ജുഡീഷ്യറിയെ കളങ്കപ്പെടുത്താനുള്ള ഇ ഡിയുടെ നീക്കം; എൻഫോഴ്സ്മെന്റ് ഡയറക്റേറ്റിനെതിരേ സർക്കാർ

സ്വര്‍ണക്കടത്ത് കേസിൽ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹർജിയില്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കുവാനിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ഇ ഡി ക്കെതിരെ കൂരമ്പുകൾ പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. അതായത് വിചാരണ സംസ്ഥാനത്തിന് പുറത്തേക് കൊണ്ട് പോകുന്നത് ജുഡീഷ്യറിയെ കളങ്കപ്പെടുത്താനുള്ള ഇ ഡിയുടെ നീക്കമെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞിരിക്കുന്നത്. ആക്ഷേപം ഉയർത്തി ഇ ടിയെ നീക്കം തടയാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് . മാത്രമല്ല ഈ നീക്കത്തെ തടഞ്ഞ് ശിവശങ്കറും സർക്കാറും വന്നിരുന്നു.
കേസ് ബാംഗ്ലൂരിലേക്ക് മാറ്റുന്നതിന് മുന്നേ ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്നും തങ്ങളെയും ആ കേസിൽ കക്ഷി ചേർക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യം ഉന്നയിച്ചിരുന്നു. കോടതി അംഗീകരിക്കുകയും സർക്കാരിനെ കേസിൽ കക്ഷി ചേർക്കുകയും ചെയ്തിരുന്നു സ്വർണ്ണ കടത്ത് ഇ ഡി കേസിലെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ഹർജിക്കെതിരെ സത്യമാങ് മൂലം സമർപ്പിച്ചിരുന്നു സംസ്ഥാനവും ശിവശങ്കറും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റേതു രാഷ്ട്രീയ താൽപര്യം എന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വിചാരണ മാറ്റരുത് എന്നാണ് ശിവശങ്കറും സർക്കാരും ആവശ്യപ്പെട്ടത്. രാഷ്ട്രീയപരമായിട്ടുള്ള ഈ തീരുമാനത്തിന് പ്രസക്തിയില്ല എന്നും അവർ സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന് ഈ ഡിയുടെ ആവശ്യത്തിന് പ്രസക്തിയില്ല എന്നാണ് സത്യവാങ് മൂലത്തിൽ സർക്കാരും ശിവശങ്കറും ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. "അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്.
അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു". കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
കേസിലെ പ്രതികൾ അന്വേഷണ ഏജൻസിക്കെതിരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി.ഇത് സ്വാധീനം മൂലമാണെന്നും ശിവശങ്കറിന്‍റെ ഉപകരണമായി സന്ദീപ് മാറിയതിന്‍റെ തെളിവായി ഇഡി സംശയിക്കുന്നതായും ഹർജിയിൽ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് കേരളത്തിന്‍റെ അയൽ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇഡി ചർച്ച തുടരുന്നതിനിടെയാണ് ഹർജിയെന്നത് പ്രധാന്യമുള്ളതാണ്. വിചാരണ നടപടികൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് അസാധാരണമാണ്.
https://www.facebook.com/Malayalivartha



























