വൈസ് ചാൻസലർമാരുടെ രാജിയുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിക്കെതിരെ തൽകാലം അപ്പീല്‍ പോകുന്നില്ല; വിസിമാരുടെ ഉറച്ച തീരുമാനം ആ കാരണത്താൽ

വിസിമാർ രാജി വയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തിനെതിരെ ഇന്നലെ ഹൈക്കോടതിയിൽ പോയിരുന്നു. പക്ഷെ അവിടെ നിന്നും അനുകൂലമാകുന്ന വിധിയല്ല ഉണ്ടായത്. കോടതിക്ക് രാഷ്ട്രീയം നോക്കേണ്ടതില്ലന്നും, യോഗ്യത ഇല്ലാത്തവരാണെങ്കിൽ അത് പരിശോധിക്കേണ്ടയെന്നും കോടതി പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റൊരു നീക്കം നടത്താനിരുന്ന വിസിമാർ അത് നിർത്തി വച്ചിരിക്കുകയാണ് . വൈസ് ചാൻസലർമാരുടെ രാജിയുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അവസരമുണ്ടായിരുന്നു .
പക്ഷെ ഹൈക്കോടതി വിധിക്കെതിരെ തല്‍ക്കാലം അപ്പീല്‍ വേണ്ടെന്നാണ് വി.സിമാർ എടുത്തിരിക്കുന്ന തീരുമാനം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വിസിമാർ വിശദീകരണം നല്‍കുവാനിരിക്കുകയാണ്.ഈ വിഷയത്തിൽ തുടർന്നുള്ള തീരുമാനങ്ങൾ അറിഞ്ഞ ശേഷം മാത്രമേ കൂടുതൽ നിയമനടപടികളിലേക്ക് പോകുവെന്നാണ് വി.സിമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ കേസിൽ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുവാനാണ് നീക്കം.
കേസ് കോടതിയില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തിൽ വലിയ രീതിയിലുള്ള ആശങ്ക യാണ് ഇപ്പോൾ നിലനിൽക്കുന്നത് . ഇന്നലത്തെ സിംഗിള്‍ ബെഞ്ചിന്റെ ചോദ്യങ്ങള്‍ വി.സിമാർക്ക് തിരിച്ചടിയാണെന്ന വിലയിരുത്തല്‍ ഇപ്പോൾ നിലനിൽക്കുന്നുണ്ട് . സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം വി.സിമാർ അന്തിമ തീരുമാനമെടുക്കുവാനിരിക്കുകയാണ്. അതേസമയം കോടതി ഇന്നലെ പറഞ്ഞ പറഞ്ഞ വിധിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നുമാണ് . ഇന്നലെ നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെ ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ചാൻസലർ തന്നെയാണ് എന്നും നടപടിക്രമങ്ങൾ നിയമപ്രകാരം ആകണമെന്നും കോടതി വിശദമായി പറയുകയും ചെയ്തു.
കേരളത്തിലെ ഒൻപത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കാര്യത്തിൽ നിന്നും നിന്ന് ഗവർണർ നിലപാട് മാറ്റിയിരുന്നു. പകരം അപേക്ഷ എന്ന രീതിയിലാണ് താൻ വൈസ് ചാൻസിലർമാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവർണർ കോടതിയിൽ പറഞ്ഞത്. അദ്ദേഹത്തിന്റെ നിലപാട് മാറ്റവും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha





















