ആക്ഷേപങ്ങൾ കേട്ട് തന്നെയാണ് പൊതുപ്രവർത്തനം നടത്തുന്നത്; ലക്ഷ്മണ രേഖകൾ പലതവണ ലംഘിച്ചാണ് ഇവിടെ എത്തിയത്; ഗവർണറെ പോലെ മുതിർന്ന ഒരു വ്യക്തി എന്തെങ്കിലും പറഞ്ഞാൽ അത് സ്വീകരിക്കുക അല്ലാതെ വേറെ മാർഗ്ഗമില്ല; ഗവർണർ തയ്യാറാണെങ്കിൽ അനുരഞ്ജനത്തിന് തയ്യാറാണ്; ഗവർണറെ വരുതിയിലാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

ചാൻസലർ വി സി പോരാട്ടത്തിൽ നിർണായകമായ ചില വെളിപ്പെടുത്തലുകളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്ത് വന്നിരിക്കുകയാണ്. ആക്ഷേപങ്ങൾ കേട്ട് തന്നെയാണ് പൊതുപ്രവർത്തനം നടത്തുന്നത് എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ഗവർണർ നേരത്തെയുള്ള നിലപാടിൽ അയവ് വരുത്തി എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നതെന്നും മന്ത്രി ആർ ബിന്ദു ചൂണ്ടി കാണിച്ചു .
വിവാദങ്ങളിലേക്ക് കടക്കാനുള്ള സമയമോ ഊർജമോ ഇപ്പോൾ ഇല്ല എന്നും മന്ത്രി പറഞ്ഞു. ലക്ഷ്മണ രേഖകൾ പലതവണ ലംഘിച്ചാണ് ഇവിടെ എത്തിയതെന്നും മന്ത്രി ചൂണ്ടി കാണിക്കുകയുണ്ടായി. ഗവർണറെ പോലെ മുതിർന്ന ഒരു വ്യക്തി എന്തെങ്കിലും പറഞ്ഞാൽ അത് സ്വീകരിക്കുക അല്ലാതെ വേറെ മാർഗ്ഗമില്ല എന്നാണ് മന്ത്രി ആർ ബിന്ദു പറയുന്നത്.
ഗവർണർ തയ്യാറാണെങ്കിൽ അനുരഞ്ജനത്തിന് തയ്യാറാണ് എന്നാണ് മന്ത്രി ആർ ബിന്ദു ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിയുമായിട്ട് ആലോചിച്ച ശേഷം അക്കാര്യത്തിൽ തീരുമാനമെടുക്കും എന്നും മന്ത്രി പറഞ്ഞു .
വലിയ പ്രശ്നമില്ലാതെ വിവാദം ഒന്നും ഇല്ലാതെ ഈ മേഖലയെ കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ വളരെ വിവാദപരമായ സ്ഥിതിയിലാണ് ഈ മേഖല നിലനിൽക്കുന്നത്. നമ്മുടെ വിദ്യാഭ്യാസരം വളരെ മികച്ച ഒരു അവസരത്തിലാണ് നിൽക്കുന്നത്. എ പ്ലസ് നേടി നിൽക്കുകയാണ് .ഇതിനിടയിൽ ഇത്തരത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കി കൊണ്ടുപോകാനാണ്ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
അതേസമയം ഗവർണർ നേരത്തെയുള്ള നിലപാടിൽ അയവ് വരുത്തി എന്ന കാര്യം മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. അത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ദിവസം കോടതിയിൽ ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമായ കാര്യമാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ അത് പറഞ്ഞത്. വിസിമാർക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നൽകിയത്. എന്നാൽ ആരും അത് പ്രയോതെന്നും ജനപ്പെടുത്തിയില്ലെന്ന് ഗവർണർ പറഞ്ഞു.കേരളത്തിലെ ഒൻപത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കാര്യത്തിൽ നിന്നും നിന്ന് ഗവർണർ നിലപാട് മാറ്റിയിരുന്നു.
പകരം അപേക്ഷ എന്ന രീതിയിലാണ് താൻ വൈസ് ചാൻസിലർമാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവർണർ കോടതിയിൽ പറഞ്ഞത്. സുപ്രിംകോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുൻപ് നടത്തിയ അഭ്യർത്ഥന മാത്രമായിരുന്നു തന്റേത് എന്നാണ് ഗവർണർ പറഞ്ഞത് . കാരണം ബോധിപ്പിക്കാനും, വിസിമാരുടെ ഭാഗം കേൾക്കാനും 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടിയൊന്നും ഉണ്ടാകില്ലെന്നും കോടതിയിൽ ഗവർണർ വ്യക്തമാകുകയും ചെയ്തു.
https://www.facebook.com/Malayalivartha

























