സിപിഎംന്റെ പണം കായ്ക്കുന്ന ഇ.പി.ജയരാജനെന്ന മരം വീണാല്‍ കൂടെ മറിയാന്‍ പിണറായി മുതല്‍...........

സിപിഎം ന്റെ എക്കാലത്തേയും പണം കായ്ക്കുന്ന മരമാണ് ഇ.പി.ജയരാജന്‍. താഴെതലം മുതല്‍ പോളിറ്റ് ബ്യൂറോവരെയുള്ള എല്ലാ പരിപാടികള്‍ക്കും എന്തിനും ഏതിനും പോന്ന പണം കണ്ടെത്തുന്നത് ഇ.പിയുടെ കഴിവുകൊണ്ടാണ്. ഓരോ പാര്‍ട്ടി പരിപാടിക്കും പണം ഇപിയുടെ ഒരു ഫോണ്‍കോള്‍ അകലത്തിലുണ്ടാകും. വ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളുടെ ഫണ്ട് റൈസര്‍ ഇ.പി ജയരാജനായിരുന്നു.
കണ്ണൂരില്‍ നിന്ന് എ.കെ.ജി സെന്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചപ്പോള്‍ സെക്രട്ടറിയേറ്റിലെ ആവശ്യങ്ങള്‍ക്ക് എല്ലാവരും ഇപിയെ കാണുമായിരുന്നു.
ആ ഇ.പിയ്‌ക്കെതിരെ സിപിഎം എന്ത് നടപടിയെടുക്കാനാണ്. ഇ.പിയുടെ പേരില്‍ ഉയര്‍ന്നുവന്ന റിസോര്‍ട്ട് വിവാദത്തെ കുറിച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയ പോലും ഉണ്ടായില്ലെന്നെത് ഏവരേയും ഞെട്ടിക്കുന്നതാണ്. വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതിന് പിന്നിലും കാര്യങ്ങളേറെയുണ്ട്.
ഇ.പിയുടെ അനധികൃതസ്വത്തിനെ കുറിച്ച് അന്വേഷിച്ചാല്‍ ഇപി പലതും വിളിച്ചു പറയും. കൂട്ടത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റ് പല സിപിഎം നേതാക്കളുടെയും സ്വത്തിനെ കുറിച്ച് ഇപിയ്ക്ക് അറിയുന്നതുപോലെ മറ്റാര്‍ക്കും അറിയുകയുമില്ല. സെക്രട്ടറിയേറ്റിലെ പല നേതാക്കളുടെയും മുഖം വികൃതമാക്കാന്‍ ഇപിയ്ക്കാവുമെന്നറിഞ്ഞു കൊണ്ടാണ് നേതാക്കള്‍ ആരോപണത്തെ ചുരുട്ടികൂട്ടി ചവറ്റു കൊട്ടയിലിട്ടത്.
മാധ്യമ സൃഷ്ടികള്‍ക്ക് മറുപടി പറയേണ്ടതില്ലായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ എങ്ങും തൊടാതെയുള്ള ആ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു. ഗോവിന്ദന്‍ അന്ന് പറഞ്ഞത് പാര്‍ട്ടി തീരുമാനം തന്നെയായിരുന്നു. കാരണം സിപിഎം നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നാല്‍ അത് വെറുക്കപ്പെട്ടവരാണെങ്കില്‍ മാത്രമേ പാര്‍ട്ടി അംഗീകരിക്കാറുള്ളൂ. ഇപിയെ പോലെ പാര്‍ട്ടിയെ പോറ്റി വളര്‍ത്തുന്ന ഒരു അന്നദാതാവിനെ പ്രതിക്കൂട്ടില്‍ നിറുത്തി അന്വേഷണം നടത്താന്‍ സിപിഎംല്‍ ആരും ധൈര്യപ്പെടില്ലെന്നതാണ് വസ്തുത.
ഇ.പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനത്തിലുണ്ടായ വിവാദം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അതിന്മേല്‍ അന്വേഷണം വേണ്ടെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രഖ്യാപനം വന്നതോടെ എല്ലാ മേഖലകളില്‍നിന്നും നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്. പാര്‍ട്ടി എന്ത് നിലപാട് എടുക്കുമെന്ന് കാതോര്‍ത്തിരുന്നവര്‍ക്ക് മുന്നില്‍ കമ്മിറ്റി എടുത്തത് സംഭവം അന്വേഷിക്കെണ്ടേന്ന നിലപാടാണ്.
ഇ.പി. ജയരാജന്റെയും കുടുംബത്തിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് സംസഥാന സമിതിയില്‍ പരാതി ഉന്നയിച്ച പി.ജയരാജനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും സിപിഎം ന് വ്യക്തമായ ധാരണയുണ്ട്. കണ്ണൂരില്‍ പാര്‍ട്ടി നേതാക്കളാല്‍ ഒതുക്കപ്പെട്ടപി.ജയരാജനന്‍ തൊടുത്തു വിട്ട അസ്ത്രം ലക്ഷ്യം സ്ഥാനം കാണാതെ തിരികെ അദ്ദേഹത്തിലേയ്ക്ക് തന്നെ വരാനാണ് സാധ്യത. സിപിഎം അടുത്ത കാലത്തൊന്നും അഭിമുഖീകരിക്കാത്തത്ര തീവ്രമായ പ്രശ്‌നമാണ് പി.ജയരാജന്റെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നത്
റിസോര്‍ട്ട് സംരംഭത്തില്‍ ഇ പി ജയരാജന്‍ തന്നെ പറ്റിച്ചെന്നും തനിക്ക് കോടികള്‍ നഷ്ടമായെന്നും കാണിച്ച് കെ പി രമേഷ്‌കുമാര്‍ 2019ല്‍ ആദ്യം പരാതി കൊടുത്തത് അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്.
ബിനീഷ് കേസ് വിവാദവും ആരോഗ്യപ്രശ്‌നങ്ങളും വന്നതിനാല്‍ കോടിയേരിക്ക് അത് ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ല. പിന്നീട് രമേഷ്‌കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. എന്താണ് സംഭവിച്ചെന്നത് മുഖ്യമന്ത്രി കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വഷണവും നടത്തി. ഇതിനിടെ രമേഷ്‌കുമാറുമായി ഇപി ജയരാജന്‍ ചില ഒത്ത്തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയതോടെ തുടര്‍നീക്കങ്ങളുണ്ടായില്ല. കോടിയേരിക്ക് അസുഖം കൂടിയതും ചികിത്സക്കായി മാറിനിന്നതും, തെരഞ്ഞടുപ്പും എല്ലാമായി വീണ്ടും കാര്യങ്ങള്‍ നീണ്ട് പോയി. ഒരു തവണ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ പരാതി ഉയര്‍ന്ന് വന്നെങ്കിലും കൂടുതല്‍ ചര്‍ച്ചയുണ്ടായില്ല.
https://www.facebook.com/Malayalivartha























