Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..


സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തി..പക്ഷെ മഞ്ജുവിന്റെ ജീവനെടുത്തത് ആ കാർ..വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു..വിതുമ്പലോടെ ഒരു നാട്..


യുവാവിന്റെ അറ്റുപോയ കാൽ ചതഞ്ഞ നിലയിൽ, തുന്നിച്ചേർക്കാനായില്ല..ആ പ്രതീക്ഷയും അറ്റു.. നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്... അപകട സ്ഥലത്ത് ഫൊറൻസിക് സംഘം..

2011 ൽ കൊലയാളി രക്ഷപെട്ടത് അന്നത്തെ കോവളം എം എൽ എ ജോർജ് മെർസിയറുടെ നേരിട്ടുള്ള ഫോൺ കാൾ മൂലം ; 2019 ൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ലോക്കപ്പ് മർദ്ദനത്തിന് പരാതി ; മാഹീനും റുഖിയയും മാത്രമല്ല മറ്റ് കുടുംബാംഗങ്ങൾക്കും പ്രാദേശിക നേതാക്കൾക്കും കൊലപാതകത്തെ കുറിച്ച് അറിവോ?

30 NOVEMBER 2022 07:22 PM IST
മലയാളി വാര്‍ത്ത

മാഹീൻ കണ്ണിനൊപ്പം പോയ മകൾ വിദ്യയേയും ചെറു മകൾ ഗൗരിയേയും കാണാനില്ലന്ന പരാതി ഓഗസ്റ്റ് 19 ന് മാറനല്ലൂർ പൊലീസിന് ലഭിച്ച ച്ചിരുന്നു . തുടർന്ന് അന്നത്തെ എസ് ഐ ബിനു മാഹീൻ കണ്ണിനെ ചോദ്യം ചെയ്തെങ്കിലും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ കാരണമാണ് കേസ് അന്വേഷണം മുന്നോട്ടു പോകാതിരുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.  പുവ്വാർ പോലീസ് മാഹീനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ബാപ്പയേയും പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂട്ടിയാണ മാഹീൻ എത്തിയത്.

പൊലീസിന്റെ ചോദ്യം ചെയ്യൽ ഫലം കാണും എന്ന അവസ്ഥ വന്നപ്പോൾ അന്നത്തെ എം എൽ എ യെ തെറ്റിദ്ധരിപ്പിച്ച് നേരിട്ടു പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു പ്രാദേശിക രാഷ്ട്രീയ നേതാക്കൾ. ഇതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. അന്ന് എം എൽ എ പറഞ്ഞത് മാഹീൻ വിദ്യയേയും ഗൗരിയേയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നും മൂന്ന് ദിവസത്തിനകം അവരെ എത്തിക്കുമെന്നുമായിരുന്നു.

മൂന്നാം ദിവസം വിദ്യയെയും മകളെയും കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. തുടർന്ന് മാഹീൻ വിദേശത്തേക്ക് പോയി. മൂന്ന് ദിവസത്തിനു ശേഷം വിദ്യയേയും ഗൗരിയേയും സ്റ്റേഷനിൽ എത്തിക്കാത്തതും പോലീസ് അന്വേഷിക്കാൻ മടിച്ചു. കാരണം എം എൽ എ ഇടപെട്ട കേസ് ആയതുകൊണ്ടായിരുന്നു. പിന്നീട് പോലീസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ  ഒരു പ്രമുഖ അഭിഭാഷകന്റെ സഹായവും മാഹീൻ തേടിയിരുന്നു. 2019 ൽ അൺനോൺ ആയ പഴയ കേസുകൾ വീണ്ടും അന്വേഷിക്കാൻ ഡിജിപി നിർദ്ദശേിച്ചതനുസരിച്ച് മാറനല്ലൂർ പൊലീസ മാഹീനെ കസ്റ്റഡയിലെടുത്തു . എന്നാൽ മാഹീൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഡിജിപിക്ക് നേരിട്ടും പരാതി നല്കി. ഈ പരാതിയിൽ ലോക്കപ്പ് മർദ്ദനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതോടെ മാറനല്ലൂർ പൊലീസ് നിസ്സഹായ അവസ്ഥയിലായി.

തിരുവനന്തപുരം റൂറൽ പൊലീസിന് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തിലാണ് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം കൊലപാതകമാണന്ന് കണ്ടെത്തിയത്. കാര്യമായി അന്വേഷണം നടത്താതെ മാറനല്ലൂർ പൊലീസ് കേസ് അടച്ചപ്പോൾ, വിദ്യയുടെ അമ്മ രാധ നടത്തിയ നിരന്തര ശ്രമമാണ് കേസിൽ വഴിത്തിരിവായതും സത്യം പുറത്തുവന്നതും. രാധയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പയാണ് വിപുലമായ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി എംകെ സുല്‍ഫീക്കറിന് ആണ് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല വഹിച്ചത്. നെയ്യാറ്റിന്‍കര എഎസ്പി ടി ഫറാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ഇവരെ കൂടാതെ രണ്ട് ഡിവൈഎസ്പിമാര്‍, മൂന്ന് സിഐമാര്‍, എസ്ഐമാര്‍ അടക്കമുള്ള 16 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്  മകളുടെ തിരോധാനത്തിന്റെ ആഘാതത്തിൽ പിതാവ് ജയചന്ദ്രൻ കഴിഞ്ഞകൊല്ലം ജീവനൊടുക്കിയിരുന്നു.

2011 ല്‍ ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തു നിന്ന് നിരന്തരം സംഭവിച്ചത് . വിദ്യയെയും മകളെയും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാൽ വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെച്ചു. ഇവരെ കാണാതായതിനു ശേഷം 2 കഴിഞ്ഞപ്പോൾ തമിഴ്‌നാട്ടിലെ കുളച്ചൽ ഭാഗത്തു രണ്ടു മൃതദേഹങ്ങൾ.  കരയ്ക്കടിഞ്ഞിരുന്നു. ഇതും അന്ന് പൊലീസ് പരിശോധിച്ചില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു  (5 hours ago)

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു  (5 hours ago)

വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

ശബരിമലയിലേക്കുള്ള നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം  (5 hours ago)

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറി  (7 hours ago)

മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മുന്നറിയിപ്പുമായി കന്നഡ സംഘടനകള്‍  (9 hours ago)

മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ടു  (9 hours ago)

കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി  (9 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് കെഎസ് ശബരീനാഥന്‍  (10 hours ago)

ആര്‍.സുഗതന് അനുകൂലമായി ജയില്‍ വകുപ്പ് കത്ത് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി  (10 hours ago)

റിമാന്‍ഡ് വിധിക്ക് പിന്നാലെ പോക്‌സോ പ്രതി കോടതി വളപ്പില്‍ നിന്നും ചാടിപ്പോയി  (10 hours ago)

ഒന്നും രണ്ടുമല്ല 16 ഇന്ത്യക്കാർ മരിച്ചു..!ഇറാനിലെ ഭാരതീയർ നിലവിളിക്കുന്നു..!ഓപ്പറേഷൻ ചെക്ക്മേറ്റ് വില്ലൻ..! മോദി നേരിട്ടിറങ്ങും..!  (10 hours ago)

ഏണിക്കരയിലെ ഒരു വീട്ടില്‍ നിന്ന് വാവാ സുരേഷ് പിടികൂടിയത് മൂന്ന് പാമ്പുകള്‍  (10 hours ago)

Malayali Vartha Recommends