ഡൽഹിയിൽ നിന്നും കേരള ഗവർണർ രാജ്ഭവനിലെത്തി; 11ന് കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കാനുള്ള നോട്ടീസിന്മേലുള്ള ഹിയറിംഗ് നടക്കും; നാളെ രേഖകൾ ഹാജരാക്കാൻ കർശന നിർദേശം

കേരള ഗവർണർ രാജ്ഭവനിൽ തിരിച്ചെത്തിയിരിക്കുകയാണ്. അദ്ദേഹം ഡൽഹിയിലായിരുന്നു. നാളെ നിർണായകമാണ് .അതായത് 11ന് കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കാനുള്ള നോട്ടീസിന്മേലുള്ള ഹിയറിംഗ് നിശ്ചയിച്ചിരിക്കുകയാണ്. അന്നേ ദിവസം അതായത് നാളെ രേഖകൾ ഹാജരാക്കാനാണ് ഗവർണർ അന്ത്യശാസനം നൽകിയത്. ഡൽഹിയിൽ നിന്നാണ് അദ്ദേഹം രാജ്ഭവനിൽ എത്തിയിരിക്കുന്നത്.
എന്തായാലും നാളെ ഹിയറിങ്ങിനായി കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കാനുള്ള കാര്യത്തിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. തീർച്ചയായും അദ്ദേഹം രാജ്ഭവനിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇനി നിർണായകമായ പല നീക്കങ്ങളും പല പ്രതികരണങ്ങളും അദ്ദേഹം പല വിഷയങ്ങളുമായി ബന്ധപ്പെടുത്തി നടത്തും എന്ന കാര്യത്തിൽ സംശയമില്ല. ഏറ്റവും നിർണായകമായ ഒരു കാര്യം രാജഭവനിൽ ഇപ്പോൾ ഹിയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. പുറത്താക്കുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഹിയറിങ് നടക്കുന്നത്.
യുജിസി മാനദണ്ഡ൦ ലംഘിച്ച് നിയമിക്കപ്പെട്ട ഒന്‍പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. നിശ്ചയിക്കപ്പെട്ട സമയത്തിനകം വിസിമാര്‍ എല്ലാവരും വിശദീകരണം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായി വിസിമാരുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ഹിയറിങ് നടത്തിയിരുന്നു യുജിസി മാര്‍ഗ്ഗനിര്‍ദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവന്‍ വിസിമാരെയും പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കം.
കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനെതിരെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വിസിമാരെ പുറത്താക്കുകയാണ് ഗവർണറുടെ ലക്ഷ്യമെന്നും അതിന് നിയമപരമായ സാധുതയില്ലെന്നുമായിരുന്നു വിസിമാർ വാദിച്ചത്. വിസിമാരെ നിയമിച്ച ചാൻസലർ തന്നെ, നിയമനം തെറ്റായിരുന്നെന്ന് പറയുന്ന വാദവും അംഗീകരിക്കാനാകില്ലെന്ന അവർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























