"ബ്രിട്ടീഷുകാർ നിർമ്മിച്ച ബേപ്പൂർ, ഫറോക്ക് പാലത്തിന്റെ തുരുമ്പ് നീക്കം ചെയ്ത്, ദ്വാരങ്ങളടച്ച് 90 ലക്ഷം രൂപ മുടക്കി പെയിന്റടിച്ചതിന് ശേഷം ലക്ഷങ്ങൾ ചിലവാക്കി സിനിമ താരത്തിന് ഒപ്പം റോഡ് ഷോ നടത്തുകയും മണ്ഡലം മുഴുവൻ ബോർഡ് വയ്‌ക്കുകയും ചെയ്തവർ ചോദിക്കുകയാണ് ഒരു “വന്ദേ ഭാരത് ട്രെയിൻ” വന്നതിനു നിങ്ങൾ ഇത്രക്ക് തള്ളിമറിക്കുന്നത് എന്തിനാണെന്ന്" വന്ദേഭാരതിന് സ്വീകരണം നൽകിയതിനെ പരിഹസിച്ച കമ്യൂണിസ്റ്റ്-കോൺഗ്രസ് പാർട്ടിക്ക് വിമർശനം
കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് പിന്നാലെ ആരോപണങ്ങളുമായി ഇടത്-വലത് നേതാക്കൾ രംഗത്തു വന്നിരുന്നു. ചെന്നൈയിൽ നിന്നും കേരളത്തിലേയ്‌ക്ക് എത്തിയ വന്ദേഭാരത് ട്രെയിനിന് വലിയ സ്വീകരണമാണ് ജനങ്ങളും ബിജെപി പ്രവർത്തകരും ഒരുക്കിയത്. ഇതിനെതിരെ കോൺഗ്രസും കമ്യൂണിസ്റ്റു പാർട്ടിയും പ്രസ്താവനകളിറക്കി. ഒരു ട്രെയിൻ അനുവദിച്ചതിന് ഇത്ര വലിയ ആഘോഷം എന്തിനാണ് എന്നതായിരുന്നു മന്ത്രിമാരടക്കമുള്ളവരുടെ ചോദ്യം. വന്ദേഭാരതിന് സ്വീകരണമൊരുക്കിയതിനെ കമ്യൂണിസ്റ്റ് പാർട്ടി പരിഹസിക്കുകയും ചെയ്തു. ഇത്തരം പരിഹാസങ്ങളെ, മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഹസനങ്ങൾ ചൂണ്ടിക്കാട്ടി വിമർശിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു.
കേന്ദ്രസർക്കാർ പണം മുടക്കുന്ന പദ്ധതികൾക്കടക്കം സ്വന്തം ഫോട്ടോ വച്ച് ഫ്ലക്സ് അടിക്കുന്ന മന്ത്രി മുഹമ്മദ് റിയാസിനെതിരെ ട്രോളുകൾ സജീവമാണ്. റിയാസിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് അഡ്വ. പ്രകാശ് ബാബുവിന്റെ വിമർശനം. ബേപ്പൂർ, ഫറോക്ക് പാലം പുനർനിർമ്മിച്ചതിന്റെ പിന്നാലെ സിനിമാ താരമായ ഷാജോണിനെ ഒപ്പം കൂട്ടി മുഹമ്മദ് റിയാസ് നടത്തിയ റോഡ് ഷോയെ ട്രോളിക്കൊണ്ടാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയതിനെ വിമർശിക്കുന്നവർക്ക് പ്രകാശ് ബാബു മറുപടി നൽകുന്നത്.
ബ്രിട്ടീഷുകാർ നിർമ്മിച്ച ബേപ്പൂർ, ഫറോക്ക് പാലത്തിന്റെ തുരുമ്പ് നീക്കം ചെയ്ത്, ദ്വാരങ്ങളടച്ച് 90 ലക്ഷം രൂപ മുടക്കി പെയിന്റടിച്ചതിന് ശേഷം ലക്ഷങ്ങൾ ചിലവാക്കി സിനിമ താരത്തിന് ഒപ്പം റോഡ് ഷോ നടത്തുകയും മണ്ഡലം മുഴുവൻ ബോർഡ് വയ്‌ക്കുകയും ചെയ്തവർ ചോദിക്കുകയാണ് ഒരു “വന്ദേ ഭാരത് ട്രെയിൻ” വന്നതിനു നിങ്ങൾ ഇത്രക്ക് തള്ളിമറിക്കുന്നത് എന്തിനാണെന്ന്- എന്നാണ് മുഹമ്മദ് റിയാസിനെയും വന്ദേഭാരതിന് സ്വീകരണം നൽകിയതിനെ പരിഹസിച്ച കമ്യൂണിസ്റ്റ്-കോൺഗ്രസ് പാർട്ടികളെയും വിമർശിച്ചുകൊണ്ട് പ്രകാസ് ബാബു ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha