ചിന്ത നല്ല കുട്ടി, എല്ലാവരും മാതൃകയാക്കണം..പുരുഷാധിപത്യ സമൂഹത്തിൽ ഒരു പൊതുപ്രവർത്തക എങ്ങനെയാവണം എന്ന് ചിന്ത കാണിക്കുന്നു..എന്തൊരു ന്യായീകരണമാണ് അശോകൻ ചെരുവിൽ നിരത്തുന്നത്..

ചിന്ത ചേച്ചി കുറച്ചു ദിവസമായിട്ട് ഇങ്ങനെ എയറിലാണ് ആദ്യമൊരു കത്ത് വിവാദം, അത് കഴിഞ്ഞൊരു വാഴക്കുല വിവാദവും , കോപ്പിയടി വിവാദവും..അത് കഴിഞ്ഞാണ് റിസോർട്ടിലെ ആഡംബര ജീവിതവും..അങ്ങനെ വിവാദങ്ങളോട് വിവാദങ്ങൾ ഇങ്ങനെ കത്തി നിൽക്കുന്നതിനിടയിലാണ്, ഇതെല്ലം കണ്ടു പഠിച്ച് മാതൃകയാക്കണമെന്ന് ഒരു വാദം, ചിന്താ ജെറോമിനെ പിന്തുണച്ച് അശോകൻ ചരുവിൽ രംഗത്ത് വരികയാണ്..പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന തീരെ ചെറിയ പെൺകുട്ടിക്കാലം മുതൽക്കേ പ്രമുഖ മാധ്യമങ്ങളുടെ രൂക്ഷമായ കടന്നാക്രണങ്ങളെ നേരിട്ടയാളാണ് ചിന്ത. അവരുടെ വാക്കും വസ്ത്രവും ഊണും ഉറക്കവും പഠനവും പരീക്ഷയും ശമ്പളവും കുടിശ്ശികയും നാക്കുപിഴയും നോട്ടപ്പിശകും ഉൾപ്പെടെ ഒരു മനുഷ്യജീവിതത്തിൽ എന്തൊക്കെ ഉണ്ടോ അതിനെയെല്ലാം ചുറ്റും കൂടിനിന്ന് ആർത്തുല്ലസിച്ച് അവർ ആക്ഷേപിച്ചിട്ടുണ്ട്.ചിന്തയെ വിമർശിക്കുന്നതിലൂടെ പുരുഷാധിപത്യ സമൂഹത്തിൽ ഒരു പൊതുപ്രവർത്തക എങ്ങനെയാവണം എന്ന് അവർ നിർണ്ണയിക്കുകയാണ്. എന്തായാലും കടന്നാക്രമണങ്ങളെ അതിജീവിച്ച് ഇന്ന് ചിന്ത ജെറോം നേടിയെടുത്ത ശക്തിയും നിശ്ചയദാർഡ്യവും സമകാലിക സ്ത്രീമുന്നേറ്റത്തിന് സഹായകമാവും., അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-ചിന്ത ജെറോമിൻ്റെ സന്തതസഹചാരിയായ അമ്മ ചുറ്റും കൂടുന്ന മാധ്യമസമൂഹത്തെ പകച്ചു നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
എല്ലാ അമ്മമാരും പാവങ്ങളാണ്. പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന തീരെ ചെറിയ പെൺകുട്ടിക്കാലം മുതൽക്കേ പ്രമുഖ മാധ്യമങ്ങളുടെ രൂക്ഷമായ കടന്നാക്രണങ്ങളെ നേരിട്ടയാളാണ് ചിന്ത. അവരുടെ വാക്കും വസ്ത്രവും ഊണും ഉറക്കവും പഠനവും പരീക്ഷയും ശമ്പളവും കുടിശ്ശികയും നാക്കുപിഴയും നോട്ടപ്പിശകും ഉൾപ്പെടെ ഒരു മനുഷ്യജീവിതത്തിൽ എന്തൊക്കെ ഉണ്ടോ അതിനെയെല്ലാം ചുറ്റും കൂടിനിന്ന് ആർത്തുല്ലസിച്ച് അവർ ആക്ഷേപിച്ചിട്ടുണ്ട്, കുത്തകകൾ നടത്തുന്ന