'അയ്യപ്പ ശരണമന്ത്രം ചൊല്ലിയതിൻ്റെ പേരിൽ ദിവൃ എസ് അയ്യർ നേരിട്ട സൈബർ ബുള്ളിയിങ് കണ്ടില്ലെന്നു വച്ചാലും പഴയിടം വിളമ്പുന്ന ഭക്ഷണത്തിലെ ജാതീയതയെ ചാരി നാല് ഇല്ലാ വചനം പറഞ്ഞില്ലെങ്കിൽ സമാധാനമില്ല...' അഞ്ജു പാർവതി കുറിക്കുന്നു

കേരളത്തിൽ ജാതിയുടെ പേരിൽ നടക്കുവരുന്ന വാദപ്രതിവാദങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി. 'അയ്യപ്പ ശരണമന്ത്രം ചൊല്ലിയതിൻ്റെ പേരിൽ ദിവൃ എസ് അയ്യർ നേരിട്ട സൈബർ ബുള്ളിയിങ് കണ്ടില്ലെന്നു വച്ചാലും പഴയിടം വിളമ്പുന്ന ഭക്ഷണത്തിലെ ജാതീയതയെ ചാരി നാല് ഇല്ലാ വചനം പറഞ്ഞില്ലെങ്കിൽ സമാധാനമില്ല' എന്നും അവർ കുറിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മൊട്ട അരുൺ വിസർജ്ജിച്ച വെർബൽ ഡയേറിയ അപ്പാടെയെടുത്ത് ഖദറിൽ തേയ്ച്ചു അടപടലം നാറിയ രണ്ട് യൂത്തന്മാരെ കണ്ടില്ലെന്നു നടിക്കുന്നില്ല. പന്നികളോട് മല്ലയുദ്ധം നടത്താൻ താനില്ലെന്ന് പഴയിടം ഒരൊറ്റ സ്റ്റേറ്റ്മെൻ്റ് കൊണ്ട് പ്രഖ്യാപിച്ച് പൊതു സമൂഹത്തിന് മുന്നിൽ തലയെടുപ്പോടെ തല ഉയർത്തി നിന്നപ്പോൾ , വീണിടം വിദ്യയാക്കിയ കമ്മി മൊട്ട " അയ്യോ പഴയിടം പോവല്ലേ " എന്നും പറഞ്ഞ് മലക്കം മറിഞ്ഞ് എല്ലാം പിയർ ബോർദ്രുൻ്റെ ഡോക്സായിൽ കൊട്ടിയിട്ടു. അതെന്താണെന്ന് കേട്ടുകേൾവി പോലും ഇല്ലാത്ത സകലമാന കമ്മികളും ഏതോ കൂടിയ ഇനം തള്ളൽ ആയി കണ്ട് മൊട്ടയെ ശുദ്ധികലശം ചെയ്തു വിശുദ്ധനാക്കി. ഒടുക്കം പഴി മൊത്തം യൂത്തന്മാരുടെ മണ്ടയ്ക്കും ഇട്ടു.
തമാശ എന്താച്ചാൽ മേൽപ്പറഞ്ഞ രണ്ട് യൂത്തന്മാരും പറന്നുപ്പോയ കിളിയെ വലയിട്ട് പിടിച്ച് കെണിയിലായതാണ്. ബ്രാഹ്മണിക്കൽ ഹെജിമണിയെന്നു കേട്ടാൽ ഉടൻ ചെണ്ട കൊട്ടി ആളെ കൂട്ടണമെന്ന ധാരണ ഇവർക്കുണ്ടായത് എന്ന് മുതൽക്കാണെന്നറിയില്ല. ഇവിടെ സവർണ്ണ ഹെജിമണിയെന്ന് നീട്ടി കാറി നാല് നിലവിളി വിളിച്ചാൽ വോട്ട് ബാങ്കിൽ ന്യൂനപക്ഷവും ദളിത് പക്ഷവും ചാടി വീഴുമെന്ന മിഥ്വാധാരണ ശക്തമാണ് . അവർ ചാടി വീഴും; അത് പക്ഷേ ചെമപ്പ് പക്ഷത്തേയ്ക്ക് ആണെന്ന് മാത്രം.
ഉത്തരേന്ത്യയിൽ ഗോമാംസം കഴിച്ചാൽ, പശുവിനെ അറുത്താൽ വൈകാരികമായി പ്രതികരിക്കുന്നത് സംഘ പരിവാറുകാരായ ഹൈന്ദവർ മാത്രമല്ല; ഒന്നാന്തരം കോൺഗ്രസ്സുകാരായ ഹൈന്ദവർ കൂടിയാണ്. അതറിയാതെ ഒന്നുമല്ല മാക്കുറ്റി തെരുവിൽ ഒരു മിണ്ടാപ്രാണിയെ അറുത്തത്. എന്നിട്ട് വോട്ടു പെട്ടിയിൽ വീഴുമെന്ന് കരുതിയ പ്രീണന വോട്ടുകൾ പെട്ടിയിൽ വീണോ? ഇല്ല! ആ വോട്ടുകൾ നേരെ ചെങ്കൊടിപ്പെട്ടിയിൽ വീണു .
കൂടെയുള്ള യൂത്ത് നേതാവിൻ്റെ കളക്ടർ ഭാര്യയെ ഇടം വലം വിടാതെ സൈബർ കമ്മികൾ അവരുടെ "അയ്യർ" ജാതിവാൽ വച്ചും ശരണം വിളിച്ചതിൻ്റെ പേരിലും ട്രോളുകയും അപമാനിക്കുകയും ചെയ്തിട്ടും അതിനെതിരെ ഒരു വാക്ക് മിണ്ടിപ്പോയാൽ പ്രീണന tactics പൊളിയില്ലേ? അതു വരെ കൊട്ടിക്കൊണ്ടിരുന്ന സവർണ്ണ ഹെജിമണി കം ഹൈന്ദവ ജാതീയത ചെണ്ടമേളം പിഴവാണെന്ന് തെളിയില്ലേ? അയ്യപ്പ ശരണമന്ത്രം ചൊല്ലിയതിൻ്റെ പേരിൽ ദിവൃ എസ് അയ്യർ നേരിട്ട സൈബർ ബുള്ളിയിങ് കണ്ടില്ലെന്നു വച്ചാലും പഴയിടം വിളമ്പുന്ന ഭക്ഷണത്തിലെ ജാതീയതയെ ചാരി നാല് ഇല്ലാ വചനം പറഞ്ഞില്ലെങ്കിൽ സമാധാനമില്ല!
https://www.facebook.com/Malayalivartha

























