സംസ്ഥാനത്തെ ആദ്യ ഷവർമ്മ മരണക്കേസിൽ പ്രതികളായ വഴുതക്കാട് സൽവ ഡൈൻ ഹോട്ടലിൽ മായം കലർന്ന ചില്ലിചിക്കൻ വിറ്റ കേസിൽ വിചാരണ തുടങ്ങി; കോടതിയിൽ ഹാജരാകാത്ത തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ശ്രീകുമാറിന് അറസ്റ്റ് വാറണ്ട്, തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്... വിചാരണ തുടങ്ങിയത് ഫുഡ് ഇൻസ്പെക്ടർ ഡി.ജയച്ചന്ദ്രൻ 2008 ൽ സമർപ്പിച്ച ഭക്ഷണത്തിൽ മായം ചേർക്കൽ സ്വകാര്യ അന്യായ കേസിൽ

2012 ൽ നടന്ന സംസ്ഥാനത്തെ ആദ്യ ഷവർമ്മ മരണക്കേസിൽ പ്രതികളായ വഴുതക്കാട് സൽവ കഫേയടെ വെള്ളയമ്പലത്തിലെ സാൽവ ഡൈൻ ഹോട്ടലിൽ 2007 ൽ മായം കലർന്ന ചില്ലിചിക്കൻ വിറ്റ കേസിൽ വിചാരണ തുടങ്ങി. സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്ത നാലാം സാക്ഷിയായ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യാൻ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിചാരണ കോടതിയായ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ്റേതാണുത്തരവ്. മായം കലർന്ന ചില്ലി ചിക്കൻ വിറ്റ കാസർഗോഡുകാരായ ഹോട്ടലുടമ അബ്ദുൾ ഖാദർ , ലൈസൻസി മാമുണ്ണി എന്നിവരാണ് 2007 ൽ ഭക്ഷണത്തിൽ മായം കലർത്തി വിറ്റ കേസിലെ ഒന്നും രണ്ടും പ്രതികൾ. ഫുഡ് ഇൻസ്പെക്ടർ ഡി.ജയച്ചന്ദ്രൻ 2008 ൽ സമർപ്പിച്ച ഭക്ഷണത്തിൽ മായം ചേർക്കൽ സ്വകാര്യ അന്യായ കേസിലാണ് വിചാരണ തുടങ്ങിയത്.
2007 മെയ് 18പകൽ 2 മണിക്കാണ് ഫുഡ് ഇൻസ്പെക്ടററുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി വിൽപനക്കായി വച്ചിരുന്ന ചില്ലി ചിക്കൻ പിടിച്ചെടുത്തത്.ഗവ :അനലിസ്റ്റ് ലാബിലെ പബ്ലിക് അനലിസ്റ്റ് എം.മണി നടത്തിയ പരിശോധനയിൽ ചില്ലി ചിക്കനിൽ ആരോഗ്യത്തിന് ഹാനി വരുത്തുന്ന '' സിന്തറ്റിക് ഫുഡ് കളർ സൺ സെറ്റ് യെല്ലോ എഫ്.സി.എഫ് (കളർ ഇൻഡക്സ് 15895) ഉണ്ടെന്നും അതിനാൽ 1955 ലെ പ്രിവൻഷൻ ഓഫ് ഫുഡ് അഡൽറ്ററേഷൻ ചട്ടങ്ങളിലെ ചട്ടം 29 പ്രകാരം മായം കലർന്ന ഭക്ഷണമാണെന്ന റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ ഹോട്ടലിൻ്റെ അടുക്കള വൃത്തിഹീനമായി കാണപ്പെട്ടുവെന്നും അടുക്കള പൊട്ടിപ്പൊളിഞ്ഞും കാണപ്പെട്ടതായി രേഖപ്പെടുത്തിയ മഹസറും കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തോടൊപ്പം ഫുഡ് ഇൻസ്പെക്ടർ ഡി. ജയച്ചന്ദ്രൻ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ 15 രേഖകളും 4 ഔദ്യോഗിക സാക്ഷികളടങ്ങുന്ന സാക്ഷിപ്പട്ടികയും ഹാജരാക്കി. ഒന്നാം സാക്ഷിയായ ഡി. ജയച്ചന്ദ്രൻ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടു.
