കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ബദലായി ശശി തരൂര്‍ ഗ്രൂപ്പ് കടന്നുവരുന്നു; ഹൈബി ഈഡന്‍ ഉള്‍പ്പെടെ അന്‍തിലേറെ യുവനേതാക്കള്‍ ശശി തരൂരിനൊപ്പം, ഇനി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിഡി സതീശനും സുധാകരനും ഉള്‍പ്പെടെയുള്ള ഗ്രൂപ്പുനേതാക്കളെ തരിപ്പണമാക്കി തരൂര്‍ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടുകഴിഞ്ഞു

കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ബദലായി കടന്നു വരുകയാണ് ശശി തരൂര്‍ ഗ്രൂപ്പ്. കോണ്‍ഗ്രസില്‍ കാലത്തിനൊത്ത് മാറ്റം ആഗ്രഹിക്കുന്ന പുരോഗമനവാദികളുടെ പുതിയ ചേരി കേരളത്തില്‍ തരൂരിനെ മുന്നില്‍ നിർത്തി ഇതോടകം കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഹൈബി ഈഡന്‍ ഉള്‍പ്പെടെ അന്‍തിലേറെ യുവനേതാക്കള്‍ ശശി തരൂരിനൊപ്പമുണ്ട്. ഇനി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിഡി സതീശനും സുധാകരനും ഉള്‍പ്പെടെയുള്ള ഗ്രൂപ്പുനേതാക്കളെ തരിപ്പണമാക്കി തരൂര്‍ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടുകഴിഞ്ഞു. എഐസിസി തെരഞ്ഞെടുപ്പിലെ അധ്യക്ഷസ്ഥാനാര്‍ഥി തലത്തില്‍ മത്സരിച്ച ശശി തരൂര്‍ ഒരു കാര്യം ഗ്രഹിച്ചുകഴിഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസില്‍ മാറ്റം ആഗ്രഹിക്കുന്ന ആനേകായിരം പ്രവര്‍ത്തകര്‍, പ്രത്യേകിച്ചും യുവജനങ്ങള്‍ പുതിയ നേതാവിനെ പ്രതീക്ഷിക്കുകയാണ്. തരൂരല്ലാതെ മറ്റൊരു നേതാവിന് ഇനി കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ലെന്നതാണ് പുതിയ തലമുറയുടെ കാഴ്ചപ്പാട്. നാശം പിടിച്ച ഗ്രൂപ്പിസത്തില്‍ തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസ് കേരളത്തില്‍ പച്ചപിടിക്കണമെങ്കില്‍ കാലത്തിനൊത്ത പുതിയ നേതൃത്വം പാര്‍ട്ടിയില്‍ വന്നേ തീരൂവെന്ന് പാര്‍ട്ടിയിലെ പുതിയ തലമുറ മനസിലാക്കിക്കഴിഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസ് എന്നാല്‍ വ്യക്തികളില്‍ അധിഷ്ഠിതമായ ഗ്രൂപ്പ് എന്നാണ് അര്‍ഥം. എകെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരേതനായ കെ കരുണാകരന്റെയും പിന്നില്‍ വട്ടംതിരിയുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം കേരളത്തില്‍ കോണ്‍ഗ്രസ് ജനങ്ങളിലേക്ക് വളരുന്നില്ലെന്ന തിരിച്ചറിവിലാണ് കേരളത്തിലെ പുതിയ തലമുറ കോണ്‍ഗ്രസുകാര്‍ പുതിയ നേതാവിനെ തേടുന്നത്. കഴിഞ്ഞ എഐസിസി തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ അധ്യക്ഷ പദവിയിലെത്താതിരിക്കാന്‍ ഗ്രൂപ്പുവൈരമില്ലാതെ കേരളത്തിലെ ഗ്രൂപ്പുനേതാക്കള്‍ ഗ്രൂപ്പുകളിക്കുകയായിരുന്നു. കെ മുരളീധരനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സതീശനും സുധാകരനും കോടിക്കുന്നില്‍ സുരേഷും വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശശി തൂരൂരിനെതിരെ കളത്തിലിറങ്ങി. കേരളത്തില്‍ ഒറ്റ വോട്ടുപോലും ശശി തരൂരുരിനു ലഭിക്കാതിരിക്കാനുള്ള നെറികെട്ട കളിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും നടപ്പാക്കിയത്.
ഇന്നേ വരെ ഒരു കോണ്‍ഗ്രസ് നേതാവിനെയും തൊഴാതെയും ആര്‍ക്കും ദക്ഷിണയിടാതെയും വളര്‍ന്നയാളാണ് ശശി തരൂര്‍. യുഎന്‍ അണ്ടര്‍ സെക്രട്ടറിയും പണ്ഡിതനും എഴുത്തുകാരനുമായ ശശി തരൂര്‍ തിരുവനന്തപുരത്ത് എംപിയായത് ആരും നേതാവിന്റെയും തണലിലല്ല. ശശി തരൂര്‍ എന്ന പേരു തന്നെ ഒരു വിലാസമാണെന്ന തിരിച്ചറിവുള്ള ജനങ്ങളാണ് ശക്തമായ ത്രികോണ മത്സരത്തില്‍ ശശി തരൂരിന് തിരുവനന്തപുരത്തു നിന്നും ലോക് സഭയിലെത്തിച്ചത്. കേരളത്തിലെ വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആള്‍പ്രമാണിത്വവും ഗ്രൂപ്പും നോക്കി ഓരോ നിയമസഭാ സീറ്റും വീതം വയ്ക്കുന്ന വൃ്ത്തി കെട്ട നയത്തെ ഒരിക്കലും പിന്‍തുണയ്ക്കുന്നയാളല്ല ശശി തരൂര്‍. ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ വരെ ഗ്രൂപ്പു നോക്കി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന വൃത്തികെട്ട ഗ്രൂപ്പിസത്തെ എക്കാലവും തള്ളിപ്പറയുന്നയാളുമാണ് തരൂര്‍.
കേരളത്തില്‍ കെഎസ് യുവിലെ വലിയൊരു നിര തരൂരിനൊപ്പം പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ ഒഴിവാക്കാന്‍ വരെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ചരടുവലി തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഗ്രൂപ്പുകളികള്‍ക്കുപരിയായ രാഷ്ട്രീയശൈലി കോണ്‍ഗ്രസില്‍ ഉണ്ടാവണമെന്ന് പുതിയ തലമുറ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലും കേന്ദ്രത്തിലും കോ്ണ്‍ഗ്രസും രക്ഷപ്പെടില്ലെന്ന വിവരമുള്ള സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ സാചര്യത്തിലാണ് കാലത്തിനൊത്ത മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ നിര കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായേ തീരൂവെന്ന് പുതിയ തലമുറ ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha





















