സഖാവ് സ്വാമിയായി സന്ദീപാനന്ദഗിരി, സഖാവ് ഷിബുസ്വാമി, വന്ദേ സന്ദീപാനന്ദ, പോരാളി ഷാജി പൊളിക്കും

കാഷായവസ്ത്രത്തിനുള്ളിൽ ജീവിക്കുന്ന സാക്ഷാൽ സഖാവ് സ്വാമിയാണ് സന്ദീപാനന്ദഗിരി.ഇദ്ദേഹമിപ്പോൾ ആധ്യാത്മിക കാര്യങ്ങളിലല്ല വ്യാപരിക്കുന്നത്.പോരാളി ഷാജിയെ കടത്തിവെട്ടുന്ന തരത്തിൽ സൈബർലോകത്ത് സിപിഎമ്മിൻ്റെ ന്യായീകരണ സ്മാമിയായി മാറുകയാണ് ഈ ഗിരി സ്വാമി.സൈബർ ലോകത്ത് ഇറങ്ങിയതോടെ ഇദ്ദേഹത്തിൻെ പൂർവ്വാശ്രമത്തിലെ പേരായ ഷിബു എന്നപേരിലാണ് എതിരാളികൾ ട്രോളുന്നത്.അതായത് സാക്ഷാൽ ഷിബുസ്വാമി.
. ചാനലുകളിൽ ഗീതാ മാഹാത്മ്യം വിളമ്പിയാണ് സന്ദീപാനന്ദ ശ്രദ്ധേയനാകുന്നത്. ഇപ്പോൾ പക്ഷേ ശ്രദ്ധിക്കപ്പെടുന്നത് ആത്മീയതയുടെ പേരിലല്ല, മറിച്ച് അന്ധമായ സിപിഎം – പിണറായി ഭക്തിയുടെ പേരിലാണ്. എതിർ രാഷ്ട്രീയക്കാരെ ട്രോളാനും പച്ചക്കള്ളം പറഞ്ഞ് താറടിക്കാനും മുണ്ടും മടക്കി കുത്തി മുന്നേ പായുന്ന നാലാം കിട ഗുണ്ടയായാണ് കാവി ഉടുത്ത ഈ സന്യാസിയെന്ന് പറയപ്പെടുന്ന സന്ദീപാനന്ദ ഗിരി ഇടപെടൽ നടത്തുന്നത്.
നരേന്ദ്രമോദി സർക്കാരിന്റെ വിഷു സമ്മാനമായ വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയപ്പോഴാണ് സന്ദീപാനന്ദ ഗിരിയുടെ സൈബർ ഗുണ്ടായിസം എല്ലാ അതിർത്തികളും ലംഘിച്ച് പാളം തെറ്റുന്നത്.. പച്ചക്കള്ളങ്ങളുടെ ഘോഷയാത്രയായിരുന്നു ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരതിന് ചാർജ് 2138 രൂപ എന്നാണ് ഗിരി പറയുന്നത്. സമയം 8 മണിക്കൂർ എടുക്കുമെന്നും പറയുന്നുണ്ട്. എന്നാൽ ഈ ചാർജ് സന്ദീപാനന്ദ ഗിരി എവിടെ നിന്നാണ് മനസ്സിലാക്കിയെടുത്തത് എന്ന് ഇതിൽ പറയുന്നില്ല. സിപിഎം സൈബർ ഗുണ്ടകൾക്ക് പൊതുവെ കിട്ടുന്ന ഒരു ദിവ്യദൃഷ്ടി വഴിയായിരിക്കാം. അടുത്തതായി തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദിഷ്ട കെ – റെയിൽ ചാർജ്ജ് 1325 രൂപയാണ്. 3 മണിക്കൂർ കൊണ്ട് എത്തുകയും ചെയ്യുമെന്നാണ് ഇയാൾ വ്യക്തമാക്കുന്നത്.
കെ – യിൽ തുടങ്ങിയ മിക്ക പദ്ധതികളും കട്ടപ്പുറത്ത് കയറിയിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ട കെ- റെയിൽ എത്രത്തോളം വിജയിപ്പിക്കാൻ കഴിയും എന്നതിന്റെ ആശങ്ക ഒരു വശത്ത്. 2030 ഓടെ വരാൻ പോകുന്ന കെ റെയിലിന്റെ യാത്രാനിരക്ക് ഇതുവരെ തീരുമാനമായിട്ടുമില്ല. പക്ഷേ കെ. റെയിലിന്റെ നിരക്ക് 1325 ഉം വന്ദേ ഭാരതിന്റെ നിരക്ക് 2138 ഉം ആണെന്ന് സന്ദീപാനന്ദ ഗിരിക്ക് ഉറപ്പാണ് . യഥാർത്ഥ വസ്തുത പരിശോധിച്ചാൽ നിലവിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ എക്സിക്യൂട്ടീവ് ക്ലാസിലാണ് ഉയർന്ന ടിക്കറ്റ് നിരക്ക്. ഇത് മറച്ചുവെച്ചു കൊണ്ടാണ് സന്ദീപാനന്ദ ഗിരി സിപിഎമ്മിന്റെ സൈബർ ഗുണ്ടയാകുന്നത്.
രാഷ്ട്രീയ അനുഭാവം ഒരു തെറ്റല്ല. അഭിപ്രായ സ്വാതന്ത്ര്യം മൗലിക അവകാശവുമാണ്. പക്ഷേ പാർട്ടിക്ക് വേണ്ടി പച്ചക്കള്ളം പറയലും ന്യായീകരണം ചമയ്ക്കലും പാർട്ടി അനുഭാവികളുടേയും സൈബർ ഗുണ്ടകളുടേയും തൊഴിലാണ്. കാവിയുടുത്ത, സന്യാസിയെന്ന് പറയപ്പെടുന്ന ഒരാളുടെ തൊഴിലല്ല.. പോരാളി ഷാജി പോലെ പോരാളി ഷിബുവെന്ന പേരിട്ടാൽ ചേരുകയും ചെയ്യും. കാവിയുടുത്ത് നാട്ടുകാരെ പറ്റിക്കുന്നതിലും അന്തസ്സാണത്.എന്നൊക്കെയാണ് സൈബർ ലോകത്തെ ട്രോളുകൾ.
https://www.facebook.com/Malayalivartha
























