Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

2011 ൽ കൊലയാളി രക്ഷപെട്ടത് അന്നത്തെ കോവളം എം എൽ എ ജോർജ് മെർസിയറുടെ നേരിട്ടുള്ള ഫോൺ കാൾ മൂലം ; 2019 ൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ലോക്കപ്പ് മർദ്ദനത്തിന് പരാതി ; മാഹീനും റുഖിയയും മാത്രമല്ല മറ്റ് കുടുംബാംഗങ്ങൾക്കും പ്രാദേശിക നേതാക്കൾക്കും കൊലപാതകത്തെ കുറിച്ച് അറിവോ?

30 NOVEMBER 2022 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

മാഹീൻ കണ്ണിനൊപ്പം പോയ മകൾ വിദ്യയേയും ചെറു മകൾ ഗൗരിയേയും കാണാനില്ലന്ന പരാതി ഓഗസ്റ്റ് 19 ന് മാറനല്ലൂർ പൊലീസിന് ലഭിച്ച ച്ചിരുന്നു . തുടർന്ന് അന്നത്തെ എസ് ഐ ബിനു മാഹീൻ കണ്ണിനെ ചോദ്യം ചെയ്തെങ്കിലും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ കാരണമാണ് കേസ് അന്വേഷണം മുന്നോട്ടു പോകാതിരുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.  പുവ്വാർ പോലീസ് മാഹീനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ബാപ്പയേയും പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂട്ടിയാണ മാഹീൻ എത്തിയത്.

പൊലീസിന്റെ ചോദ്യം ചെയ്യൽ ഫലം കാണും എന്ന അവസ്ഥ വന്നപ്പോൾ അന്നത്തെ എം എൽ എ യെ തെറ്റിദ്ധരിപ്പിച്ച് നേരിട്ടു പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു പ്രാദേശിക രാഷ്ട്രീയ നേതാക്കൾ. ഇതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. അന്ന് എം എൽ എ പറഞ്ഞത് മാഹീൻ വിദ്യയേയും ഗൗരിയേയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നും മൂന്ന് ദിവസത്തിനകം അവരെ എത്തിക്കുമെന്നുമായിരുന്നു.

മൂന്നാം ദിവസം വിദ്യയെയും മകളെയും കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. തുടർന്ന് മാഹീൻ വിദേശത്തേക്ക് പോയി. മൂന്ന് ദിവസത്തിനു ശേഷം വിദ്യയേയും ഗൗരിയേയും സ്റ്റേഷനിൽ എത്തിക്കാത്തതും പോലീസ് അന്വേഷിക്കാൻ മടിച്ചു. കാരണം എം എൽ എ ഇടപെട്ട കേസ് ആയതുകൊണ്ടായിരുന്നു. പിന്നീട് പോലീസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ  ഒരു പ്രമുഖ അഭിഭാഷകന്റെ സഹായവും മാഹീൻ തേടിയിരുന്നു. 2019 ൽ അൺനോൺ ആയ പഴയ കേസുകൾ വീണ്ടും അന്വേഷിക്കാൻ ഡിജിപി നിർദ്ദശേിച്ചതനുസരിച്ച് മാറനല്ലൂർ പൊലീസ മാഹീനെ കസ്റ്റഡയിലെടുത്തു . എന്നാൽ മാഹീൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഡിജിപിക്ക് നേരിട്ടും പരാതി നല്കി. ഈ പരാതിയിൽ ലോക്കപ്പ് മർദ്ദനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതോടെ മാറനല്ലൂർ പൊലീസ് നിസ്സഹായ അവസ്ഥയിലായി.

തിരുവനന്തപുരം റൂറൽ പൊലീസിന് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തിലാണ് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം കൊലപാതകമാണന്ന് കണ്ടെത്തിയത്. കാര്യമായി അന്വേഷണം നടത്താതെ മാറനല്ലൂർ പൊലീസ് കേസ് അടച്ചപ്പോൾ, വിദ്യയുടെ അമ്മ രാധ നടത്തിയ നിരന്തര ശ്രമമാണ് കേസിൽ വഴിത്തിരിവായതും സത്യം പുറത്തുവന്നതും. രാധയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പയാണ് വിപുലമായ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി എംകെ സുല്‍ഫീക്കറിന് ആണ് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല വഹിച്ചത്. നെയ്യാറ്റിന്‍കര എഎസ്പി ടി ഫറാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ഇവരെ കൂടാതെ രണ്ട് ഡിവൈഎസ്പിമാര്‍, മൂന്ന് സിഐമാര്‍, എസ്ഐമാര്‍ അടക്കമുള്ള 16 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്  മകളുടെ തിരോധാനത്തിന്റെ ആഘാതത്തിൽ പിതാവ് ജയചന്ദ്രൻ കഴിഞ്ഞകൊല്ലം ജീവനൊടുക്കിയിരുന്നു.

2011 ല്‍ ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തു നിന്ന് നിരന്തരം സംഭവിച്ചത് . വിദ്യയെയും മകളെയും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാൽ വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെച്ചു. ഇവരെ കാണാതായതിനു ശേഷം 2 കഴിഞ്ഞപ്പോൾ തമിഴ്‌നാട്ടിലെ കുളച്ചൽ ഭാഗത്തു രണ്ടു മൃതദേഹങ്ങൾ.  കരയ്ക്കടിഞ്ഞിരുന്നു. ഇതും അന്ന് പൊലീസ് പരിശോധിച്ചില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (16 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (30 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends