ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി ബിൽ, ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിക്കുന്ന ബിൽ, കാലഹരണപ്പെട്ട കേരള കർഷക കടാശ്വാസ നിയമം, കാർഷികാദായ നികുതി നിയമം എന്നിവ റദ്ദാക്കാനുള്ള ബില്ലുകൾ ഗവർണർക്ക് മുന്നിൽ; നിയമസഭ 5 ബില്ലുകൾ രാജ്ഭവനിൽ

നിയമസഭ പാസ്സാക്കിയ കുറേ ബില്ലുകൾ ഇന്നലെ രാജ്ഭവനിൽ എത്തിച്ചിരിക്കുകയാണ് സർക്കാർ. ലെജിസ്‌ലേറ്റീവ് അസ്സംബ്ലിയിൽ പാസ്സാക്കിയ 5 ബില്ലുകൾ ആണ് ഇന്നലെയോടെ രാജ്ഭവനിൽ എത്തിയത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി ബിൽ, ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിക്കുന്ന ബിൽ, കാലഹരണപ്പെട്ട കേരള കർഷക കടാശ്വാസ നിയമം, കാർഷികാദായ നികുതി നിയമം എന്നിവ റദ്ദാക്കാനുള്ള ബില്ലുകളുമാണ് രാജ്ഭവനിൽ സർക്കാർ എത്തിച്ചത്.
ശ്രദ്ധേയമായ മറ്റൊരു കാര്യം ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കുന്നതടക്കമുള്ള വിവാദ ബില്ലുകൾ ഇത് വരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല. ഈ ബില്ലുകൾ എപ്പോൾ അവിടെ എത്തിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുത്. കാരണം ഈ ബില്ലുകളുടെ മേൽ ഗവർണർ എന്ത് തീരുമാനമെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഗവർണർ ഒപ്പുവച്ചാലേ ബില്ലുകൾ നിയമമാവൂ. ഒപ്പ് വയ്ക്കില്ല എന്ന നിലപാടാണ് ഗവർണർ തുടക്കം മുതൽ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം മനുഷ്യാവകാശ കമ്മിഷനിലെ നോൺ ജുഡിഷ്യൽ അംഗം വി.കെ. ബീനാകുമാരിക്ക് 70വയസുവരെ പുനർനിയമനം നൽകുന്നതിനുള്ള സർക്കാരിന്റെ അപേക്ഷ ഗവർണർ അംഗീകരിച്ചിരിക്കുകയാണ് . ജനുവരി മൂന്നിനായിരുന്നു കാലാവധി അവസാനിക്കുന്നത്. നികുതി വകുപ്പിൽ ജോയിന്റ് കമ്മിഷണറായിരുന്ന ബീനാകുമാരി 2020 ജനുവരിയിലാണ് കമ്മിഷൻ അംഗമായത്.
അതേസമയംചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിൽ ഒപ്പിടുന്ന കാര്യത്തിൽ നിർണായക പരാമർശം നടത്തിയിരുന്നു ഗവർണർ. ബില്ലിൽ ഒപ്പിടുന്ന കാര്യത്തിൽ ബില്ല് മുന്നിലെത്തിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൺകറന്റ് പട്ടികയിലുള്ളതാണ് ബില്ലിലെ വിവരങ്ങൾ. അതിൽ മാറ്റം കൊണ്ടുവരണമെങ്കിൽ കേന്ദ്രാനുമതി വേണമെന്നും ഗവർണർ പറഞ്ഞിരുന്നു. ബിൽ തന്റെ മുൻപിൽ എത്തിയിട്ടില്ല, നിയമാനുസൃതമായി ഏതു ബില്ലും ഒപ്പിടും . അല്ലെങ്കിൽ അത് ഒപ്പിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha

























