സ്വകാര്യമേഖലകളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കാൻ ഒരുങ്ങി കുവൈറ്റ്; വായ്പ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തി, പ്രവാസികൾക്ക് വായ്പ ലഭിക്കുന്നതിനുള്ള മിനിമം വേതനം നേരത്തേയുണ്ടായിരുന്ന 500 ദീനാറിൽനിന്ന് 300 ദീനാറായി കുറച്ച് അധികൃതർ

സ്വകാര്യമേഖലകളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നത് ബങ്കുകൾ പുനരാരംഭിക്കുന്നതായുള്ള റിപ്പോർട്ടികളാണ് പുറത്തുവരുന്നത്. വായ്പ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിലും ഇതിനോടകം തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രവാസികൾക്ക് വായ്പ ലഭിക്കുന്നതിനുള്ള മിനിമം വേതനം നേരത്തേയുണ്ടായിരുന്ന 500 ദീനാറിൽനിന്ന് 300 ദീനാറായി കുറച്ചിരിക്കുകയാണ് അധികൃതർ. കുറഞ്ഞ ജോലി കാലയളവ് ഒരു വർഷത്തിന് പകരം നാലു മാസമായി കുറച്ചതായും പ്രാദേശിക പത്രം റിപ്പോർട്ടുചെയ്തു. തിരിച്ചടവ് കാലാവധിയിലും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്.
അതേസമയം, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് നിർദേശങ്ങൾക്കും നിബന്ധനകൾക്കും അനുസരിച്ചായിരിക്കും വായ്പ അനുവദിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. ശമ്പളം, തിരിച്ചടവ് ശേഷി എന്നിവ പരിശോധിക്കുന്നതാണ്. അപേക്ഷകൻ ജോലി ചെയ്യുന്ന കമ്പനി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കണമെന്നത് നിർബന്ധമായ കാര്യം തന്നെയാണ്. കോവിഡിനെ തുടർന്ന് മൂന്നു വർഷത്തോളം വായ്പാ വിതരണം നിർത്തിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇത്തരത്തിൽ അറിയിപ്പുമായി രംഗത്ത് എത്തിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























