Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ഓണ്‍ലൈന്‍ പെണ്‍വാണിഭം: പൊലീസ് അന്വേഷിക്കുന്ന അച്ഛായന്‍ ജോഷി പറവൂര്‍ പീഡനക്കേസിലെ പ്രതി

21 NOVEMBER 2015 04:59 PM IST
മലയാളി വാര്‍ത്ത.

ഇതാണാ ആ അച്ഛായന്‍, ഒടുവില്‍ അച്ഛായനും പിടിയിലാകുന്നു. എറണാകുളത്തെ റിസോര്‍ട്ടില്‍ പൊലീസുകാരെ കാറിടിച്ചുവീഴ്ത്താന്‍ ശ്രമിച്ച് പെണ്‍വാണിഭത്തിനെത്തിച്ച രണ്ട് സ്ത്രീകളുമായി രക്ഷപ്പെട്ടത് പറവൂര്‍ പീഡനക്കേസിലെ അഞ്ചാം പ്രതി ജോഷി. കാറിലുണ്ടായിരുന്ന സ്ത്രീകളെയും കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരും തിരിച്ചറിഞ്ഞെങ്കിലും ജോഷിയെയും സ്ത്രീകളെയും പിടികൂടാന്‍ പൊലീസിന് ഇനിയുമായില്ല. പറവൂരില്‍ ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്തകേസ് എറണാകുളം സ്‌പെഷ്യല്‍കോടതിയില്‍ വിചാരണയിലിരിക്കെയാണ് ജോഷി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യ ഇടനിലക്കാരനായത്. കൊച്ചിയില്‍ നിന്ന് പൊലീസ് പിടിയിലായ ആഷിഖിന്റെ ഭാര്യ മുബീന, കൂട്ടുകാരി വന്ദന എന്നിവരാണ് ജോഷിക്കൊപ്പം കാറിലുണ്ടായിരുന്നത്. കാറില്‍ രക്ഷപ്പെട്ട ജോഷിക്കൊപ്പം ഇവരും ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസിന്റെ നിഗമനം.

ചേര്‍ത്തല എഴുപുന്ന സ്വദേശിയായ അച്ചായനെന്നറിയപ്പെടുന്ന ജോഷിക്കെതിരെ എറണാകുളം റൂറലിലും കൊച്ചി സിറ്റിയിലും വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഒരു ഡസനോളം പെണ്‍വാണിഭക്കേസുകളുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇയാള്‍ക്കെതിരെ പെണ്‍വാണിഭക്കേസുകളുണ്ട്. എറണാകുളം ജില്ലയില്‍ ആലുവ, പറവൂര്‍, ഫോര്‍ട്ട് കൊച്ചി, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവില്‍ ഇയാള്‍ക്കെതിരെ അനാശാസ്യത്തിനും പെണ്‍വാണിഭത്തിനും കേസെടുത്തിട്ടുള്ളത്. വീടുകളും ഫ്‌ളാറ്റുകളും വാടകയ്‌ക്കെടുത്ത് കൊച്ചുപെണ്‍കുട്ടികളെയും യുവതികളെയും കൂടെ താമസിപ്പിച്ച് ആവശ്യക്കാര്‍ക്ക് പണം വാങ്ങി കാഴ്ചവയ്ക്കുന്നതാണ് ഇയാളുടെ രീതി. പെണ്‍വാണിഭത്തിലൂടെ പണം സമ്പാദിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന ഇയാള്‍ക്ക് ഈ രംഗത്ത് അന്തര്‍ സംസ്ഥാന ബന്ധമുള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാംഗ്‌ളൂര്‍, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് ഇയാള്‍ വാണിഭം നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു. ജനവാസ മേഖലകളിലും വി.ഐ.പികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും ഭാര്യാഭര്‍ത്താക്കന്‍മാരെന്ന വ്യാജേന താമസിച്ചാണ് ഇയാളുടെ ഇടപാട്.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ പിടിയിലായ ബിക്കനി മോഡല്‍ രശ്മി.ആര്‍. നായര്‍,ഭര്‍ത്താവായ ചുംബന സമരനായകന്‍ രാഹുല്‍ പശുപാലന്‍, കൂട്ടാളിയായ കാസര്‍കോട് സ്വദേശിയും കുപ്രസിദ്ധ ക്രിമിനലുമായ അക്ബറിക്കയെന്ന അബ്ദുള്‍ ഖാദര്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് പറവൂറുള്‍പ്പെടെ പത്തിലധികം പെണ്‍വാണിഭക്കേസുകളില്‍ പ്രതിയായ ജോഷിയെപ്പറ്റിയുള്ള സൂചന പൊലീസിന് ലഭിച്ചത്. ഇയാള്‍ക്കായി ചേര്‍ത്തലയിലെ വീട്ടില്‍ കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. െ്രെകംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കായി സംസ്ഥാനത്ത് വ്യാപകമായ അന്വേഷണം നടന്നുവരികയാണ്. പെണ്‍വാണിഭത്തിന് പുറമേ ആലുവയിലെ റിസോര്‍ട്ടില്‍ നിന്ന് കാര്‍ തടഞ്ഞ എസ്.ഐ ചാക്കോയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും കാറിടിച്ച് വീഴ്ത്തി കടന്ന ഇയാള്‍ക്കെതിരെ അതിനും ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ രക്ഷപ്പെട്ട ആള്‍ട്ടോ 800 കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
ഓണ്‍ലൈന്‍ മുഖാന്തിരമുള്ള ഇടപാടുകളായിരുന്നതിനാല്‍ ജോഷിയ്ക്ക് പെണ്ണിടപാടുള്ളതായി അടുത്തകാലത്ത് പൊലീസിനോ അടുപ്പക്കാര്‍ക്കോ സൂചനയുണ്ടായില്ല. അബ്ദുള്‍ഖാദറിന്റെ മൊഴി പ്രകാരം തിരുവനന്തപുരം സൈബര്‍െ്രെകം പൊലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തുമ്പോഴാണ് കൊച്ചി സിറ്റി പൊലീസും ആലപ്പുഴ പൊലീസും ജോഷിയ്ക്ക് ഇപ്പോഴും പെണ്ണിടപാടുണ്ടെന്ന കാര്യം മനസിലാക്കിയത്. ജോഷിയുടെ പ്രവര്‍ത്തനമേഖലയോ ക്യാമ്പോ അറിയാതിരുന്നതാണ് ഇയാളെ പിടികൂടുന്നതിന് തടസമായത്. എന്നാല്‍ജോഷിയെപ്പറ്റി സൂചനകളുണ്ടെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന െ്രെകംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (6 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (7 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (7 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (7 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (7 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (8 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (8 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (8 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (8 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (9 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (9 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (9 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (10 hours ago)

Malayali Vartha Recommends