മാധ്യമങ്ങൾക്ക് മുന്നിൽ കസറി ഗവർണർ.. വാ പൊളിച്ച് പിണറായി.. ഗവർണർക്ക് കയ്യടി

കേരളത്തിലെ വിദ്യാഭ്യാസ രീതികള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തനിക്ക് മനസ്സിലാകില്ലെന്നാണ് ധനമന്ത്രി പറഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അങ്ങനെയെങ്കില്‍ സുപ്രീം കോടതി വിധിയുടെ കാര്യത്തില്‍ ഇതേ ന്യായം പറയാത്തത് എന്തുകൊണ്ടാണെന്നും ജഡിജിമാരും പല സംസ്ഥ്‌നങ്ങളില്‍ നിന്നുള്ളവരല്ലേയെന്നും അദ്ദേഹം ചോദിച്ചു.കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ലെന്ന രീതിയിലാണ് ഗവര്‍ണറുടെ വാക്കുകള്‍. കഴിവുള്ളവര്‍ കേരളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ പുറത്ത് പോകാനാണ് ശ്രമിക്കുന്നത്. ഇത് കേരളത്തിന്റെ പ്രശ്‌നമാണ്. കഴിവുള്ളവര്‍ പുറത്ത് പോകുന്നു, അറിവില്ലാത്തവര്‍ നാട് ഭരിക്കുന്നു എന്നതാണ് അവസ്ഥ- ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കേരളത്തില്‍ നടക്കുന്ന വി.സി നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെയുള്ളതാണെന്നതാണ് പ്രശ്‌നം. ഇക്കാര്യം സുപ്രീം കോടതി പോലും ചൂണ്ടിക്കാണിച്ചതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒന്‍പത് സര്‍വകലാശാലകളിലെ നിയമനത്തില്‍ മാത്രമല്ല, രണ്ട് പേരുടെ കാര്യം കൂടി പഠിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചത്. അതില്‍ ഉറച്ച് നില്‍ക്കുകയാണ്. അടുത്ത മാസം മൂന്നാം തീയതി വരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് സമയം നല്‍കും. രാജിവെക്കാത്തതില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















