ആവശ്യമുള്ളുവെന്ന വാദം ഉയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല. ഊർജ്ജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന് വേണ്ടി ഹാജരായ മുതിർന്ന അഡ്വക്കേറ്റ് രഞ്ജിത് കുമാറും, അഡ്വക്കേറ്റ് എം.എൽ. ജിഷ്ണുവുമാണ് ഈ വാദം ഉന്നയിച്ചത്.
എന്നാൽ ഹ്രസ്വമായ വാദം കേൾക്കലേ ആവശ്യമുള്ളുവെന്ന വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. കേസിൽ അനുകൂലമായോ പ്രതികൂലമായോ വിധിയുണ്ടാകാനുള്ള സാധ്യതയുണ്ട്.പക്ഷേ വിശദമായ വാദം കേൾക്കൽ ആവശ്യമാണെന്നും അദ്ദേഹംപറഞ്ഞു.ഇന്നലെ വിശദ വാദം കേൾക്കൽ നടക്കില്ലെന്ന് ഉറപ്പായതിനാൽ, സി.ബി.ഐക്ക് വേണ്ടി മുതിർന്ന അഡ്വക്കേറ്റുമാരും ഹാജരായിരുന്നില്ല. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ കസ്തൂരിരംഗ അയ്യർക്ക് വേണ്ടി മുതിർന്ന വക്കീൽ ആർ. ബസന്തും കെ.ജി. രാജശേഖരന് വേണ്ടി രാകേന്ദ് ബസന്തുമാണ് ഹാജരായത് .
അതേസമയം 33ആം തവണയാണ് സുപ്രീം കോടതിഈ കേസ് മാറ്റിവയ്ക്കുന്നത്. ലാവ്‌ലിൻ കേസിൽ നിന്നും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ ഹർജി നൽകിയിരുന്നു. 3 ഹർജികൾ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ജസ്റ്റിസ് യുയു ലളിത് നേരത്തെ പറഞ്ഞത് കഴിഞ്ഞ മാസം ഹർജികൾ പരിഗണിക്കുമെന്നായിരുന്നു.
പക്ഷേ അദ്ദേഹം ഭരണഘടനാ ബെഞ്ചിലായിരുന്നതിനാൽ കഴിഞ്ഞ മാസവും ഹർജികൾ പരിഗണിക്കാൻ സാധിച്ചിരുന്നില്ല . അപ്പോഴാണ് ഒക്ടോബറിലേക്ക് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്. ലാവ്‌ലിൻ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ലായിരുന്നു സിബിഐ പിണറായി വിജയനെതിരെ കോടതിയിലേക്ക് പോയത്. ഈ കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ലാവലിൻ കേസ് തുടർച്ചയായി മറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബഹ്നാൻ എം.പി രംഗത്തുവന്നതോടെയാണ് സുപ്രീം കോടതിയിൽ അനക്കം തുടങ്ങിയത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി. പി. നന്ദകുമാറിൻറെ വക്കീൽ എം. കെ. അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഹർജി പരിണിക്കാൻ കോടതിക്ക് സാധിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് കേസിൽ സി.ബി.ഐയുടെ വാദം. മുഖ്യമന്ത്രി പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ എത്തിയത്.
നേരത്തെ കേസ് പരിഗണിച്ച കോടതി കെ. ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ നോട്ടീസ് അയച്ചിരുന്നു.
https://www.facebook.com/Malayalivartha



























