കായംകുളത്ത് യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞു; കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി പോലീസ് ; സംഭവം ഇങ്ങനെ
കായംകുളത്ത് യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി. സംഭവത്തിൽ പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ ആനിക്കാട്ട് വീട്ടിൽ അബൂബക്കർ മകൻ അബ്ബാസ് എന്നു വിളിക്കുന്ന സൈനുദ്ദീൻ (47) ആണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞത്. തുടർന്ന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവതി ഇയാളെ പറ്റി പറഞ്ഞ അടയാളം വച്ച് കായംകുളം പോലീസ് സ്റ്റേഷനിലെ മോഷ്ടാക്കളുടെ ഫോട്ടോകൾ കാണിച്ചപ്പോഴാണ് യുവതി സൈനുദീനെ തിരിച്ചറിയാൻ ഇടയായത്.
ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഏരുവ ക്ഷേത്രത്തിന് സമീപം നിൽക്കുന്നതായി കാണുകയായിരുന്നു. പിന്നാലെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് പരാതിക്കാരിയെ കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ പുറത്ത് പറഞ്ഞത്. കൂടാതെ തട്ടിപ്പറിച്ചെടുത്ത മൊബൈൽ ഫോൺ പിന്നീട് കണ്ടെടുത്തു.
അതേസമയം കായംകുളം, കരീലക്കുളങ്ങര തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സൈനുദ്ദീനെന്ന് കണ്ടെത്തി. കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, പോലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, പ്രദീപ്, അരുൺ, ഫിറോസ്, അജിതാ കുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha