കുടുംബ കോടതിയില്‍ വിവാഹ മോചന നടപടികൾക്ക് കാമുകനൊപ്പം എത്തി: കുഞ്ഞിനേയും തന്നെയും ഉപേക്ഷിച്ച ഭാര്യയോടുള്ള പക തീർക്കാൻ മടവാള്‍ ഉപയോഗിച്ച് വെട്ടി: ഒറ്റപ്പാലം കുടുംബകോടതിക്ക് മുമ്പിൽ നടന്നത്...

കുടുംബ കോടതിയില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് എത്തിയ യുവതിക്ക് വെട്ടേറ്റു. മനിശ്ശേരി കരുവാന്‍പുരക്കല്‍ സുബിത (24)യ്ക്കാണ് വെട്ടേറ്റത്. ഒറ്റപ്പാലം കുടുംബകോടതിയിൽ ആക്രമണം നടത്തിയ ഭര്‍ത്താവ് സൗത്ത് പനമണ്ണ തെക്കത്ത് പറമ്പില്‍ രഞ്‌ജിത്ത് (32) ആയുധവുമായി ഒറ്റപ്പാലം പോലീസില്‍ കീഴടങ്ങി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ... രഞ്‌ജിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൗണ്‍സ്ലിങിന് എത്തിയതായിരുന്നു സുബിത. ഇന്നലെ രാവിലെ 11 നു കൗണ്‍സലിങ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണു സംഭവം.
കോടതിക്ക് പുറത്ത് കാത്തുനിന്ന രഞ്‌ജിത്ത് യുവതിയുമായി തര്‍ക്കിക്കുകയും സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മടവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. കൈകളില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി തന്നെയും രണ്ടുവയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് പോയതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് രഞ്‌ജിത്ത് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
കൊലപാതക ശ്രമത്തിനും ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനുമാണു കേസെടുത്തിരിക്കുന്നത്. സുബിതയുടെയും രഞ്‌ജിത്തിന്റെയും പ്രണയ വിവാഹമായിരുന്നു. ജുവലറിയിലെ ജീവനക്കാരിയായ സുബിത കഴിഞ്ഞ ഒരു മാസത്തിലധികമായി അവിടത്തെ മറ്റൊരു ജീവനക്കാരനായ യുവാവിനൊപ്പമാണ് താമസം.
കോടതി പരിസരത്ത് സംഭവം നടക്കുമ്പോള്‍ യുവാവും കൂടെ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സുബിത കൗണ്‍സിലിംഗ് കഴിഞ്ഞ് പുറത്തിറങ്ങുന്നത് കാത്ത് നിന്ന രഞ്ജിത് പിന്നീട് ഇതിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ച വാളെടുത്ത് സുബിതയെ രഞ്ജിത്ത് വെട്ടുകയായിരുന്നു. പരസ്പരം പിരിയാന്‍ ഇരുവരും ഉഭയസമ്മതപ്രകാരം തീരുമാനിച്ചതായിരുന്നു. കഴിഞ്ഞ ഒരുമാസമായി സുബിത മീറ്റ്‌ന സ്വദേശിയുമൊത്ത് താമസം തുടങ്ങി.
സുബിത ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ ഉണ്ടായ അടുപ്പമാണ് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം താമസിക്കാന്‍ ഇടയായത് എന്നാണ് വിവരം. ഇതില്‍ പ്രകോപിതനായ രഞ്ജിത് സുബിതയെ ആക്രമിക്കുകയായിരുന്നു. സുബിതയുടെ വലത് കൈയിലെ നടുവിരലിനും ഇടത് കൈയിലെ ചെറുവിരലിനുമാണ് വെട്ടേറ്റിട്ടുണ്ട്. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രഞ്ജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























