വിവാഹശേഷം ഷാരോണുമായി ഗ്രീഷ്മ ഹണിമൂൺ ആഘോഷിച്ചത് ഗോൾഡൻ കാസ്റ്റൽ റിസോട്ടിൽ: മൂന്ന് ദിവസം വീട്ടുകാർ അറിയാതെകഴിഞ്ഞത് ഷാരോണിനൊപ്പം ആണോ എന്ന് സ്ഥിരീകരിക്കാൻ സിസിടിവി ദൃശ്യങ്ങൾ നിർണായകം: ഒപ്പം താമസിച്ചത് മകനല്ലെന്ന് അച്ഛൻ:- റിസോട്ടിന്റെ ദൃശ്യങ്ങൾ പുറത്ത്!!!

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണ സംഘം തൃപ്പരപ്പിലെ റിസോർട്ടിൽ തെളിവെടുപ്പിന് എത്തി. ഗോൾഡൻ കാസ്റ്റൽ റിസോർട്ടിലാണ് അന്വേഷണ സംഘം ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തുന്നത്. വെട്ടുകാട് വച്ച് താലികെട്ട് കഴിഞ്ഞ് ഇരുവീട്ടുകാരെയും അറിയിക്കാതെ മൂന്ന് ദിവസം ഹണിമൂൺ ആഘോഷിച്ചത് ഈ റിസോർട്ടിൽ വച്ചാണെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഈ തെളിവെടുപ്പ് കേസിൽ ഏറെ നിർണായകമാണ്. ഈ റിസോട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ഒരിടത്ത് വച്ച് ഗ്രീഷ്മയുടെ ദൃശ്യം ഷാരോൺ ഫോണിൽ പകർത്തിയെന്നാണ് ഗ്രീഷ്മയുടെ വാദം.
അറസ്റ്റിലായ നാൾ മുതൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ ആവർത്തിക്കുന്ന സംഭവമാണ് സ്വകാര്യ ദൃശ്യങ്ങൾ ഷാരോൺ പകർത്തിയെന്നും, ആ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും. ഇത് ചിലപ്പോൾ ഷാരോണിനെ മോശക്കാരനാക്കി കാണിക്കാനുള്ള ഗ്രീഷ്മയുടെ മറ്റൊരു കുതന്ദ്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഷാരോണിന്റെ പിതാവും ഈ ആരോപണം തള്ളിക്കളയുന്നുണ്ട്. ഗോൾഡൻ കാസ്റ്റൽ റിസോട്ടിൽ ഗ്രീഷ്മയോടൊപ്പം ഹണിമൂൺ ആഘോഷിച്ചത് തന്റെ മകനല്ലെന്ന് ഷാരോണിന്റെ പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. പകൽ സമയത്ത് ഒരു പക്ഷെ പോയിട്ടുണ്ടാകും എന്നാൽ രാത്രി സമയത്ത് ഷാരോൺ അവിടേയ്ക്ക് എത്തില്ലെന്ന് അച്ഛൻ ഉറപ്പിച്ച് പറയുന്നു.
ഇപ്പോഴത്തെ നിലവാരം അനുസരിച്ച് കേസിന്റെ വഴിതെറ്റിക്കാൻ ഗ്രീഷ്മയുടെ ഭാഗത്ത് നിന്നുള്ള ശ്രമമാണെന്ന് പിതാവ് പറയുന്നു, വീട് വിട്ട് മാറി നിന്നിട്ടില്ല. കോളേജിൽ പോകും വൈകുന്നേരം തിരികെ എത്തും. ആറ് മണിക്ക് ശേഷം ആര് വിളിച്ചാലും ഷാരോൺ വീട്ടിൽ നിന്ന് ഇറങ്ങി പോകില്ലെന്ന് അച്ഛൻ പറയുന്നു. ഞാൻ വീട്ടിലേയ്ക്ക് വരാൻ താമസിക്കുമെങ്കിൽ മാത്രമേ, നോക്കാനായി വണ്ടിയെടുത്ത് വരാറുള്ളുവെന്ന് അച്ഛൻ പറയുന്നു. ഇങ്ങനെ ഒരു ആരോപണം ഉയരുന്ന സാഹചര്യത്തിൽ ഗ്രീഷ്മയുടെ വാദങ്ങൾ ശരിയാണോ എന്നറിയാൻ അന്വേഷണ സംഘം ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. ഇവർ താമസിച്ച മുറി, ആ റിസോട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്യൽ എന്നിവ അന്വേഷണത്തിന്റെ ഭാഗമാകും.
ഇവിടെ എത്തിക്കും മുമ്പ് ഷാരോണിന്റെ കോളേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോൺ രാജിനെ കോളേജിൽ വച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പ്രതി ഗ്രീഷ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷാരോൺ പഠിച്ചിരുന്ന കോളേജിൽ വച്ചാണ് വധശ്രമം നടന്നത്. ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു.
കോളേജിലെ ശുചിമുറിയിൽ വച്ചാണ് ഗുളികകൾ ജ്യൂസിൽ കലർത്തിയത്. അമ്പത് ഗുളികകൾ തലേന്ന് കുതിർത്ത് ഗ്രീഷ്മ കയ്യിൽ കരുതി. തുടർന്ന് കോളേജിനുള്ളിൽ വച്ച് ഷാരോണുമായി ജ്യൂസ് ചലഞ്ച് നാടകം നടത്തുകയായിരുന്നു. ജ്യൂസ് കുടിച്ച ഷാരോൺ ഇത് തുപ്പിക്കളഞ്ഞെന്ന് ഗ്രീഷ്മ മൊഴി നൽകി. ഗ്രീഷ്മയുമായി ഷാരോണിന്റെ കോളേജിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.
https://www.facebook.com/Malayalivartha


























