ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ഓഫീസ് അടച്ചുപൂട്ടുന്നു.... തിരുവനന്തപുരം ടെക്‌നോപാർക്കിലെ കാർണിവൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് അടച്ചുപൂട്ടുന്നത്.. 170 ടെക്കികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരോട് രാജിവയ്ക്കാനും കമ്പനി ആവശ്യപ്പെട്ടു... മുന്നറിയിപ്പില്ലാതെയുള്ള ബൈജൂസിന്റെ നടപടിയിൽ ആകെ തകർന്ന് പോയെന്ന് ജീവനക്കാർ...

170 ടെക്കികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരോട് രാജിവയ്ക്കാനും കമ്പനി ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെയുള്ള ബൈജൂസിന്റെ നടപടിയിൽ ആകെ തകർന്ന് പോയെന്ന് ജീവനക്കാർ പറഞ്ഞു.
ഇതിന് മുമ്പും ബൈജൂസിലെ തൊഴിലാളി പീഡനങ്ങളുടെ കഥ പുറത്ത് വന്നിട്ടുണ്ട്. 13 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യിക്കുക, അവധി നൽകാതിരിക്കുക തുടങ്ങി ക്രൂരമായ തൊഴിൽ സാഹചര്യമാണ് ബൈജൂസിൽ നിലനിൽക്കുന്നതെന്ന് അവിടെ നിന്ന് പുറത്തിറങ്ങിയ ജീവനക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി രക്ഷിതാക്കളും ബൈജൂസിന്റെ തട്ടിപ്പിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ നാളിതുവരെ ബൈജൂസിനെതിരെ ശക്തമായ നിയമ നടപടി എടുക്കാൻ അധികാരികൾ തയ്യാറയിട്ടില്ല.
തിരുവനന്തപുരത്ത് പുറത്താക്കപ്പെടുന്ന ടെക്കികൾക്ക് അർഹമായ അനുകൂല്യവും ശമ്പളവും വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട പ്രതിധ്വനി മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രധാനമായും നാല് ആവശ്യങ്ങളാണ് ടെക്കികൾ ഉന്നയിക്കുന്നത്, ഒക്ടോബർ മാസത്തെ ശമ്പളം നവംബറിൽ നൽകണം. നവംബർ മുതൽ 2023 ജനുവരി വരെയുള്ള മൂന്ന് മാസത്തെ ശമ്പളവും ഈ നവംബറിൽ നൽകണം, ശമ്പളത്തോടെയുള്ള അവധിക്കുള്ള പ്രതിഫലം നൽകണം. നൽകാനുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണം. ഈ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ഇക്കാര്യത്തിൽ ഇടപെടാമെന്ന് ടെക്കികൾക്ക് ഉറപ്പ് നൽകിയെന്നും പ്രതിധ്വനിയുടെ ഫേസ് ബുക്ക് പോസ്റ്റിലുണ്ട്.
https://www.facebook.com/Malayalivartha























