കോയമ്പത്തൂർ ചാവേറാക്രമണം!എൻഐഎ കേരളത്തിലേക്ക് !ഓടിയൊളിച്ച് 'അവർ' ; മുബിനും കൂട്ടാളികളും ഐഎസ് ഉപഗ്രൂപ്പ് അംഗങ്ങൾ; ഭീകരാക്രമണക്കേസിലെ പ്രതിയെ വിയ്യൂർ ജയിലെത്തി കണ്ടു; ലക്ഷ്യമിട്ടത് ശ്രീലങ്കൻ ഈസ്റ്റർ ആക്രമണത്തിന് സമാനമായ സ്‌ഫോടനങ്ങൾ

കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനത്തിൽ അന്വേഷണം കേരളത്തിലേക്കും എത്തുന്നു. നിലവിൽ കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലയിട്ടുണ്ട്.
കേസിൽ ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു.
അതേസമയം ഇന്നലെ പുലർച്ചെ നാലുമണിയോടെ, ഉക്കടത്ത് ടൗൺഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള നിരവധി സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha























