രാമപുരത്താണ് അവരുടെ വീട്; അവിടെ ഞങ്ങളുടെ പാർട്ടിയുടെ മേൽനോട്ടത്തിൽ ഉള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം വന്നപ്പോൾ മന്ത്രി എന്ന നിലയിൽ അത് നിർവഹിക്കാൻ പോയി; ചടങ്ങ് കഴിഞ്ഞപ്പോൾ സംഘാടകരുടെ നിർബന്ധപ്രകാരം ഞാനും സംഘടനാ പ്രവർത്തകരും ഒക്കെ ചേർന്നാണ് സ്വപ്നയുടെ വീട്ടിലേക്ക് പോയത്; തുറന്നടിച്ച് കടകംപള്ളി സുരേന്ദ്രൻ

സ്വപ്നയുടെ വീട്ടിൽ താൻ പോയിട്ടുണ്ട് അവിടെനിന്ന് ചായ കുടിച്ചു ഒടുവിൽ എ സത്യം തുറന്നടിച്ച് സുരേന്ദ്രൻ . സ്വപ്നയുടെ ആരോപണത്തിൽ പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രൻ . അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ; സ്വപ്നയുടെ വീട്ടിൽ താൻ പോയിട്ടുണ്ട് . ആ വീട്ടിൽ പോയി ഒരു ചായ കുടിച്ചു മടങ്ങി. അതിനെയാണ് അവരുടെ വീട്ടിൽ പോയി എന്ന തരത്തിലെ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഞങ്ങൾ സ്വപ്നയുടെ വീട്ടിൽ പോയിട്ടുണ്ട് ചായ കുടിക്കാൻ എത്ര സമയമെടുക്കും അത്രയും സമയമെടുത്ത് ഞങ്ങൾ എല്ലാരും തിരികെ പോരുകയും ചെയ്തു.
അതും ഒരു ആക്ഷേപം ആയിട്ടാണ് ഉന്നയിക്കുന്നത്. രാമപുരത്താണ് അവരുടെ വീട്. രാമപുരത്ത് ഞങ്ങളുടെ പാർട്ടിയുടെ മേൽനോട്ടത്തിൽ ഉള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം വന്നപ്പോൾ മന്ത്രി എന്ന നിലയിൽ അത് നിർവഹിക്കാൻ പോയി. ചടങ്ങ് കഴിഞ്ഞപ്പോൾ സംഘാടകരുടെ നിർബന്ധപ്രകാരം ഞാനും സംഘടനാ പ്രവർത്തകരും ഒക്കെ ചേർന്നാണ് സ്വപ്നയുടെ വീട്ടിലേക്ക് പോയത്. ആ ഓഫീസിന്റെ നേരെ എതിരെയാണ് ഇവരുടെ വീട് ഉള്ളത് ഇവരുടെ വീടാണ് എന്ന് ഞങ്ങൾ ചെന്ന് ശേഷമാണ് അറിഞ്ഞത്. പക്ഷേ ഇവർ പരിപാടിക്ക് സ്റ്റേജിൽ ഉണ്ടായിരുന്നു.
മൂന്നുവർഷമായി സ്വപ്ന പറയുന്നത് മലയാളികൾ കേൾക്കുകയാണ് കാണുകയാണ് ഈ മൂന്നു വർഷത്തിനിടയിൽ ഒരിക്കൽപോലും പറയത്തൊരാരോപണമാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. വളരെ ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവന്ന വരെ സംഭവമാണ് ഇതെന്ന് മാത്രമേ തനിക്ക് പറയാനുള്ളു എന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേര് ഈ വിഷയത്തിൽ പറഞ്ഞതിൽ ആസൂത്രിത നീക്കം ഉണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഈ വിഷയത്തിൽ നിലപാട് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി അർദ്ധ സങ്കയില്ലാതെ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് .
