സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് വൈസ് ചാൻസലർ വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ്; വൈസ് ചാൻസലർമാരുടെ നിയമന കാര്യത്തിൽ ചാൻസലർക്കുള്ള അധികാരം ഉറപ്പിക്കുന്നതാണ് ഹൈക്കോടതി വിധി; ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് രാജ്ഭവന്റെ തീരുമാനം; തുറന്നടിച്ച് കെ.സുരേന്ദ്രൻ

വൈസ് ചാൻസലർ വിഷയത്തിൽ ഹൈക്കോടതിയുടെ വിധിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് വൈസ് ചാൻസലർ വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വൈസ് ചാൻസലർമാരുടെ നിയമന കാര്യത്തിൽ ചാൻസലർക്കുള്ള അധികാരം ഉറപ്പിക്കുന്നതാണ് ഹൈക്കോടതി വിധി എന്നാണ് കെ സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നത്.
ചാൻസലർ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിസിമാർക്ക് സ്ഥാനത്ത് തുടരാമെന്ന് മാത്രമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന് കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് രാജ്ഭവന്റെ തീരുമാനം എന്നാണ് അദ്ദേഹം പറയുന്നത്. പത്തു ദിവസത്തെ സാവകാശം വൈസ് ചാൻസലർമാർക്ക് ഗവർണർ നൽകി. നവംബർ മൂന്ന് വരെ വിസിമാർക്ക് അവരുടെ വിശദീകരണം നൽകാൻ ചാൻസലർ സമയം നൽകി . രാജ്ഭവൻ എന്തു നിലപാടാണോ എടുത്തത് അതു തന്നെയാണ് കോടതിയും എടുത്തിരിക്കുന്നത്.
ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാൻസലർമാരുടെ ആവശ്യം ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു. അതിനു വേണ്ടിയാണ് അവർ കോടതിയെ സമീപിച്ചത്. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായില്ല. അവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം കൊടുക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. രാജ്ഭവൻ പത്തു ദിവസത്തെ സാവകാശം നേരത്തെ തന്നെ തൽകി കഴിഞ്ഞിരിക്കുന്നു. കോടതി വിധി യഥാർത്ഥത്തിൽ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രൻ വിശദമാക്കി.
അതേസമയം ഗവർണറുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതിയില്‍ വി സി മാർക്ക് അനുകൂലമല്ലാത്ത നിലപാടാണ് കോടതി എടുത്തത് . .കോടതിക്ക് രാഷ്ട്രീയം നോക്കേണ്ടതില്ലന്നും,യോഗ്യത ഇല്ലാത്തവരാണെങ്കിൽ അത് പരിശോധിക്കേണ്ടയെന്നും കോടതി പറഞ്ഞു . എന്നാൽ ചാൻസലർ ഞങ്ങളെ കേൾക്കാൻ സമയം തന്നില്ലന്നും, എന്തിന് തങ്ങൾ രാജിവയായിക്കണമെന്ന് വിശദീകരിച്ചില്ലന്നും വിസിമാർ കോടതിയിൽ ആരോപിച്ചു. സാങ്കേതിക സർവകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി പറഞ്ഞു.
ആ വിധി ബാധകമാണെങ്കിൽ, വിസിമാർക്ക് ഒക്‌ടോബർ 24 വരെ സമയം നൽകിയ ഗവർണർ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാൻസലറാണ്, എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha






















