ഗവർണർ തന്നോടല്ല തനിക്ക് ജോലിതന്ന ആളോടാണ് കാരണം ചോദിക്കേണ്ടത്; വൈസ് ചാൻസിലർ നിയമനത്തിനായി തന്റെ പേര് നിർദേശിക്കപ്പെട്ടപ്പോൾ താൻ കേരളത്തിൽ ഉണ്ടായിരുന്നില്ല; കേരളത്തിലെ എല്ലാ വിസിമാർക്കെതിരെയും ഇത്തരം നടപടി സ്വീകരിച്ചിരിക്കുകയാണ്; ഇതിന്റെ പിന്നിൽ ഗവണർക്ക് മറ്റൊന്തോ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്; തുറന്നടിച്ച് കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ

ചാൻസിലർ വിസി പോര് കടുക്കുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതിക്കരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഷോകോസ് നോട്ടീസ് തന്ന വിഷയത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഗവർണർ തന്നോടല്ല തനിക്ക് ജോലിതന്ന ആളോടാണ് കാരണം ചോദിക്കേണ്ടതെന്നാണ് ഡോ. ഗോപിനാഥ് പറഞ്ഞിരിക്കുകയാണ്. വൈസ് ചാൻസിലർ നിയമനത്തിനായി തന്റെ പേര് നിർദേശിക്കപ്പെട്ടപ്പോൾ താൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വിസിമാർക്കെതിരെയും ഇത്തരം നടപടി സ്വീകരിച്ചിരിക്കുകയാണ് . ഉന്നത വിദ്യാഭ്യാസ രംഗമാകട്ടെ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ഇതിന്റെ പിന്നിൽ ഗവണർക്ക് മറ്റൊന്തോ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് കണ്ണൂർ വിസി വ്യക്തമാക്കി. ഗവർണർ എനക്ക് ഷോകോസ് നോട്ടീസ് തന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ എന്തിനാണ് നിയമിച്ചതെന്ന മറുപടി ഞാൻ എങ്ങനെയാണ് നൽകുക. എന്നെ നിയമിച്ച ആൾക്കാരാണ് ഷോകോസ് തരേണ്ടത്. ഞാനല്ലല്ലോ എന്നെതന്നെ നിയമിച്ചത്.
എനക്ക് ജോലി തന്ന ആളോടാണ് ഇതൊക്കെ ചോദിക്കേണ്ടത്. എന്റെ പേര് വിസി നിയമനത്തിൽ പോയപ്പോൾ ഞാൻ കേരളത്തിൽ തന്നെ ഉണ്ടായിരുന്നില്ല.മൂന്നാം തീയതിവരെ വെസ് ചാൻസലറായി ഞാനിവിടെയുണ്ടാകും. വിസിമാരുടെ നിയമനത്തെ കുറിച്ച് യുജിസി പറയുന്നുണ്ട്. പക്ഷേ, എങ്ങനെയാണ് ഒരാളെ പിരിച്ചുവിടേണ്ടതെന്ന് യുജിസി പറയുന്നില്ല. അത് ഓരോ സംസ്ഥാനത്തെയും യൂണിവേഴ്‌സിറ്റികളുടെ ആക്‌ടിലാണുള്ളത്.
ആ ആക്‌ട് പ്രകാരം നമ്മൾ നൽകുന്ന മറുപടിയെ കുറിച്ച് അന്വേഷിക്കുന്നതിന് ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച രണ്ട് ജഡ്‌ജിമാർ അംഗങ്ങളായ കമ്മിറ്റിയാണ് ചാൻസലർക്ക് റിപ്പോർട്ട് കൊടുക്കേണ്ടത്. ആ റിപ്പോർട്ട് അനുസരിച്ചാണ് ചാൻസലർ നടപടി എടുക്കേണ്ടത്.കേരളത്തിലെ എല്ലാ വിസിമാർക്കെതിരെയും ഇത്തരം നടപടി സ്വീകരിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിൽ ആഴ്‌ത്തിയതിന് പിന്നിൽ മറ്റെന്തോ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നു തന്നെയാണ് താൻ കരുതുന്നതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
നിരവധി തവണ ക്രിമിനലെന്ന് വിളിച്ചാൽ ഒരാൾ ക്രിമിനലാണെന്ന് ആളുകൾ കരുതും. കെടിയു വിധി എല്ലാവർക്കും ബാധകമാണോ എന്ന നിയമവശം തനിക്കറിയില്ല. ഓരോ വിസിയെയും പുറത്താക്കാൻ ഓരോ യൂണിവേഴ്സിറ്റിക്കും വേറെ നിയമമാണ്.കെടിയു വിധി തനിക്കും ബാധകമാവും എന്നാണ് കരുതുന്നത്. എന്നാൽ കേരളത്തിലെ നിയമനം ആദ്യഘട്ടത്തിൽ യുജിസി റെഗുലേഷൻ അനുസരിച്ചായിരുന്നില്ല എന്നും കണ്ണൂർ വിസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സര്‍വകലാശാലയില്‍ നിന്ന് ഇപ്പോള്‍ അവധിയിലാണ്. ഒരു മാറ്റം വേണം. പുറത്താക്കിയാല്‍ പോവും. ഉന്നത വിദ്യാഭ്യാസത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ തലവന്‍മാരെ മാറ്റുന്നത് വിദ്യാഭ്യാസത്തിന് വലിയ അടിയാണ്. നിയമപരമായ കാര്യങ്ങള്‍ അറിയില്ലെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























