പത്തുവർഷം കഴിഞ്ഞോ ..?ആധാർ പുതുക്കിയില്ലെങ്കിൽ സംഭവിക്കുന്നത്...എന്തിന് മടിച്ചു നിൽക്കണം ?

പത്ത് വർഷം മുമ്പുള്ള ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കണമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യു.ഐ.ഡി.ഐ) നിർദേശം. വിവരങ്ങൾ ഓൺലൈനിൽ മൈ ആധാർ പോർട്ടലിലൂടെയും ആധാർ കേന്ദ്രങ്ങളിലൂടെയും പുതുക്കാം. മേൽവിലാസവും പേരും ഫോൺനമ്പറും മറ്റ് വിവരങ്ങൾ തുടങ്ങിയ വിവരങ്ങളാണ് പുതുക്കേണ്ടത്. ബയോമെട്രിക് വിവരങ്ങളും നൽകണം.
കഴിഞ്ഞ പത്ത് വർഷമായി ആളുകളെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന രേഖയായി ആധാർ മാറിയിട്ടുണ്ടെന്ന് യു.ഐ.ഡി.ഐ പുറത്തിറക്കിയ നിർദേശ കുറിപ്പിൽ പറയുന്നു... ആധാർ നിലവിൽവന്ന കാലത്ത് എടുത്തതിനുശേഷം അതിൽ മാറ്റമൊന്നും വരുത്താത്ത എല്ലാവരും കാർഡ് പുതുക്കണമെന്നാണു ഇപ്പോൾ നൽകിയിട്ടുള്ള നിർദേശം. കഴിഞ പത്തു വർഷത്തിനിടെ പലരുടെയും താമസ സ്ഥലം ,സ്ഥിരമായ അഡ്രെസ്സ് , ജോലി , ഫോര് നമ്പർ എന്നിവയെല്ലാം മാറിയിട്ടുണ്ടാകും. ആധാർ എന്നത് നമ്മൾ എന്ന വ്യക്തി ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. ലോകത്തു എവിടെ ചെന്ന് നോക്കിയാലും ആധാർ നമ്പർ ഉണ്ടെങ്കിൽ ആ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും . അതുകൊണ്ടു തന്നെ പത്തു കൊല്ലം കൂടുമ്പോൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. അത് നമ്മൾ നമ്മളോട് തന്നെ ചെയ്യേണ്ട ഉത്തരവാദിത്തമാണ്
സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പടെ എല്ലാ കാര്യങ്ങൾക്കും നമ്മൾ ഇപ്പോൾ ആശ്രയിക്കുന്നത് ആധാറിനെ ആണ് . . ഓഗസ്റ്റിൽ യുഐഡിഎഐ പുറത്തിറക്കിയ സർക്കുലറിൽ ആധാർ നമ്പറോ എൻറോൾമെന്റ് സ്ലിപ്പോ ഇല്ലാത്തവർക്ക് സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും നേടാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും ആധാർ നമ്പർ ഇല്ലാതെ കൈപ്പറ്റുന്നത് തടയാനായി ജില്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ആധാർ നിയമങ്ങൾ കർശനമാക്കാൻ സർദേശം നൽകിയിട്ടുണ്ടെന്ന് സർക്കുലർ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ 93 ശതമാനം പേരും ആധാർ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് . മേഘാലയ, നാഗലൻഡ്, ലഡാക്ക് എന്നിവിടങ്ങളിലെ ഒരു ചെറുശതമാനം ഒഴികെ രാജ്യത്തെ ഏകദേശം മുഴുവൻ ജനങ്ങളും ആധാറിൽ വിവരങ്ങൾ കൃത്യമായി ചേർത്തിട്ടുണ്ട്
കണ്ണ്, വിരൽ അടയാളങ്ങളും മുഖത്തിന്റെ ചിത്രവുമാണു ബയോമെട്രിക് വിവരങ്ങളായി ശേഖരിക്കുന്നത്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ വിവരങ്ങൾ പിന്നീടു പുതുക്കണം. അഞ്ചു വയസ്സിനും 15 വയസ്സിനും ഇടയിൽ ഇതു പൂർത്തിയാക്കണം. 17 വയസ്സിനുള്ളിൽ പുതുക്കിയില്ലെങ്കിൽ ആധാർ പ്രവർത്തനരഹിതമാകും.
