ഗവർണറുടെ ഈ അന്ത്യശാസനത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാം? മാർഗങ്ങൾ തേടി വിസിമാർ; കേരള, കാലിക്കറ്റ്, കണ്ണൂർ വിസിമാർ കൊച്ചിയിലെത്തി നിയമ വിദഗ്ധരെ കാണും; ഗവർണ്ണറെ നേരിടാൻ നിയമ നടപടികളുണ്ട് ? ആകാംഷയോടെ രാഷ്ട്രീയ കേരളം

കേരള വിസിമാർ രാജിവയ്ക്കണമെന് ഗവർണറെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇന്ന് 11:30 രാജിവെക്കണം എന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് പാലിക്കാൻ ഇതുവരെ വിസിമാർ തയ്യാറായിട്ടില്ല. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണാൻ ഇരിക്കുകയാണ്. അദ്ദേഹം വ്യക്തമായ മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേർക്ക് നേർ പോരാട്ടം മുറുകുന്നതിനിടയിൽ വിസിമാർ മറ്റൊരു നീക്കം നടത്തുകയാണ്.
അതായത് ഗവർണറുടെ ഈ അന്ത്യശാസനത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന മാർഗ്ഗങ്ങൾ തേടുകയാണ് വിസിമാർ എന്ന് തന്നെ പറയാം. ഇപ്പോൾ ഇതാ ഈ സംഭവവുമായി ബന്ധപ്പെട്ട് വിസിമാർ നിയമവിദഗ്ധരെ കാണാനിരിക്കുകയാണ് . ഗവർണർക്കെതിരെ നിയമനടപടിക്കാണ് വിസിമാരുടെ ഇപ്പോഴത്തെ നീക്കം. വിസിമാർ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുകയും അതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ആരായുകയും ചെയ്യും.
കേരള കാലിക്കറ്റ് കണ്ണൂർ വിസിമാർ കൊച്ചിയിൽ എത്തിയിരിക്കുകയാണ്. നിയമ വിദഗ്ധരെ കാണാനായാണ് ഇവർ വന്നിരിക്കുന്നത്. എന്തായാലും ഗവർക്കെതിരെ എത്തരത്തിലുള്ള നിയമനടപടികൾ ആയിരിക്കും ഇനി സ്വീകരിക്കുക എന്തൊക്കെ നീക്കങ്ങളായിരിക്കും നടത്തുക എന്നതാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം. പക്ഷേ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസില്‍ നിയമന അധികാരിയായ ഗവര്‍ണറും പിന്നെ യുജിസിയും മാനദണ്ഡം നിര്‍ബന്ധമാണെന്ന് നിലപാടെടുത്താല്‍ അവിടെയും രക്ഷിയില്ലാതാകും.
പതിനൊന്നരക്കുള്ളില്‍ രാജിയില്ലെങ്കില്‍ രാജ്ഭവന്റെ അടുത്തനീക്കവും അമ്പരിപ്പിക്കുന്നതാകും.പല കാലങ്ങളിലായി നടന്ന നിയമനങ്ങളാണ് ഒറ്റയടിക്ക് സമയപരിധി വെച്ച് ഗവര്‍ണര്‍ അസാധുവാക്കിയത്. കെടിയു വിസി വിധി ഗവര്‍ണ്ണര്‍ ആയുധമാക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിനോടും വിസിമാരോടും വിശദീകരണം പോലും ചോദിക്കാതെ കൂട്ടരാജിക്കുള്ള നിര്‍ദ്ദേശം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
https://www.facebook.com/Malayalivartha






















