യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു; കൂടെയുള്ള യുവാവിനെ കാണാനില്ല; വാടക രേഖയിൽ നൽകിയ വിവരങ്ങളും തെറ്റ്

കൊച്ചി ഇളംകുളത്ത് വാടക വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിക്കൊപ്പം മറ്റൊരു യുവാവും ഇവിടെ താമസിച്ചിരുന്നു. ദമ്പതികളാണെന്നാണ് വീട്ടുടമയോട് പറഞ്ഞത്.
ഇവർ ഇവിടെ താമസിച്ചത് ആസം സ്വദേശികളാണെന്ന പേരിലാണ്.
എന്നാല്‍ വാടക രേഖയിൽ നൽകിയ അഡ്രസ് തെറ്റായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റാം ബഹദൂർ, ലക്ഷ്മി എന്നീ പേരാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിട്ടുമില്ല. എന്നാല്‍ രേഖകളിലുള്ള വിവരം തെറ്റായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതോടെ ഇവർ നൽകിയ പേരും തെറ്റാണെന്ന കണക്ക് കൂട്ടലിലാണ് പോലീസ്.
ഒരു വീടിന്റെ ഭാഗം മാത്രം വാടകയ്‌ക്കെടുത്ത് ദമ്പതികളെന്ന രീതിയിലാണ് ഇവര്‍ താമസിച്ചത്. രണ്ടുപേരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാവാറുള്ളതായും വീട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസമായി ഇവരെ പുറത്ത് കാണാറില്ലെന്നും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികള്‍കൊണ്ട് വീണ്ടും വരിഞ്ഞ് കെട്ടിയ നിലയിലായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















