പിണറായിക്ക് വമ്പന്‍പണി... ലോകായുക്ത നിയമഭേദഗതി ബില്‍ ഒപ്പിടാത്തതിന്റെ ദോഷം കണ്ടുതുടങ്ങി; മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കാനൊരുങ്ങി ലോകായുക്ത; ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മറ്റന്നാള്‍; എന്ത് സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷ

ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ നിരവധി ബില്ലുകളാണ് രാജ്ഭവനിലുള്ളത്. ബില്ലുകളില്‍ വ്യക്തത വരുത്താതെ ഒപ്പിടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ വരുന്ന കേസുകളില്‍ ഒരു പരിരക്ഷയും കിട്ടില്ല.
അതിനിടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് ഒടുവില്‍ ലോകായുക്ത മറ്റന്നാള്‍ പരിഗണിക്കും. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്.
വിധി എതിരായാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട കേസാണ് ലോകായുക്ത പരിഗണിക്കുന്നത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്‍െര അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലിസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്നാണ് കേസ്.
എന്നാല്‍ പണം അനുവദിക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കാന്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. വാദത്തിനിടെ അതിരൂക്ഷമായി ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 18ന് വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തിനാല്‍ പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി ലോകായുക്തയില്‍ ഹര്‍ജി നല്‍കാന്‍ പരാതിക്കാരനോട് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയാണ് മറ്റന്നാള്‍ പരിഗണിക്കുന്നത്. നിര്‍ണായമായ കേസിലെ ലോകായുക്തയുടെ നിലപാട് മറ്റന്നാള്‍ അറിയാം. വിധി മുന്നില്‍ കണ്ട് ലോകായുക്ത നിയനം തന്നെ സര്‍ക്കാര്‍ ഭേദഗതി ചെയ്തു.
ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതേവര ഒപ്പിട്ടില്ല. ലോകായുക്ത നിയമനം 14 വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടര്‍ന്ന് കെടി ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായത്. സമാനമായ വകുപ്പിലെ കേസില്‍ വിധി എതിരായാല്‍ പിണറായി വിജയനും സ്ഥാനം ഒഴിയേണ്ടിവരുമെന്നതാണ് നിര്‍ണായകം.
അതേസമയം കെടിയു താല്‍ക്കാലിക വി സി നിയമനത്തിന് മൂന്ന് അംഗ പാനല്‍ ഗവര്‍ണര്‍ക്ക് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഡിജിറ്റല്‍ വി സി സജി ഗോപി നാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, സി ഇ ടിയിലെ പ്രൊഫസര്‍ അബ്ദുല്‍ നസീര്‍ എന്നിവരാണ് സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളത്. സിസ തോമസ് മറ്റന്നാള്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. കെടിയു താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാരിന് വഴങ്ങിയ ഗവര്‍ണര്‍ സര്‍ക്കാരിന് താല്‍പര്യമുള്ളവരുടെ പേരുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
വന്‍ പോരാണ് കെടിയു വിസി നിയമനത്തെ ചൊല്ലി സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ നടന്നത്. ഡിജിറ്റല്‍ വിസി സജി ഗോപിനാഥ് അടക്കം സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളി കൊണ്ടാണ് ഗവര്‍ണര്‍ സിസ തോമസിന് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. സിസയുടെ കാലാവധി 31 ന് തീരാന്‍ ഇരിക്കേയാണ് രാജ്ഭവന്‍ കടും പിടുത്തം വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്.
ഒന്നുകില്‍ സജി ഗോപിനാഥിന് അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തിക്ക് ചുമതല നല്‍കാം എന്നാണ് രാജ്ഭവനില്‍ നിന്നുള്ള കത്ത്. കേരള സര്‍വകലാശാലയിലെ 15 സേനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സിസ തോമസിന്റെ നിയമന രീതിയെയും കോടതി ചോദ്യം ചെയ്തിരുന്നു. വീണ്ടും സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ തിരിച്ചടി ഉണ്ടാകും എന്ന് കരുതിയാണ് രാജ്ഭവന്റെ പുതിയ നീക്കം.
"
https://www.facebook.com/Malayalivartha
























