ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചു; ശാരീരിക അസ്വസ്ഥത വന്നു ഗുരുതരാവസ്ഥയിലായി; ഭക്ഷ്യവിഷ ബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം; കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്

സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിക്കാണ് ദാരുണാന്ത്യം. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ കുഴിമന്തി വരുത്തിച്ചു . ഇത് കഴിച്ചതോടെ ശാരീരിക അസ്വസ്ഥത തുടങ്ങി . പെൺകുട്ടി ഗുരുതരാവസ്ഥയിലായി. ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. 19 വയസായിരുന്നു പെൺകുട്ടിക്കെന്നാണ് വിവരം.
എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . ഈ സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നകൊടുത്തു. ഇവർ ഓൺലൈനായി കുഴിമന്തി വാങ്ങിയത്പുതുവർഷ ദിവസമായിരുന്നു . ഹോട്ടലിന്റെ പേര് പൊലീസ് പുറത്ത് വിട്ടില്ല. പുതുവർഷ ദിവസം മുതൽ പെൺകുട്ടി ചികിത്സയിലാണ്. നില വഷളായപ്പോൾ മംഗലാപുരത്തേക്ക് മാറ്റി. കഴിഞ്ഞ മെയ് മാസത്തിലും കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് മരണം നടന്നിരുന്നു. അന്ന് ചെറുവത്തൂരിൽ 16 വയസുകാരിയായ ദേവനന്ദയെന്ന പെൺകുട്ടിയുടെ മരണം സംസ്ഥാനത്തെയാകെ വേദനിപ്പിച്ചിരുന്നു.
പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ ബന്ധുക്കൾ മംഗലാപുരത്താണ് ഇപ്പോൾ ഉള്ളത് . മംഗലാപുരത്ത് പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ സ്ഥിരീകരണം ഇത് വരെ കൊടുത്തില്ല . എന്നാൽ കാസർകോട് പെൺകുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ഫുഡ് പോയ്സൻ കുട്ടി അവശനിലയിലായത്. .
കോട്ടയത്ത് നഴ്സിന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ വീണ്ടുമൊരു മരണം നടന്നിരിക്കുകയാണ്. ഈ സംഭവത്തിൽ മരണമടഞ്ഞു എന്ന റിപ്പോർട്ടുകളെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.
https://www.facebook.com/Malayalivartha

























