ഗ്രീഷ്മയുടെ ഉടുത്തുണി വരെ പരിശോധിക്കും..ആ ഫലം പുറത്ത് വരും.. ഇനി അവശേഷിക്കുന്ന ആ രണ്ട് കാര്യങ്ങളും കഴിഞ്ഞാൽ പിന്നെ സംഭവിക്കുന്നത് ഏവരും ആഗ്രഹിച്ച കാര്യങ്ങളോ... ഏറെ വിവാദമായ കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് അന്വേഷണ സംഘത്തിന്‍റെ അഭിമാനപ്രശ്‌നം കൂടി
പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്ക് ജയിലിലും ഒരു ഭാവ വ്യത്യാസവുമില്ല. തെളിവെടുപ്പിനിടെ കണ്ട അതേപോലെ തന്നെയാണ് ഗ്രീഷ്മ ജയിലിനകത്തുമെന്നാണ് പുറത്തുവരുന്ന വിവരം.കേസിൽ ഇനി കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തില്ലാകാര്യങ്ങൾ. സംഭവ ദിവസം ഗ്രീഷ്മയും ഷാരോണും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലവും ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച കഷായ പാത്രം, കീടനാശിനിക്കുപ്പി എന്നിവയുടെ പരിശോധനാഫലങ്ങളും നിര്‍ണായകമാണ്.
ഫോറന്‍സിക് തെളിവുകളും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും സമാഹരിക്കലും സൈബര്‍ തെളിവുകള്‍ ശേഖരിക്കലും കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തലുമാണ് ശേഷിക്കുന്നത്. വരുന്ന രണ്ടാഴ്ചയ്ക്കകം ഇത്തരം തെളിവുകള്‍ കൂടി ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഏറെ വിവാദമായ കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് അന്വേഷണ സംഘത്തിന്‍റെ അഭിമാനപ്രശ്‌നം കൂടിയാണ്.അതേസമയം, ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഷാരോണ്‍ മരിച്ച ശേഷമാണ് ഇതേക്കുറിച്ച് അറിയുന്നതെന്നുമാണ് അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല കുമാര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഗ്രീഷ്മയെ സമ്മര്‍ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് പോലീസ് തങ്ങളെ പ്രതി ചേര്‍ത്തതെന്നാണ് ഇവരുടെ വാദം.
വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതമാണെന്നും പോലീസ് കെട്ടിച്ചമച്ചതാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. ഗ്രീഷ്മയെ തെളിവു നശിപ്പിക്കാന്‍ സഹായിച്ചെന്നും വിഷക്കുപ്പി ഒളിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം. ഇരുവരുമായുള്ള തെളിവെടുപ്പില്‍ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച അന്വേഷണ സംഘം, പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നെയ്യാറ്റിന്‍കര സബ് ജയിലിലുമാണ് ഉള്ളത്.
അതിനിടെ, ഷാരോണ്‍ കൊലക്കേസിന്‍റെ അന്വേഷണം തമിഴ്‌നാട് പോലീസിനെ ഏല്‍പിക്കുന്നതാകും ഉചിതമെന്ന അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശത്തില്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും ആശയക്കുഴപ്പം. കേസിന്‍റെ തുടരന്വേഷണവും കുറ്റപത്രസമര്‍പ്പണവും കേരളത്തില്‍ തുടരണോ, തമിഴ്‌നാടിന് കൈമാറണമോയെന്ന കാര്യത്തില്‍ പോലീസിന് ഇതുവരെ വ്യക്തതയില്ല.
സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാലാണ് അന്വേഷണം തമിഴ്‌നാട് പോലീസിനെ ഏല്‍പിക്കുന്നതാകും ഉചിതമെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത്. കേസിന്‍റെ വിചാരണവേളയില്‍ സംഭവം നടന്നത് തമിഴ്‌നാട്ടിലാണെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയാല്‍ അത് വിചാരണ നടപടിയെ ഉള്‍പ്പെടെ ബാധിച്ചേക്കാമെന്നാണ് നിയമോപദേശം. നേരത്തെ, തിരുവനന്തപുരം റൂറല്‍ എസ്.പി ഉള്‍പ്പെടെ വിഷയത്തില്‍ നിയമോപദേശം തേടിയിരുന്നു.
https://www.facebook.com/Malayalivartha