Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2011 ൽ കൊലയാളി രക്ഷപെട്ടത് അന്നത്തെ കോവളം എം എൽ എ ജോർജ് മെർസിയറുടെ നേരിട്ടുള്ള ഫോൺ കാൾ മൂലം ; 2019 ൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ലോക്കപ്പ് മർദ്ദനത്തിന് പരാതി ; മാഹീനും റുഖിയയും മാത്രമല്ല മറ്റ് കുടുംബാംഗങ്ങൾക്കും പ്രാദേശിക നേതാക്കൾക്കും കൊലപാതകത്തെ കുറിച്ച് അറിവോ?

30 NOVEMBER 2022 07:22 PM IST
മലയാളി വാര്‍ത്ത

മാഹീൻ കണ്ണിനൊപ്പം പോയ മകൾ വിദ്യയേയും ചെറു മകൾ ഗൗരിയേയും കാണാനില്ലന്ന പരാതി ഓഗസ്റ്റ് 19 ന് മാറനല്ലൂർ പൊലീസിന് ലഭിച്ച ച്ചിരുന്നു . തുടർന്ന് അന്നത്തെ എസ് ഐ ബിനു മാഹീൻ കണ്ണിനെ ചോദ്യം ചെയ്തെങ്കിലും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ കാരണമാണ് കേസ് അന്വേഷണം മുന്നോട്ടു പോകാതിരുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.  പുവ്വാർ പോലീസ് മാഹീനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ബാപ്പയേയും പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂട്ടിയാണ മാഹീൻ എത്തിയത്.

പൊലീസിന്റെ ചോദ്യം ചെയ്യൽ ഫലം കാണും എന്ന അവസ്ഥ വന്നപ്പോൾ അന്നത്തെ എം എൽ എ യെ തെറ്റിദ്ധരിപ്പിച്ച് നേരിട്ടു പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു പ്രാദേശിക രാഷ്ട്രീയ നേതാക്കൾ. ഇതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. അന്ന് എം എൽ എ പറഞ്ഞത് മാഹീൻ വിദ്യയേയും ഗൗരിയേയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നും മൂന്ന് ദിവസത്തിനകം അവരെ എത്തിക്കുമെന്നുമായിരുന്നു.

മൂന്നാം ദിവസം വിദ്യയെയും മകളെയും കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. തുടർന്ന് മാഹീൻ വിദേശത്തേക്ക് പോയി. മൂന്ന് ദിവസത്തിനു ശേഷം വിദ്യയേയും ഗൗരിയേയും സ്റ്റേഷനിൽ എത്തിക്കാത്തതും പോലീസ് അന്വേഷിക്കാൻ മടിച്ചു. കാരണം എം എൽ എ ഇടപെട്ട കേസ് ആയതുകൊണ്ടായിരുന്നു. പിന്നീട് പോലീസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ  ഒരു പ്രമുഖ അഭിഭാഷകന്റെ സഹായവും മാഹീൻ തേടിയിരുന്നു. 2019 ൽ അൺനോൺ ആയ പഴയ കേസുകൾ വീണ്ടും അന്വേഷിക്കാൻ ഡിജിപി നിർദ്ദശേിച്ചതനുസരിച്ച് മാറനല്ലൂർ പൊലീസ മാഹീനെ കസ്റ്റഡയിലെടുത്തു . എന്നാൽ മാഹീൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഡിജിപിക്ക് നേരിട്ടും പരാതി നല്കി. ഈ പരാതിയിൽ ലോക്കപ്പ് മർദ്ദനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതോടെ മാറനല്ലൂർ പൊലീസ് നിസ്സഹായ അവസ്ഥയിലായി.

തിരുവനന്തപുരം റൂറൽ പൊലീസിന് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തിലാണ് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം കൊലപാതകമാണന്ന് കണ്ടെത്തിയത്. കാര്യമായി അന്വേഷണം നടത്താതെ മാറനല്ലൂർ പൊലീസ് കേസ് അടച്ചപ്പോൾ, വിദ്യയുടെ അമ്മ രാധ നടത്തിയ നിരന്തര ശ്രമമാണ് കേസിൽ വഴിത്തിരിവായതും സത്യം പുറത്തുവന്നതും. രാധയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പയാണ് വിപുലമായ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി എംകെ സുല്‍ഫീക്കറിന് ആണ് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല വഹിച്ചത്. നെയ്യാറ്റിന്‍കര എഎസ്പി ടി ഫറാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ഇവരെ കൂടാതെ രണ്ട് ഡിവൈഎസ്പിമാര്‍, മൂന്ന് സിഐമാര്‍, എസ്ഐമാര്‍ അടക്കമുള്ള 16 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്  മകളുടെ തിരോധാനത്തിന്റെ ആഘാതത്തിൽ പിതാവ് ജയചന്ദ്രൻ കഴിഞ്ഞകൊല്ലം ജീവനൊടുക്കിയിരുന്നു.

2011 ല്‍ ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തു നിന്ന് നിരന്തരം സംഭവിച്ചത് . വിദ്യയെയും മകളെയും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാൽ വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെച്ചു. ഇവരെ കാണാതായതിനു ശേഷം 2 കഴിഞ്ഞപ്പോൾ തമിഴ്‌നാട്ടിലെ കുളച്ചൽ ഭാഗത്തു രണ്ടു മൃതദേഹങ്ങൾ.  കരയ്ക്കടിഞ്ഞിരുന്നു. ഇതും അന്ന് പൊലീസ് പരിശോധിച്ചില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (25 minutes ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (31 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (33 minutes ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (40 minutes ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (1 hour ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (2 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (3 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (3 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (5 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (5 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (8 hours ago)

Malayali Vartha Recommends