Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പിണറായി ഹുങ്ക് അണികള്‍ക്കും. ഗോവിന്ദന്‍ കളത്തിലിറങ്ങി. ബംഗാള്‍ പാഠം.

23 DECEMBER 2022 09:59 AM IST
മലയാളി വാര്‍ത്ത
തുടര്‍ഭരണം വന്നതോടെ പാര്‍ട്ടി നേതാക്കളില്‍ അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ദുഷ്പ്രവണതകള്‍ കണ്ടുതുടങ്ങിയതിനാല്‍ ശുദ്ധീകരണത്തിനൊരുങ്ങി സി.പി.എം. സംസ്ഥാന നേതൃത്വം. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന സംസ്ഥാനകമ്മിറ്റിയില്‍ വിഷയം ഗൗരവമായി ചര്‍ച്ചയായി. ഇതോടെ, പാര്‍ട്ടിയുടെ എല്ലാ തട്ടിലും ശുദ്ധീകരണം നടത്താന്‍ തെറ്റുതിരുത്തല്‍ രേഖയും അംഗീകരിച്ചു.

തുടര്‍ച്ചയായി ഭരണംനേടിയ പശ്ചിമബംഗാളില്‍ പാര്‍ട്ടിക്കുള്ളിലെ ജീര്‍ണത പിന്നീട് വലിയ തകര്‍ച്ചയിലേക്കു നയിച്ച പാഠം ഓര്‍മിക്കണമെന്ന് സംസ്ഥാനകമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. അങ്ങനെയൊരു അവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടിയെ ബാധിച്ചിട്ടുള്ള തെറ്റായ പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണമെന്നാണ് വിലയിരുത്തല്‍. പശ്ചിമ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. നന്ദിഗ്രാമും, സിംഗൂരും നടന്ന പാര്‍ട്ടി കുത്തക അധിനിവേശം ബംഗാളില്‍ സിപിഎം ന്റെ അടിവേരറുത്തു.

കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിക്കായി സിപിഎം നടത്തിയ കടുംപിടുത്തം ഉപേക്ഷിച്ചതും നന്ദിഗ്രാമും , സിംഗൂരും ഓര്‍മ്മയിലുള്ളതു കൊണ്ടാണ്. ജനങ്ങള്‍ക്ക് അസഹനീയമായ വികസനം അവരെ പാര്‍ട്ടി ശത്രുക്കളാക്കി മാറ്റുമെന്ന അറിവാണ് സില്‍വര്‍ ലൈന്‍ നേടി കൊടുത്തത്. അതു മാത്രവുമല്ല നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതും അതിന്റെ തിരിച്ചടവും സംസ്ഥാനത്ത് വരും കാലത്തും വന്‍ ബാധ്യതയായി മാറാനാണ് സാധ്യതയെന്ന വിലയിരുത്തലുമുണ്ടായി.

എല്ലാ ജില്ലാകമ്മിറ്റികളും പ്രവര്‍ത്തകരുടെ ജീവിത രീതി ചര്‍ച്ച ചെയ്യനായ യോഗം വിളിച്ചുചേര്‍ക്കും. ബ്രാഞ്ച് മുതല്‍ ജില്ലവരെയുള്ള ഘടകങ്ങളില്‍ സൂക്ഷ്മമായ പരിശോധന നടക്കും. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെയുള്ള നടപടിയെടുക്കാനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഇല്ലാത്തവര്‍ പാര്‍ട്ടിയിലേക്കു നുഴഞ്ഞു കയറുന്നുണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ബഹുജന സംഘടനകള്‍ വഴിയാണ് ഇക്കൂട്ടര്‍ വരുന്നത്. തുടര്‍ഭരണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ അതിജാഗ്രത പുലര്‍ത്തണം.

പാര്‍ട്ടി അംഗങ്ങളിലും വര്‍ഗബഹുജന സംഘടനകളിലും ലഹരിയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതാണ് നേതൃത്വം നേരിടുന്ന മറ്റൊരു വെല്ലുവിളി. അടുത്തിടെ തിരുവനന്തപുരം നേമത്ത് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗത്തെയും മറ്റും പുറത്താക്കേണ്ടിവന്നത് ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാകമ്മിറ്റിയെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതായി അഭ്യൂഹങ്ങളുണ്ടെങ്കിലും അക്കാര്യം പാര്‍ട്ടി സെക്രട്ടറി നിഷേധിച്ചിട്ടുണ്ട്.

പാര്‍ട്ടി അംഗങ്ങളുടെ നേതാക്കളുടെയെും മുതലാളിമാരുമായുള്ള ബന്ധം, ക്വാറി, മണല്‍ , മദ്യ മാഫിയകളുമായി അനധികൃത ബന്ധമുണ്ടാക്കി സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങളും സേവനങ്ങളും നേടി കൊടുക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മുതലാളിമാര്‍ക്ക് വേണ്ടി സാധാരണക്കാരനെ ദ്രോഹിക്കുക, പാര്‍ട്ടി പ്രവര്‍ത്തകര്‍ മയക്കു മരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെടുക, അല്ലെങ്കില്‍ അതിന് ഒത്താശ ചെയ്യുക തുടങ്ങിയ വിഷയങ്ങള്‍ ഗൗരവ്വമായാണ് എടുക്കുന്നത്. ഭരണത്തിന്റെ ബലത്തില്‍ ഉദ്യോഗസ്ഥന്‍മാരെ പീഡിപ്പിക്കുക, അനാവശ്യ പണപിരിവ് നടത്തുക, മാസപടി പിരിക്കുക തുടങ്ങിയ വിഷയങ്ങളിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് കമ്മിറ്റി തീരുമാനം.

ഗൗരവ്വമുള്ള വിഷയങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള മദ്യപാനവും ചര്‍ച്ചകളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. പാര്‍ട്ടിയില്‍ ശുദ്ധീകരണം നടത്തിയില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകുമെന്നും വിലയിരുത്തപ്പെടുന്നു. ഭരണത്തിന്റെ അഹങ്കാരം താഴെ ത്ട്ടു മുതല്‍ പ്രകടമാണ്.


: ഏക സിവില്‍ കോഡ്, ജി.എസ്.ടി. നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശക്തമായ കേന്ദ്രവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജനുവരി 20 മുതല്‍ 31 വരെ എല്ലാ വില്ലേജുകളിലും പ്രക്ഷോഭം നടക്കും.

റബ്ബര്‍ കൃഷിക്കു ഒരുസഹായവും ഇനി നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോട്ടയത്ത് റബ്ബര്‍ക്കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധത്തെ സി.പി.എം. പിന്തുണയ്ക്കും. സര്‍ക്കാരിനോടുള്ള ജനാഭിപ്രായം തേടാനും പാര്‍ട്ടിക്കു പറയാനുള്ളതു വിവരിക്കാനും പി.ബി. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനുവരി ഒന്നു മുതല്‍ 21 വരെ ഭവനസന്ദര്‍ശനം നടത്തണമെന്നും സംസ്ഥാന സമിതി തീരുമാനിച്ചു.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (10 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (12 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (12 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (12 hours ago)

Malayali Vartha Recommends