മയക്കുമരുന്ന് വേണ്ട! കള്ള് നമ്മുടെ നാട്ടിലെ പാനീയം, കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാൽ മതി: ശിവൻകുട്ടി

വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വിവാദമാകുന്നു. കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാൽ മതിയെന്നാണ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൻറെ ഭാഗമായി തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടിൽ ദീപം തെളിയിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം കള്ള് നമ്മുടെ നാട്ടിലെ പാനീയമാണെന്നും മയക്കുമരുന്നും അതുപോലുള്ള ലഹരികളും ഉപയോഗിക്കുന്നതും കേരളത്തിലുള്ള പാനീയമായ കള്ള് ഉപയോഗിക്കുന്നതും രണ്ടും രണ്ടായി തന്നെ കാണണമല്ലോ എന്നുമാണ് മന്ത്രിയുടെ വാദം.
അദ്ദേഹത്തിന്റ്രെ വാക്കുകൾ ഇങ്ങനെ... മയക്കുമരുന്നും അതുപോലുള്ള ലഹരികളും ഉപയോഗിക്കുന്നതും കേരളത്തിലുള്ള പാനീയമായ കള്ള് ഉപയോഗിക്കുന്നതും രണ്ടും രണ്ടായി തന്നെ കാണണമല്ലോയെന്നും, കള്ള് നമ്മുടെ നാട്ടിലെ പാനീയമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നമുക്ക് തന്നെ അറിയാമല്ലോ രണ്ടിന്റെയും ഭവിഷ്യത്ത് എന്തായിരുക്കുമെന്നത്. അതിനാൽ രണ്ടും രണ്ടായിത്തന്നെ കണ്ടാൽ മതിയാകും'', മന്ത്രി പറഞ്ഞു.
കൂടാതെ വൻ വരുമാനമാണ് ലഹരിയിൽ നിന്ന് ചിലർ ഉണ്ടാക്കുന്നതെന്നും ചെറുപ്പക്കാരും കുട്ടികളുമാണ് ഇതിന്റെയൊക്കെ ഇരയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും.
https://www.facebook.com/Malayalivartha