വഴുതക്കാട് സാൽവ കഫേ ഉടമ അബ്ദുൾ ഖാദർ , ജലീൽ , രാജ് കുമാർ , ജന്തർ സേട്ട് എന്നിവരാണ് 2012 ലെ ഷവർമ്മ മരണക്കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ എന്നാൽ നിയമക്കുരുക്കിൽ ക്രൈം ബ്രാഞ്ച് നാളിതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല ഷവർമ്മ കഴിച്ചുള്ള ഭഷ്യവിഷബാധയേറ്റ് എംബിഎ വിദ്യാർത്ഥി സച്ചിൻ റോയ് (21) മരിച്ച സംഭവം 2012 ലായിരുന്നു. അതേ സമയം മ്യൂസിയം പോലിസിൽ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ നാളിതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല
ദുരന്തത്തിന്റെ 10 വർഷം വീണ്ടും കാസർഗോഡ് ഷവർമ്മ ദുരന്തം ദേവനന്ദ 2022 മെയ് മാസം മരിച്ചു. കേരളത്തിൽ ഷവർമ്മ കഴിച്ചുള്ള ആദ്യ മരണം നടന്നിട്ട് 2022 ജൂണിൽ 10 വർഷമാകും. 2012ലാണ് ഷവർമ്മ കഴിച്ചുള്ള ഭഷ്യവിഷബാധയേറ്റ് യുവാവ് മരിക്കുന്നത്. ഈ അവസരത്തിൽ വീണ്ടും കേരളത്തിന് ഞെട്ടലുണ്ടാക്കുകയാണ് കാസർകോട് നിന്നുള്ള ഷവർമ്മ കഴിച്ചുള്ള മരണം
തിരുവനന്തപുരം സ്വദേശി സച്ചിൻ റോയി (21) യാണ് ഷവർമ്മ കഴിച്ചുള്ള ഭഷ്യവിഷബാധയുടെ ആദ്യ ഇര. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിലാണ് സച്ചിൻ റോയ് എന്ന് 21 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വഴുതക്കാട്ടെ സാൽവ കഫേ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് മരണ കാരണമായത്. ബംഗ്ലൂരുവിലേക്ക് ബസ് കയറുന്നതിന് മുൻപാണ് സച്ചിൻ വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങുന്നത്. അന്ന് രാത്രി വീട്ടുകാരോട് വയറിന് സുഖമില്ലെന്ന് അറിയിച്ചിരുന്നു. പിറ്റേദിവസമാണ് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ച മറ്റ് 10 പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നാണ് അന്വേഷണത്തിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടത്. അന്വേഷണത്തിൽ ഹോട്ടലിൽ ഉപയോഗിക്കുന്നത് പഴയ ഇറച്ചിയാണെന്ന് കണ്ടെത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കേസ് പൂർത്തിയായിട്ടില്ല.
കഴിഞ്ഞവർഷം കൊച്ചിയിലും ഷവർമ്മ കഴിച്ച എട്ടോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഭാഗ്യവശാൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്തെ മരണത്തിന് ശേഷം പഴകിയ ഇറച്ചി ഉപയോഗിച്ച് ഷവർമ്മ ഉണ്ടാക്കുന്നതിന് അറുതിവന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആവർത്തിക്കുന്ന മരണവും ഭക്ഷ്യവിഷബാധയും ചൂണ്ടി കാട്ടുന്നത് ഷവർമ്മ ഉണ്ടാക്കുന്നതിലെ പിഴയാണ്.
കാസർകോട് സ്വദേശി ദേവനന്ദയാണ് ഷവർമ്മ കഴിച്ചുള്ള മരണത്തിന്റെ ഏറ്റവും പുതിയ ഇര. 2022 മെയ് മാസം ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കടയിൽ നിന്നു ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചിരുന്നു. ഇന്നലെ രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇവരെ ചെറുവത്തൂർ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ദേവനന്ദയെ രക്ഷിക്കാനായില്ല. വിദ്യാർഥികളടക്കം 34 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
https://www.facebook.com/Malayalivartha
























