"ഓർമ്മ ഉണ്ടോ ഈ പട്ടാളക്കാരനെ ?ട്രെയിനിൽ യുവതിയെ മദ്യം കൊടുത്ത് പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത പത്തനംതിട്ടക്കാരൻ പട്ടാളക്കാരനെ? പെണ്ണിൻ്റെ മെഡിക്കൽ റിപോർട്ട് പുറത്ത് വന്നിട്ടുണ്ട്, ഒരു പീഡനവും നടന്നിട്ടില്ല എന്ന്.... ആളുടെ കൂടെ ട്രെയിനിൽ ഇരുന്ന് മദ്യപിച്ച പെണ്ണ് അടിച്ച് കോൺ തിരിഞ്ഞ് ചെന്ന് ഇറങ്ങിയത് റെയിൽവേ സ്റ്റേഷനിൽ വിളിക്കാൻ വന്ന ബന്ധുക്കളുടെ മുന്നിലേക്ക്".....ട്രെയിനിൽ യുവതിയെ സൈനികൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വാർത്തയ്ക്ക് പിന്നാലെ സയഭവിക്കുന്നത് എന്ത്...?!

ട്രെയിനിൽ യുവതിയെ മദ്യം കൊടുത്ത് പീഡിപ്പിച്ചതിന് സൈനികൻ അറസ്റ്റിലയത്തിന് പിന്നാലെ യുവതി മൊഴി മാറ്റി എന്ന വാർത്തകൾ വന്നിരുന്നു.എന്നാൽ ഇപ്പോൾ സ്വഭാവത്തിൽ മെഡിക്കൽ റിപ്പോർട് പുറത്ത് വന്നെന്നും ആ റിപ്പോട്ടിൽ പീഡനം നടന്നിട്ടില്ലെന്നും പറയുന്നു എന്ന് സൂചിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു.
പോസ്റ്റ് ഇങ്ങനെ
ഓർമ്മ ഉണ്ടോ ഈ പട്ടാളക്കാരനെ ?
ട്രെയിനിൽ യുവതിയെ മദ്യം കൊടുത്ത് പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത പത്തനംതിട്ടക്കാരൻ പട്ടാളക്കാരനെ? പെണ്ണിൻ്റെ മെഡിക്കൽ റിപോർട്ട് പുറത്ത് വന്നിട്ടുണ്ട്, ഒരു പീഡനവും നടന്നിട്ടില്ല എന്ന്. ആളുടെ കൂടെ ട്രെയിനിൽ ഇരുന്ന് മദ്യപിച്ച പെണ്ണ് അടിച്ച് കോൺ തിരിഞ്ഞ് ചെന്ന് ഇറങ്ങിയത് റെയിൽവേ സ്റ്റേഷനിൽ വിളിക്കാൻ വന്ന ബന്ധുക്കളുടെ മുന്നിലേക്ക്.കാര്യം കൈവിട്ടു പോകും എന്ന് കണ്ടപ്പോ ഇറക്കിയ കഥ ആണ് നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിച്ചു എന്നത്. റെയിൽവേ പോലീസ് കോടതിയെ സമീപിക്കാൻ പോകുകയാണ്. ആണിൻ്റെ മാനത്തിനും വില ഉണ്ട്.
ഇയാളുടെ ഫോട്ടോ സഹിതം വാർത്ത കൊടുക്കാൻ കാണിച്ച ആവേശം സത്യം തെളിയുമ്പോൾ പറയാനും കാണണം
നേരത്തെ ആദ്യം ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ശേഷം ശീതള പാനീയത്തില്‍ മദ്യം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ റെയില്‍വേ പൊലീസ് പത്തനംതിട്ട സ്വദേശിയായ സൈനികനെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് മൂന്നു മണിയോടുകൂടിയാണ് സംഭവം നടന്നതെന്നാണ് ട്രെയിന്‍ ടൈമിങ്ങിന്റെ സാഹചര്യ തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായത്. ഈ സമയം മറ്റു യാത്രക്കാര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു ഇതിനിടയില്‍ എങ്ങനെ പീഡനം നടന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്.
ഇതേ കംപാര്‍ട്ട്‌മെന്റില്‍ ട്രെയിനില്‍ യാത്ര ചെയ്ത ചില യാത്രക്കാരെ റെയില്‍വേ പൊലീസ് ടെലിഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സംഭവത്തെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല എന്നായിരുന്നു മറുപടി. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊലീസിനും ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയുടെയും മറ്റും മെഡിക്കല്‍ പരിശോധന നടത്തിയെങ്കിലും പീഡനം നടന്നതിന്റേതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് കോടതിയില്‍ 164 കൊടുത്ത് കേസെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ട്രെയിനില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതും സൈനികനെ അറസ്റ്റ് ചെയ്തതും അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ സൈനികന്റെ മേലധികാരികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സൈനികനെതിരെ നടപടി ഉണ്ടാകും. പെണ്‍കുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചു എന്നായിരുന്നു ആദ്യ പരാതി. എന്നാല്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം മദ്യം വാങ്ങി കഴിക്കുകയായിരുന്നു എന്നാണ് സൈനികന്റെയും പിന്നീട് യുവതിയുടെയും മൊഴി.
മദ്യം സ്വയം വാങ്ങി കഴിച്ചെങ്കിലും താന്‍ ഉറങ്ങിപ്പോയെന്നും, തന്റെ ശരീര ഭാഗങ്ങളില്‍ ആരോ ശക്തമായി സ്പര്‍ശിച്ചത് പോലെ തോന്നി എന്നുമാണ് യുവതി ഭര്‍ത്താവിനോടും ഉമ്മയോടും പറഞ്ഞത്. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പീഡിപ്പിച്ചു എന്ന മൊഴിയില്‍ ഇപ്പോഴും പെണ്‍കുട്ടി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വേ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha