കാട്ടാനക്ക് നാട്ടിൽ സുഖപ്രസവം; കാവലിന് എത്തിയത് ആനക്കൂട്ടവും; തൃശ്ശൂരിൽ കൗതുകക്കാഴ്ച്ച

തൃശ്ശൂരിൽ കാട്ടാന പ്രസവിക്കാനായി നാട്ടിലെത്തി. കാട്ടാനയുടെ ഒപ്പം കരുതലിനായി ആനക്കൂട്ടവും നാട്ടിലെത്തിയത് കൗതുകമായി. മാത്രമല്ല തൃശ്ശൂർ മൂക്കണാംകുന്നിലെ റബ്ബർ തോട്ടത്തിലാണ് ആനപ്രസവം നടന്നത്.
അതേസമയം ചൊക്കന മൂക്കണാംകുന്നിൽ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ അധീനതയിലുള്ള റബർ തോട്ടത്തിലാണ് കാട്ടാന പ്രസവിച്ചത്. പിന്നാലെ തന്നെ കുട്ടിയാനക്ക് കാവലിനായി കാട്ടാനക്കൂട്ടവും തോട്ടത്തിലെത്തി.
പ്രസവ ശേഷം കുട്ടിയാനക്ക് സംരക്ഷണമൊരുക്കി തൊട്ടടുത്തുള്ളത് മൂന്ന് വലിയ ആനകളാണ്. തുടർന്ന് കുറച്ചകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികളാണ് കാട്ടാന പ്രസവിച്ചതായി കണ്ടത്. അതുപോലെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിരവധി ആനപ്രസവങ്ങളാണ് ഈ മേഖലയിലെ റബർ തോട്ടങ്ങളിൽ നടന്നിട്ടുള്ളത്. നിലവിൽ വനപാലകർ സ്ഥലത്തെത്തി സാഹചര്യം നിരീക്ഷിച്ചു വരികയാണ്.
https://www.facebook.com/Malayalivartha

