വിവരങ്ങൾ പുതുക്കുമ്പോൾ വീണ്ടും പ്രവർത്തനക്ഷമമാകും. 15 വയസ്സിനു ശേഷം 10 വർഷത്തിലൊരിക്കൽ പുതുക്കണമെന്നാണു നിർദേശം. അപകടങ്ങൾ, രോഗങ്ങൾ എന്നിവ കാരണം രേഖകൾക്കു മാറ്റമുണ്ടാകാമെന്നതിനാലാണിത്. നമ്പരോ കാർഡോ പ്രവർത്തിക്കാതെ വന്നാലും വിവരങ്ങൾ വീണ്ടും നൽകണം. 75 വയസ്സുകഴിഞ്ഞവർ ആധാർ പുതുക്കേണ്ടതില്ല.
ഇനി ആധാർ പുതുക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും എന്നാണെങ്കിൽ ആധാർ കാർഡ് അസാധു ആകുകയൊന്നും ഇല്ല. എങ്കിലും വിവാഹം പോലെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാവുന്ന സംഭവങ്ങൾ പുതുക്കുന്നതാണ് നല്ലത് . ആദ്യ എൻറോൾമെൻറ് വേളയിൽ അഞ്ചു വയസ്സിൽ കുറവാണെങ്കിൽ : 5 വയസ്സ് പൂർത്തിയാകുമ്പോൾ കുട്ടിയെ വീണ്ടും എൻറോൾ ചെയ്യേണ്ടതാണ് . എല്ലാ ബയോമെട്രിക്ക് വിവരങ്ങളും നൽകേണ്ടതുമാണ് . ഈ ഘട്ടത്തിൽ ഇരട്ടിപ്പ് ഒഴിവാക്കി ,അസ്സൽ ആധാർ നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ ആധാർ വിവരങ്ങൾ ചരക്കും
എൻറോൾമെൻറ് വേളയിൽ അഞ്ചിനും നും 15 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് - 15 വയസ്സു പൂർത്തിയാകുമ്പോൾ വീണ്ടും പുതുക്കേണ്ടതാണ് .
എൻറോൾമെൻറ് വേളയിൽ 15 വയസ്സിനു മുകളിലുള്ളവർക്ക് -ഓരോ 10 വർഷം കൂടുമ്പോഴും തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ പരിഷ്‌ക്കരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിര്ബന്ധമൊന്നുമില്ല .
അതേസമയം സംസ്ഥാനത്ത തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ രേഖകൾ പുതുക്കുന്ന നടപടി തുടങ്ങി. ഡിസംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും അധാർ പുതുക്കൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആധാർഡ സൈറ്റുവഴി ഓൺലൈൻ സ്വന്തമായും വിവരങ്ങൾ പുതുക്കാം. ഇതിനായി myaadhar.uidai.gov.in എന്ന വെബ്‌സൈറ്റിൽ ആധാർനമ്പറും ഒ.ടി.പി.യും സഹിതം ലോഗിൻ ചെയ്യുകയാണണ് ആദ്യം ചെയ്യേണ്ടത്.
തുടർന്ന് തിരിച്ചറിയൽ രേഖയും വിലാസത്തിന്റെ തെളിവും അപ്ലോഡ് ചെയ്യണം. പേര്, ജനന തിയതി, ലിംഗം, വിലാസം എന്നിവ അപ്‌ലോഡ് ചെയ്യുന്ന രേഖകളുമായി പൊരുത്തപ്പെടുന്നവയാണന്നത് ഉറപ്പ് വരുത്തണം. 25 രൂപയാണ് ഫീസ് . ഇത് ഓൺലൈൻ വഴി അടയ്ക്കുക. വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം സബ്മിറ്റ് ചെയ്യുക. യു.ആർ.എൻ. നമ്പർ രസീത് ഡൗൺലോഡ് സൂക്ഷിക്കാനും മറക്കരുത്.
ആധാർ കേന്ദ്രത്തിൽ പോകാൻ ഉദേശിക്കുന്നതെങ്കിൽ തിരിച്ചറിയൽ രേഖയും മേൽവിലാസത്തിന്റെ തെളിവും അനുസരിച്ച് എൻറോൾമെന്റ് ഫോം പൂരിപ്പിക്കണം. 50 രൂപയാണ് ഫീസ്. രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഫോം തിരികെ ഏൽപ്പിക്കാനും, രസീത് സൂക്ഷിക്കാനും പ്രത്യേകം ഓർക്കുക. വിവരങ്ങൾ 1947 എന്ന നമ്പറിൽ വിളിച്ച് ചോദിക്കുകയോ help@uidai.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ ചെയ്യാം.
https://www.facebook.com/Malayalivartha


