മൂന്നുവർഷത്തിനിടയിൽ പല പല ആക്ഷേപങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവന്നു . പക്ഷേ ഒരിക്കൽ പോലും തന്നെ കുറിച്ച് ഒരു ആക്ഷേപം അവർ പറഞ്ഞിട്ടില്ല പക്ഷേ ഇപ്പോഴാണ് ഇത്തരത്തിലുള്ള ഒരു ആക്ഷേപ അവർ ഉന്നയിക്കുന്നത്. ഫോട്ടോ എടുക്കുന്ന സമയത്ത് അവരുടെ തോളിൽ കയ്യിട്ടു എന്നൊരു ആരോപണം ഉയർന്നിരുന്നു. ഇത് ആരെങ്കിലും വിശ്വസിക്കുന്ന കാര്യമാനോ . മുഖ്യമന്ത്രിയുടെ പിന്നിൽ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് നിങ്ങൾ പലരും നന്നായിട്ട് ആഘോഷിച്ചല്ലോ. ഞാൻ അവരുമായിട്ട് ചേർന്ന് ഒരു ഫോട്ടോയും എടുത്തിട്ടില്ല.
യു എഇയുടെ സ്ഥാപക ദിനമായി ബന്ധപ്പെട്ട പരിപാടിക്ക് താൻ പോകാറുണ്ട്. അന്നത്തെ പ്രധാനപ്പെട്ട അതിഥി താനാണ്. ആ ദിവസത്തിന്റെ പ്രത്യേകത അന്നത്തെ ദിവസം മുഖ്യമന്ത്രി പോലും ഇവിടെ ഉണ്ടാവില്ല അപ്പോൾ അന്നത്തെ പ്രധാന അതിഥി താൻ തന്നെയാണ്. വലിയ പെരുന്നാളോ ചെറിയ പെരുന്നാളോ പരിപാടിയുടെ ഭാഗമായിട്ടുള്ള ആഘോഷം ഉണ്ടാകും. അന്നും ഞാൻ പോകാറുണ്ട് അന്നെല്ലാം മന്ത്രിമാരും ഉണ്ടാകും എല്ലാ ഉദ്യോഗസ്ഥന്മാരും ഉണ്ടാകും.
അങ്ങനെ ഒരു കയ്യിൽ ഫോട്ടോ ഉണ്ടെങ്കിൽ അവർ എടുക്കട്ടെ ഞാൻ അതിനൊന്നും തയ്യാറായിട്ടില്ല എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്. എനിക്ക് നന്നായിട്ട് അറിയാം അവരോട് യുദ്ധം ചെയ്യാൻ ഞാൻ തയ്യാറല്ല എന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്. ഒന്നര വർഷക്കാലം വളരെ കഠിനമായിട്ടുള്ള യാതന അനുഭവിച്ച ഒരു സ്ത്രീയാണ് സ്വപ്ന സുരേഷ്. അവർ ഇപ്പോൾ ബിജെപിയുടെ പാളയത്തിലാണ് അവർ പറയുന്നത് അനുസരിച്ചാണ് സ്വപ്ന പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
വേറെ എന്തെങ്കിലും ആക്ഷേപം എന്നെക്കുറിച്ച് ഉന്നയിച്ചു എന്ന് എനിക്ക് അറിയത്തില്ല. അവരവിടെ വരുമ്പോൾ വലിയകോൺസുലേറ്റ് മായി ബന്ധപ്പെട്ട പല വിഷയങ്ങൾ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗൺസലേറ്റും എന്നെ ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി സമീപിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ 3 വർഷത്തിൽ അവരുമായിട്ട് ഒരു ഫോൺകോളോ തനിക്ക് ഉണ്ടായിട്ടില്ല.
നിരവധി ആരോപണം സ്വപ്ന സുരേഷ് ഉന്നയിക്കുന്നത് ഒരു മാധ്യമം വളരെ കഷ്ടപ്പെട്ട് കടകംപള്ളി എന്ന പേരിലേക്ക് എത്തിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞു ഉറപ്പിച്ച കാര്യം അവർ പറയുന്നില്ല എന്ന് ഇന്റർവ്യൂ കൽ മനസ്സിലാക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha























