ഷാരൂഖിന്റെ സഹായികളാണ് ചങ്ങല വലിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ട്രെയിന്‍ പാലത്തിന് നടുവിലാണ് നിറുത്താനിടയായത്. ബോഗി മുഴുവന്‍ കത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്തുന്നുണ്ട്

വിശ്വാസത്തിന് വേണ്ടിയാണ് അക്രമം നടത്തിയതെന്ന മൊഴിയില്‍ തന്നെയാണ് ഷാറൂഖ് ഉറച്ചു നില്ക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി ഇത്തരം അക്രമങ്ങള്‍ വേണമെന്നാണ് അയ്യാള്‍ പറയുന്നത്. അക്രമം നടത്താന്‍ കേരളം തിരഞ്ഞെടുത്തതെന്തിന്, മറ്റാരെങ്കിലും നിര്‍ദ്ദേശം നല്കിയതനുസരിച്ചാണോ എത്തിയതെന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ല. ട്രെയിന്‍ തീവെയപില്‍ നിന്നും ഷാരൂഖും വെന്തുമരിക്കുമെന്നുള്ള കാഴ്ചപാടിലാണ് ഹാന്‍ഡ്‌ലര്‍ പദ്ധതി തയ്യാറാക്കിയത്. അതിന്റെ ഭാഗമാണ് പാലത്തിന് മുകളില്‍ ചങ്ങല വലിച്ച് വണ്ടി നിറുത്തിച്ചതെന്നും കണക്ക് കൂട്ടുന്നു.
എന്നാല്‍ തീവണ്ടിയില്‍ എപ്പോള്‍ എവിടെ വെച്ച് അക്രമം നടത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചു കൊണ്ടിരുന്നതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതിനായി ട്രെയിനില്‍ സഹായികള്‍ ഉണ്ടായിരുന്നു എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സഹായികളാരും ഇല്ലായിരുന്നെങ്കില്‍ പുറമേ നിന്നുള്ള നിര്‍ദ്ദേശം സമയാസമയം കിട്ടി കൊണ്ടിരുന്നതായാണ് കണക്ക് കൂട്ടുന്നത്. ട്രെയിനില്‍ ഓരോ നിമിഷവും ഷാരൂഖിനെ നിയന്ത്രി്ച്ചിരുന്ന മൂന്നാമതൊരു ഫോണ്‍ കൂടെയുണ്ടായിരുന്നതായാണ് റോയും , ഐബിയും വിലയിരുത്തുന്നത്. ട്രെയിനില്‍ അക്രമം നടത്തേണ്ട് ബോഗി, അക്രമം എപ്പോള്‍ തുടങ്ങണം, എങ്ങനെ രക്ഷപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ യഥാസമയം നല്കി കൊണ്ടിരുന്നു.
തീവെയ്പിന് ശേഷം ഈ ഫോണ്‍ മറ്റാര്‍ക്കോ കൈമാറിയെന്നാണ ്കണ്ടെത്തിയിരിക്കുന്നത്. ഷാരൂഖിന്റെ ഫോണ്‍ ബാഗില്‍ നിന്നും ഓഫാക്കിയ നിലയിലാണ് കണ്ടെത്തിയത്. ആ ഫോണില്‍ നിന്നും അക്രമം നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കുന്ന വിവരങ്ങളൊന്നും കിട്ടിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ട്രെയിനില്‍ നിര്‍ദ്ദേശം നല്കി കൊണ്ടിരുന്ന ഫോണും അതിന്റെ ഉറവിടവും തേടുന്നത്. ഇയ്യാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ട്രെയിന്‍ യാത്രക്കാരാരും കണ്ടിരുന്നില്ല. എന്നാല്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് ഇയ്യാള്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നെന്ന വിലയിരുത്തലാണ് പുറത്തു വരുന്നത്.
