യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ട്വിസ്റ്റ്; തിരിച്ചറിയൽ രേഖകളും വ്യാജം, കൊച്ചിയിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന യുവതിയും കൊലയാളി ഭർത്താവും ആരെന്ന് തിരഞ്ഞ് പോലീസ്

കൊച്ചി ഇളംകുളത്ത് യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ട്വിസ്റ്റ്. നിലവിൽ സംഭവത്തിനു ശേഷം ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുമാകയാണ് പൊലീസ്.
അതേസമയം കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂറ് കേരളം വിട്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മാത്രമല്ല ഇവർ വീട്ടുടമയ്ക് നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതേതുടർന്ന് ദമ്പതികളുടെ പേരുകളിൽ പോലും അവ്യക്തത തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് കടവന്ത്ര എളംകുളത്തെ വീട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വയോധികയുടെ വീടിന് മുകൾഭാഗത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. മാത്രമല്ല ഒരു വർഷമായി ലക്ഷ്മി എന്ന പേരിൽ യുവതി ഭർത്താവിനൊപ്പം ഇവിടെയാണ് താമസിക്കുന്നത്.
നിലവിൽ നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവരുടെ ഭർത്താവ് കൊലപാതകത്തിന് ശേഷം കടന്ന് കളഞ്ഞുവെന്നാണ് പൊലീസിന്‍റെ നിഗമനം. കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് പുറത്തേക്ക് ആരെയും കണ്ടിരുന്നില്ല. പിന്നാലെ പരിസരത്ത് ദുർഗന്ധമനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞ് കെട്ടിയ നിലയിലാണ് ഇന്നലെ ദിവസങ്ങളോളം പഴക്കമുള്ള മൃതദ്ദേഹം കണ്ടെത്തിയ
https://www.facebook.com/Malayalivartha























