ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ടോ ? ഹൈക്കോടതി തീരുമാനം എടുത്തതിൽ സുപ്രീം കോടതി തീരുമാനം എടുക്കുന്നത് നല്ല കീഴ് വഴക്കമല്ല... വിചാരണ നടത്തുന്ന ജഡ്ജിയോട് വാ അടക്കാൻ പറയാനാവില്ല! വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി തള്ളി

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ ഹർജി തള്ളി. വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. വിചാരണ നടത്തുന്ന ജഡ്ജിയോട് വാ അടക്കാൻ പറയാനാവില്ലെന്നും, ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി.ജഡ്ജി ദിലീപുമായി സംസാരിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകുമെന്ന് കോടതി ചോദിച്ചു. ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ടോ ? ഇതിന് തെളിവുകളില്ല.ഹൈക്കോടതി തീരുമാനം എടുത്തതിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് നല്ല കീഴ് വഴക്കമല്ല..ജുഡീഷ്യൽ ഉദ്യാഗസ്ഥയെ സമ്മർദ്ദത്തിലാക്കാൻ ഇത്തരം ഹർജികൾ ഇടയാക്കില്ലേ എന്ന് ചോദിച്ചാണ് കോടതി അതിജീവിതയുടെ ഹര്‍ജി തള്ളിയത്.
കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്.
അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെ ദിലീപ് കഴിഞ്ഞ ദിവസം തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു. അതേ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ റിപ്പോർട്ട് സമർപ്പിക്കാന്‍ വിചാരണ കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നല്‍കിയിരുന്നു. കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിചാരണ എത്ര കാലത്തിനുള്ളില്‍ പൂർത്തിയാക്കാന്‍ കഴിയുമെന്ന് നേരത്തേയും സുപ്രീംകോടതി വിചാരണക്കോടതിയോട് ആരാഞ്ഞിരുന്നു.
ഇതിന് പുറമേയാണ് വീണ്ടും കേസില്‍ പുതിയ റിപ്പോർട്ട് സമർപ്പിക്കാന്‍ സുപ്രീംകോടതി നിർദേശം നല്‍കിയിരിക്കുന്നത്. ജുലൈ മാസം അവസാനമായിരുന്നു കേസില്‍ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. വിചാരണ വേഗത്തിലാക്കാന്‍ വിചാരകോടതിക്ക് നിർദേശം നല്‍കണമെന്നായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം. പ്രോസിക്യൂഷനും അതിജീവിതയും അന്വേഷണ സംഘവും ചേർന്ന് വിചാരണ മനഃപൂർവം നീട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha



























