ഷാരോണിനെ കൊല്ലാൻ ശ്രമിച്ചത് 5 തവണ ;ജ്യൂസ് ചലഞ്ച് ഗൂഗിള്‍ നോക്കി ;അമ്മക്കും അമ്മാവനും പങ്ക് ; ജാതക ദോഷം നുണക്കഥ...പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം തയ്യാറായി. ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് കുറ്റപത്രം.. ഇതിനായി ജ്യൂസ് ചലഞ്ച് നടത്തിയെന്നും ഗ്രീഷ്മയും അമ്മക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നും വ്യക്തമായി
ഗൂഗിള്‍ നോക്കിയാണ് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്തത്. അഞ്ചു തവണ വധശ്രമം നടത്തി. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്
ഭര്‍ത്താവ് മരിക്കുമെന്ന ജാതക ദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ക്ക് കൃത്യത്തില്‍ തുല്യ പങ്കെന്നും കുറ്റപത്രത്തില്‍ ചൂണ്ടി കാട്ടുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെയും ഷാരോണിന്റെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ശബ്ദങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെ ആയിരത്തിലധികം ഡിജിറ്റല്‍ തെളിവുകളാണ് വീണ്ടെടുത്തത്. ഡിവൈഎസ്പി എ ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തയാറാക്കിയ കുറ്റപത്രം അടുത്ത ആഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
തമിഴ്നാട്ടുകാരനായ സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഒന്നര വർഷം പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ജാതിവ്യത്യാസവും ഭർത്താവ് മരിക്കുമെന്ന ജാതക ദോഷം വരെ ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോൺ പ്രണയം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. ഇതോടെ 2021 ജനുവരി അവസാനം മുതലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.അഞ്ച് തവണ വധശ്രമം നടത്തി. പിന്നീടാണ് ജ്യൂസ് ചലഞ്ചെന്ന പേരിൽ കളനാശിനി കലർത്തി നൽകിയത് .
കൊലപാതകം നടന്ന് 73 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 14ന് ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ച് ആരോഗ്യ സ്ഥിതി വഷളായ പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത് ഒക്ടോബര്‍ 25നാണ്. .മുഖ്യപ്രതി ഗ്രീഷ്മ അറസ്റ്റിലായിട്ട് 25ന് 90 ദിവസം കഴിയും. ഇതിന് മുമ്പ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും
കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസ് തുടക്കം മുതല്‍ ദുരൂഹത നിറഞ്ഞതായിരുന്നു. ജാതകദോഷം മൂലം തന്നെ വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്ന് ഗ്രീഷ്മയുടെ വാദം നുണക്കഥയാണെന്ന് പോലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു .. ഷാരോണിന്റെ കാമുകിയായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആദ്യം മുതലെ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha