റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വകുപ്പിന് വൻ വീഴ്ച്ച സംഭവിച്ചു; 12 വകുപ്പുകളിൽ കുടിശ്ശിക; 11.03 കോടിയുടെ കുറവ്; നികുതി രേഖകൾ കൃത്യമായി പരിശോധിക്കുന്നില്ല; വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകി; സംസ്ഥാന ധന വകുപ്പിനെതിരെ സിഎജി റിപ്പോർട്ട് പുറത്ത്

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ധനവകുപ്പിന് നല്ല കാലമല്ല എന്ന് നമ്മുക്ക് തോന്നി പോകും. അത്തരത്തിലാണ് കാര്യങ്ങളുടെ ഒരു പോക്ക്. ഇന്ധന സെസിൽ പുലി വാല് പിടിച്ചിരിക്കുന്ന ധന വകുപ്പിന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. സംസ്ഥാന ധന വകുപ്പിനെതിരെ സിഎജി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വകുപ്പിന് വൻ വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി 7100 കോടി കുടിശ്ശിക ധനവകുപ്പ് പിരിച്ചിട്ടില്ല എന്നും സിഐജി റിപ്പോർട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. 12 വകുപ്പുകളിൽ കുടിശ്ശികയുണ്ട്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചിരുന്നു . ഈ കാര്യത്തിൽ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.നികുതി രേഖകൾ കൃത്യമായി പരിശോധിക്കുന്നില്ല. ഈ കാരണത്താൽ നികുതി പലിശ ഇനത്തിൽ 7.54 കോടി കുറയുകയും ചെയ്തു. വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകി.
അതിലൂടെ 9.72 കോടി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം ഉണ്ടായിട്ടുണ്ട്. ഇതിലൂടെ 26 ലക്ഷമാണ് കുറഞ്ഞിരിക്കുന്നത് . നിയമങ്ങൾ ദുരുപയോഗം ചെയ്ത് ലൈസൻസ് നല്കിയിട്ടാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലാറ്റുകളുടെ മൂല്യനിർണയം നടത്തുകയും ചെയ്തു . സ്റ്റാമ്പ് തീരുവയിലും രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ടിൽ ചൂണ്ടികാണിച്ചിരിക്കുന്നു.
അതേസമയം വര്‍ദ്ധിപ്പിച്ച നികുതിയില്‍ ഇളവു പ്രഖ്യാപിക്കാതെ ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയതിനു പിന്നാലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്.... ഇന്ധന സെസ്സില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് നിയമസഭയില്‍ എത്തുക കാല്‍നടയായി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുംഎംഎല്‍എ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെയായിരിക്കും പ്രതിഷേധ നടത്തം. അതേസമയം നികുതി കുറയ്ക്കാത്തതില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിട്ടുണ്ടായിരുന്നു.
നികുതി വര്‍ധനവിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിഷേധ നടത്തം പ്രഖ്യാപിച്ചത്. നികുതി കുറയ്ക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണെന്നും പ്രതിപക്ഷ നേതാവ് .പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ടും ഭരണപക്ഷം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതുകൊണ്ടും ഒരു കാരണവശാലും നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ഈ നികുതി നിര്‍ദേശം പിന്‍വലിക്കാതിരിക്കാനുള്ള പ്രധാനകാരണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha























