ഗവർണ്ണറുടെ മുന്നറിയിപ്പ് രാഷ്ട്രീയ പ്രേരിതമാണ്; ഇല്ലാത്ത അധികാരം പറഞ്ഞ് വിരട്ടുന്ന ഗവർണ്ണറുടെ നീക്കം തുറന്ന് കാണിക്കണം; മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പിനെതിരെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി എൽ ഡി എഫ്

സർക്കാരിനോട് പല വിഷയങ്ങളിൽ ഇടഞ്ഞു നിൽക്കുകയാണ് ഗവർണ്ണർ. സർക്കാർ പ്രതിനിധികൾ ഗവർണ്ണർക്കെതിരെ തുറന്നടിച്ചും വിമർശനമുയർത്തിയും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ ഇതാ ഗവർണക്കെതിരെ പരസ്യമായ നീക്കങ്ങൾക്ക് കോപ്പ് കൂട്ടുകയാണ് എൽ ഡി എഫ്. ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഗവർണർക്കെതിരെ തീരുമാനമെടുത്തിരിക്കുന്നത്.
മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പിനെതിരെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എൽ ഡി എഫ് . ഗവര്‍ണര്‍ പദവിയുടെ അന്തസ് കുറച്ചു കാണിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്.
ഇല്ലാത്ത അധികാരം പറഞ്ഞ് വിരട്ടുന്ന ഗവർണ്ണറുടെ നീക്കം തുറന്ന്കാണിക്കണമെന്നാണ് സെക്രട്ടറിയേറ്ര് യോഗത്തിൽ ഒരേ സ്വരത്തിൽ എല്ലാവരും പറഞ്ഞത്. ഉടൻ എൽ ഡി എഫ് യോഗം ചേർന്ന് സമരത്തിൻറെ തിയ്യതികളടക്കം തീരുമാനിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. എന്തായാലും ഗവർണർക്കെതിരെ പരസ്യമായ നീക്കം നടത്തിയിരിക്കുകയാണ് എൽ ഡി എഫ്. ഗവര്‍ണര്‍ പദവിയുടെ അന്തസ് കുറച്ചു കാണിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ മുന്നറിയിപ്പു കൊടുത്തത് .
അന്തസ് കെടുത്താൻ നോക്കിയാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ പിൻ വലിക്കാൻ പോലും താൻ മടിക്കില്ലെന്നും കർശനമുന്നറിയിപ്പ് ഗവർണർ കൊടുത്തിരിക്കുകയാണ്. ഗവർണർ പദവിക്ക് യാതൊരു രീതിയിലുള്ള വിലയും കൽപ്പിക്കാത്ത മന്ത്രിമാരെ കുടഞ്ഞ് എറിയുന്ന തരത്തിൽ ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മന്ത്രിമാരിൽ സ്ഥാനത്തു നിന്നും ഇളക്കാൻ പോലും താൻ മടിക്കില്ല എന്നാണ് ഗവർണർ മുന്നറിയിപ്പ് കൊടുത്തത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണർ ചൂണ്ടിക്കാണിക്കുന്നത് .
ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഗവർണ്ണർക്കെതിരെ ഈ വിഷയത്തിൽ ഉയർന്നത്.
https://www.facebook.com/Malayalivartha


