ഷൊര്‍ണൂരില്‍ നിന്ന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണവുമായാണ് ഷാരൂഖ് അക്രമം നടത്തിയ ട്രെയിനില്‍ കയറിയത്. ഷെര്‍ണൂര്‍ റെയില്‍വേ സ്േറ്റഷന് സമീപമുള്ള കോളനിയില്‍ തീവ്രവാദ കേസുകളില്‍പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ ചിലര്‍ താമസിക്കുന്നുണ്ട്.. ഷൊര്‍ണൂരിലെ ഈ കോളനിയിലെത്തുകയും ഇവിടെ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് യാത്രകള്‍ നടന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കോഴിക്കോട്ടു തന്നെ ആക്രമണം നടത്തണമെന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണു പ്രതി ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ടതെന്നും ടിക്കറ്റിന്റെ വിവരങ്ങള്‍ ലഭിച്ചതോടെ അന്വേഷണ സംഘം വിലയിരുത്തുന്നു.എന്നാല്‍ ട്രെയിനില്‍ സഹായികളുണ്ടായിരുന്നെന്നും അവര്‍ ഫോണ്‍ വഴി ഇയ്യാള്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നെന്നുമുള്ള നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍ ഉറച്ചു നില്ക്കുന്നത്. അക്രമം നടത്തിയ ശേഷം ആ ഫോണ്‍ അല്ലെങ്കില്‍ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ തിരികെ വാങ്ങി സഹായികള്‍ രക്ഷപ്പെടാന്‍ സഹായിച്ചിരിക്കാം. തീവെയ്പ് നടന്നതിന് പിന്നാലെ അഞ്ചിടത്താണ് അപായ ചങ്ങല വലിച്ചതായി റെയില്‍വേ സാക്ഷ്യപ്പെടുത്തുന്നത്. യാത്രക്കാര്‍ രക്ഷപ്പെടുന്നതിന് വേണ്ടി ചങ്ങല വലിച്ചിതാവാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ യാത്രക്കാരാരും ചങ്ങല വലിച്ചതായി മൊഴി നല്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഷാരൂഖിന്റെ സഹായികളാണ് ചങ്ങല വലിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ട്രെയിന്‍ പാലത്തിന് നടുവിലാണ് നിറുത്താനിടയായത്. ബോഗി മുഴുവന്‍ കത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്തുന്നുണ്ട്.
ബോഗി മുഴുവന്‍ കത്തുമ്പോള്‍ റെയില്‍വേ ട്രാക്കിന് സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സംഭരണ ശാലയിലേയ്ക്കും തീ പടരുമെന്നും അത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നും ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ഇത്തരം അക്രമത്തിന് പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഷാരൂഖിന് കൈവശമുള്ള പെട്രോള്‍ മുഴുവന്‍ ഒഴിക്കാനോ തെളിവുകളുള്ള ബാഗ് സംരക്ഷിക്കാനോ കഴിയാതെ പോയി. പെട്രോളിയം സംഭരണ ശാലയായിരുന്നോ ലക്ഷ്യമെന്നത് ഷാരൂഖിന്റൈ സഹായികളില്‍ നിന്നു മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. ഷാരൂഖിന് പെട്രോളിയം സംഭരണ ശാലയെ കുറിച്ച് അറിവുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. ബാഗിലുണ്ടായിരുന്ന പെട്രോള്‍ കൂടി ഒഴിച്ചിരുന്നെങ്കില്‍ വലിയ സ്‌ഫോടനം ഉണ്ടാവുകയും ഷാരൂഖും തീയില്‍ വെന്തു മരിക്കുമെന്നാകാം ഹാന്‍ഡ്‌ലര്‍ കരുതിയിരുന്നതെന്നാണ് കണക്ക് കൂട്ടുന്നത്. അപായ ചങ്ങല വലിച്ചവരെ കുറിച്ചും ഷാരൂഖിനെ ഹാന്‍ഡ്‌ലര്‍ അറിയിച്ചിരുന്നില്ലെന്നും അനുമാനിക്കുന്നു.
എന്തായാലും കേന്ദ്ര ഏജന്‍സികള്‍ ഷൊര്‍ണൂര്‍ മുതല്‍ എലത്തൂര്‍ വരെയുള്ള മൊബൈല്‍ ടവ്വറിന് കീഴില്‍ അന്ന് രാത്രി ഉപയോഗിച്ച ഫോണുകളുടെ ലിസ്‌റ്റെടുത്ത് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും തയ്യാറെടുക്കുന്നുണ്ട. ഇനിയും കേരള പോലീസില്‍ കേസ് നിറുത്തുന്നതില്‍ കാര്യമില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയവും വിലയിരുത്തിയിട്ടുണ്ട്. അതു കൊണ്ട് കേസ് നേരിട്ട് ഏറ്റെടുക്കാന്‍ തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചിരിക്കുന്നത്. ഐ.ബി. റോ, എന്‍.ഐ.എ എന്നിവയുടെ സംയുക്ത അന്വേഷണമാണ് കേന്ദ്രം ഉദ്ദേശിക്കന്നത്.
https://www.facebook.com/Malayalivartha

























