പിണറായി ഹുങ്ക് അണികള്‍ക്കും. ഗോവിന്ദന്‍ കളത്തിലിറങ്ങി. ബംഗാള്‍ പാഠം.

തുടര്‍ച്ചയായി ഭരണംനേടിയ പശ്ചിമബംഗാളില്‍ പാര്‍ട്ടിക്കുള്ളിലെ ജീര്‍ണത പിന്നീട് വലിയ തകര്‍ച്ചയിലേക്കു നയിച്ച പാഠം ഓര്‍മിക്കണമെന്ന് സംസ്ഥാനകമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. അങ്ങനെയൊരു അവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടിയെ ബാധിച്ചിട്ടുള്ള തെറ്റായ പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണമെന്നാണ് വിലയിരുത്തല്‍. പശ്ചിമ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. നന്ദിഗ്രാമും, സിംഗൂരും നടന്ന പാര്‍ട്ടി കുത്തക അധിനിവേശം ബംഗാളില്‍ സിപിഎം ന്റെ അടിവേരറുത്തു.
കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിക്കായി സിപിഎം നടത്തിയ കടുംപിടുത്തം ഉപേക്ഷിച്ചതും നന്ദിഗ്രാമും , സിംഗൂരും ഓര്‍മ്മയിലുള്ളതു കൊണ്ടാണ്. ജനങ്ങള്‍ക്ക് അസഹനീയമായ വികസനം അവരെ പാര്‍ട്ടി ശത്രുക്കളാക്കി മാറ്റുമെന്ന അറിവാണ് സില്‍വര്‍ ലൈന്‍ നേടി കൊടുത്തത്. അതു മാത്രവുമല്ല നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതും അതിന്റെ തിരിച്ചടവും സംസ്ഥാനത്ത് വരും കാലത്തും വന്‍ ബാധ്യതയായി മാറാനാണ് സാധ്യതയെന്ന വിലയിരുത്തലുമുണ്ടായി.
എല്ലാ ജില്ലാകമ്മിറ്റികളും പ്രവര്‍ത്തകരുടെ ജീവിത രീതി ചര്‍ച്ച ചെയ്യനായ യോഗം വിളിച്ചുചേര്‍ക്കും. ബ്രാഞ്ച് മുതല്‍ ജില്ലവരെയുള്ള ഘടകങ്ങളില്‍ സൂക്ഷ്മമായ പരിശോധന നടക്കും. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെയുള്ള നടപടിയെടുക്കാനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഇല്ലാത്തവര്‍ പാര്‍ട്ടിയിലേക്കു നുഴഞ്ഞു കയറുന്നുണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ബഹുജന സംഘടനകള്‍ വഴിയാണ് ഇക്കൂട്ടര്‍ വരുന്നത്. തുടര്‍ഭരണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ അതിജാഗ്രത പുലര്‍ത്തണം.
പാര്‍ട്ടി അംഗങ്ങളിലും വര്‍ഗബഹുജന സംഘടനകളിലും ലഹരിയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതാണ് നേതൃത്വം നേരിടുന്ന മറ്റൊരു വെല്ലുവിളി. അടുത്തിടെ തിരുവനന്തപുരം നേമത്ത് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗത്തെയും മറ്റും പുറത്താക്കേണ്ടിവന്നത് ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാകമ്മിറ്റിയെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതായി അഭ്യൂഹങ്ങളുണ്ടെങ്കിലും അക്കാര്യം പാര്‍ട്ടി സെക്രട്ടറി നിഷേധിച്ചിട്ടുണ്ട്.
പാര്‍ട്ടി അംഗങ്ങളുടെ നേതാക്കളുടെയെും മുതലാളിമാരുമായുള്ള ബന്ധം, ക്വാറി, മണല്‍ , മദ്യ മാഫിയകളുമായി അനധികൃത ബന്ധമുണ്ടാക്കി സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങളും സേവനങ്ങളും നേടി കൊടുക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മുതലാളിമാര്‍ക്ക് വേണ്ടി സാധാരണക്കാരനെ ദ്രോഹിക്കുക, പാര്‍ട്ടി പ്രവര്‍ത്തകര്‍ മയക്കു മരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെടുക, അല്ലെങ്കില്‍ അതിന് ഒത്താശ ചെയ്യുക തുടങ്ങിയ വിഷയങ്ങള്‍ ഗൗരവ്വമായാണ് എടുക്കുന്നത്. ഭരണത്തിന്റെ ബലത്തില്‍ ഉദ്യോഗസ്ഥന്‍മാരെ പീഡിപ്പിക്കുക, അനാവശ്യ പണപിരിവ് നടത്തുക, മാസപടി പിരിക്കുക തുടങ്ങിയ വിഷയങ്ങളിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് കമ്മിറ്റി തീരുമാനം.
ഗൗരവ്വമുള്ള വിഷയങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള മദ്യപാനവും ചര്‍ച്ചകളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. പാര്‍ട്ടിയില്‍ ശുദ്ധീകരണം നടത്തിയില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകുമെന്നും വിലയിരുത്തപ്പെടുന്നു. ഭരണത്തിന്റെ അഹങ്കാരം താഴെ ത്ട്ടു മുതല്‍ പ്രകടമാണ്.
: ഏക സിവില്‍ കോഡ്, ജി.എസ്.ടി. നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശക്തമായ കേന്ദ്രവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജനുവരി 20 മുതല്‍ 31 വരെ എല്ലാ വില്ലേജുകളിലും പ്രക്ഷോഭം നടക്കും.
റബ്ബര്‍ കൃഷിക്കു ഒരുസഹായവും ഇനി നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോട്ടയത്ത് റബ്ബര്‍ക്കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധത്തെ സി.പി.എം. പിന്തുണയ്ക്കും. സര്‍ക്കാരിനോടുള്ള ജനാഭിപ്രായം തേടാനും പാര്‍ട്ടിക്കു പറയാനുള്ളതു വിവരിക്കാനും പി.ബി. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനുവരി ഒന്നു മുതല്‍ 21 വരെ ഭവനസന്ദര്‍ശനം നടത്തണമെന്നും സംസ്ഥാന സമിതി തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























