പിണറായി ഇഫ്താർ വിരുന്ന് വച്ചപ്പോൾ ലോകായുക്ത ഓടി ചാടിയെത്തി...സതീശൻ വിളിച്ചപ്പോൾ കലിപ്പ്.. പ്രതിപക്ഷനേതാവിന്റെ ക്ഷണപത്രം അയച്ചിരുന്നു... സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു..
അതെന്താ അങ്ങനെയെന്നാണ് മനസിലാവാത്തത്..പിണറായി ഇഫ്താർ വിരുന്ന് വച്ചപ്പോൾ ലോകായുക്ത ഓടി ചാടിയെത്തി...അതിനു പിന്നിലെ ഗുട്ടൻഡ് എന്താണെന്ന് പിടി കിട്ടിയിട്ടില്ല..റമസാൻ കാലമായതിനാൽ തന്നെ സന്തോഷങ്ങളുടെയും ഒത്തു ചേരലുകളുടെയും കാലമാണ്...റമസാൻ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇഫ്താർ വിരുന്നൊരുക്കി. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടന്ന ഇഫ്താർ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു..പക്ഷെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം ക്ഷണമുണ്ടായിട്ടുംലോകായുക്ത വന്നില്ല എന്നതാണ്..മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു വിവാദം സൃഷ്ടിച്ച ലോകായുക്തയും ഉപലോകായുക്തയും പ്രതിപക്ഷ നേതാവിന്റെ ഇഫ്താറിന് എത്തിയില്ല. ഇവർക്ക് പ്രതിപക്ഷനേതാവിന്റെ ക്ഷണപത്രം അയച്ചിരുന്നു.
സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ച് ദിവസങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ..മത, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു..നിയമസഭയിലെ ശങ്കരനാരായണൻതമ്പി ഹാളിലാണ് ഇഫ്‌താർവിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേർന്ന് അതിഥികളെ സ്വീകരിച്ചത്..ഒപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തെത് വലിയ രീതിയിൽ വിമർശനങ്ങൾക്കു വഴി വച്ചിരുന്നു..സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ലോകായുക്തയുടെയും പേരുണ്ടായിരുന്നില്ല. അതായിരുന്നു കൂടുതൽ വിവാദങ്ങൾക്ക് വഴി വച്ചത്..ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ ലോകായുക്ത കേസ് ഇങ്ങനെ നടന്നു കൊണ്ട് ഇരിക്കുന്നതിനിടയിലായിരുന്നു ഈ വിരുന്ന്..പക്ഷെ അതെല്ലാം മറന്നു കൊണ്ട് സതീശൻ വിരുന്നിന് വിളിച്ചപ്പോൾ ലോകായുക്ത മുഖം കറുപ്പിച്ച് മാറി നിന്നു..അതിനുള്ള കാരണം മനസിലാക്കാവുന്നതേയുള്ളു..
കാരണങ്ങൾ ലോകായുക്തയുടെ ചില പരാമർശങ്ങൾക്കെതിരെ സതീശൻ കടുത്ത ഭാഷയിൽ തന്നെ ആഞ്ഞടിച്ചിരുന്നു..അത് തന്നെയാവാം വിരുന്നിൽ നിന്നു വിട്ടു നിന്നത്..അല്ലെങ്കിൽ മറ്റെന്തെങ്കിലും കരണങ്ങളാവാം..ഇതിന് പിന്നിൽ..മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി ദുര്‍വിനിയോഗക്കേസിലെ ഹര്‍ജിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്ത പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുറന്നടിച്ചിരുന്നു..ഹര്‍ജിക്കാരനെക്കുറിച്ചുള്ള ലോകായുക്തയുടെ പരാമര്‍ശം തികഞ്ഞ അനൗചിത്യവും സ്ഥാനത്തിന് യോജിക്കാത്തതുമാണ്. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ പരാതിക്കാരെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് ഒരുകാരണവശാലും പൊറുക്കാന്‍ കഴിയാത്ത കുറ്റമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.'ആര്‍.എസ്. ശശികുമാര്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന പേപ്പട്ടിയല്ല. സാമൂഹിക പ്രതിബദ്ധതയുള്ള, ശക്തമായ ഇടപെടല്‍ നടത്തുന്ന, അര്‍പ്പണബോധമുള്ള സത്യസന്ധനായ പൊതുപ്രവര്‍ത്തകനാണ്.
അദ്ദേഹത്തെ അപമാനിച്ച വാക്കുകള്‍ ലോകായുക്ത പിന്‍വലിച്ച് മാപ്പ് പറയണം. ഭരണകക്ഷി എം.എല്‍.എയും മുന്‍മന്ത്രിയും നിരന്തരം ഗുരുതരമായ ആക്ഷേപം ചൊരിഞ്ഞിട്ട് ഒരു അക്ഷരംപോലും മറുപടി പറയാന്‍ തയ്യാറാകാതിരുന്ന ലോകായുക്ത ഹര്‍ജിക്കാരനെതിരെ ഇത്തരം പരാമര്‍ശം നടത്തിയത് വളരെ മോശമാണ്', പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു..ഇതൊക്കെ തന്നെയാവാം..വിരുന്നിൽ നിന്നും ലോകായുക്ത വിട്ട് നില്ക്കാൻ കാരണം...മാത്രമല്ലഈ ഒരു പ്രെശ്നം ഇപ്പോഴും ഇവിടെ ചർച്ചയായി കൊണ്ട് ഇരിക്കുന്നുമുണ്ട്..ഏതായാലും പിണറായി വിളിച്ചപ്പോൾ ഓടി ചാടി വന്ന ലോകായുക്തയ്ക്ക് സതീശൻ വിളിച്ചപ്പോൾ വരാൻ നേരമില്ല..
https://www.facebook.com/Malayalivartha