മാധ്യമങ്ങളുടെ വിമർശനം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല. ആ വിമർശനത്തെ അതിജീവിച്ച് കടന്നു പോന്നാണ് അവർ കരുത്തു നേടുന്നത്. ചിന്തയെ സംബന്ധിച്ച് ഒരു പ്രത്യേകത ആക്ഷേപകരുടെ കൂട്ടത്തിൽ ഇടതുപക്ഷമാന്നെന്ന് സ്വയം പ്രഖ്യാപിക്കുന്ന ചില മധ്യവർഗ്ഗ പുരുഷുക്കളും ഉണ്ട് എന്നതാണ്. അതിനു കാരണം അന്വേഷിച്ച് പാഴൂരിലേക്ക് പോകേണ്ടതില്ല. തലയുയർത്തിപ്പിടിക്കുന്ന സ്ത്രീ എന്നതാണ് പ്രശ്നം.ജാതി ജന്മി നാടുവാഴി പുരുഷമേധാവിത്തം ഏതൊക്കെ മനസ്സുകളിലാണ് ഒളിച്ചിരിപ്പുള്ളതെന്നും എപ്പോഴാണ് പുറത്തു വരിക എന്നും പറയാനാവില്ല. ചിന്തയെ വിമർശിക്കുന്നതിലൂടെ പുരുഷാധിപത്യ സമൂഹത്തിൽ ഒരു പൊതുപ്രവർത്തക എങ്ങനെയാവണം എന്ന് അവർ നിർണ്ണയിക്കുകയാണ്.എന്തായാലും കടന്നാക്രമണങ്ങളെ അതിജീവിച്ച് ഇന്ന് ചിന്ത ജെറോം നേടിയെടുത്ത ശക്തിയും നിശ്ചയദാർഡ്യവും സമകാലിക സ്ത്രീമുന്നേറ്റത്തിന് സഹായകമാവും.
അതെ സമയം..സംസ്ഥാന യുവജനക്ഷേമ അധ്യക്ഷന്‍ ചിന്ത ജെറോം അമ്മയോടൊപ്പം റിസോര്‍ട്ടില്‍ താമസിച്ചത് സംബന്ധിച്ച് ഉണ്ടായ രാഷ്ട്രീയ വിവാദത്തില്‍ തങ്കശേരിയിലെ ഡി ഫോര്‍ട്ട് റിസോര്‍ട്ട് ഉടമ രംഗത്ത്. രാഷ്ട്രീയ വിവാദങ്ങളില്‍ റിസോര്‍ട്ടിനെ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ടെന്ന് ഉടമയായ ഡാര്‍വിന്‍ ക്രൂസ് പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണ് വിവാദം സൃഷ്ടിക്കുമ്പോള്‍ പണം മുടക്കി സ്ഥാപനം നടത്തുന്ന തന്നെ പോലുള്ള പ്രവാസികളെ ദയവായി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.അതേസമയം, ആരോപണത്തില്‍ വിശദീകരണവുമായി ചിന്ത നേരിട്ട് രംഗത്തെത്തിയിരുന്നു, അമ്മയുടെ ചികിത്സാ സമയത്തയാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും അറ്റാച്ചഡ് ബാത്ത്റൂമിനായി വീട് പുതുക്കി പണിയുന്ന സമയത്താണ് ഇതെന്നുമാണ് ചിന്ത ജെറോം നല്‍കുന്ന വിശദീകരണം. മാസം 20000 രൂപയാണ് വാടകയിനത്തില്‍ നല്‍കിയതെന്നും ചിന്ത പറയുന്നു. തന്റെ ശമ്പളത്തിനൊപ്പം അമ്മയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് വാടക നല്‍കിയതെന്നും ചിന്ത വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























