അരിക്കൊമ്പനെ തളയ്ക്കാൻ നടന്നിട്ട് സർക്കാർ ക്ഷീണിച്ചു..റമ്പിക്കുളത്തേക്കും മാറ്റാന്‍ കഴിയില്ല; പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടി ഹൈക്കോടതിയും..ഒന്നും ചെയ്യാൻ ആകാതെ മന്ത്രിയും..വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു..

നിലവിലെ രാഷ്ട്രീയം സാഹചര്യം ബിജെപി ക്കു അനുകൂലമായി ഒഴുകി കൊണ്ട് ഇരിക്കുന്നതിനിടയിൽ സർക്കാർ ഇവിടെ വേറൊരാളെ തളയ്ക്കാൻ നടന്നിട്ട് സർക്കാർ ക്ഷീണിച്ചു പോയിരിക്കുകയാണ്...പറഞ്ഞു വരുന്നത് അരികൊമ്പന്റെ കാര്യമാണ്..അരിക്കൊമ്പന്‍ പ്രശ്നത്തില്‍ പുലിവാല് പിടിച്ച് സര്‍ക്കാര്‍. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിൽ മാറ്റമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വേറെ എവിടെയെങ്കിലും മാറ്റണമെങ്കില്‍ അറിയിക്കണം എന്നാണ് ഹൈക്കോടതി ഇന്നു വ്യക്തമാക്കിയത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ നെന്മാറ എം എൽ എ കെ ബാബു സമർപ്പിച്ച പുനപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. ഇനി 19 ആം തീയതിയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന തീരുമാനം കോടതിയുടെതല്ല, വിദഗ്ദ സമിതിയുടെതാണ്.
അരിക്കൊമ്പന് അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള സ്ഥലമാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് ആനയെ പറമ്പിക്കുളത്തേക്ക് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹൈക്കോടതിയുടെ കോര്‍ട്ടില്‍ നിന്നും പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തള്ളുകയാണ് ഹൈക്കോടതി ചെയ്തത്. അരിക്കൊമ്പനെ മാറ്റുക ഇപ്പോള്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിനു കുരുക്കാണ്.പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിന്നെതിരെ പ്രതിഷേധം അവിടെ ശക്തമാണ്. അതിനാല്‍ പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാന്‍ കഴിയില്ല. പറമ്പിക്കുളത്ത് ഒറ്റക്കൊമ്പന്മാര്‍ അപകടം വിതയ്ക്കുന്നുണ്ട്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണങ്ങളും നടക്കുന്നുണ്ട്. അതിനാല്‍ അരിക്കൊമ്പനെക്കൂടി അവിടെയ്ക്ക് എത്തിക്കാന്‍ ജനങ്ങള്‍ എതിരാണ്.അരിക്കൊമ്പന്‍ അരി തിന്നു ശീലിച്ചതാണ്. അതിനാല്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഇതോടുകൂടി അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാന്‍ സര്‍ക്കാരിനു കഴിയില്ല.പറമ്പിക്കുളത്തേക്ക് അയക്കാനും കഴിയില്ല. ഈ കുരുക്കില്‍ നിന്നും തലയൂരാനാണ് എവിടേയ്ക്ക് അയക്കണം എന്ന് കോടതി തീരുമാനിക്കട്ടെ എന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഇതിനു കോടതി സര്‍ക്കാരിന്റെ ചെവിക്ക് പിടിക്കുകയും ചെയ്തു. 'ആനയെ എങ്ങോട്ട് അയയ്ക്കണമെന്ന് കോടതി തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. നിരുത്തരവാദപരവും അംഗീകരിക്കാനാകാത്തതുമായ മറുപടി ആണിത്' എന്നാണ് ഹൈക്കോടതി പറഞ്ഞത്. സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ മന്ത്രി ശശീന്ദ്രന്റെ വാക്കുകളില്‍ വ്യക്തമാണ്. അരിക്കൊമ്പൻ വിഷയത്തിൽ കോടതിയിൽനിന്ന് ഉണ്ടായത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിധിയാണെന്നാണ് മന്ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha

























